Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെരുന്നാൾ: അമീർ ...

പെരുന്നാൾ: അമീർ  ആശംസകൾ സ്വീകരിക്കും

text_fields
bookmark_border
പെരുന്നാൾ: അമീർ  ആശംസകൾ സ്വീകരിക്കും
cancel

ദോഹ: രാജ്യത്തെ മുസ്ലിംകൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. പെരുന്നാൾ നമസ്കാരം രാവിലെ കൃത്യം 5.25ന് തന്നെ ആരംഭിക്കും. 
നമസ്കാരത്തിനായി ഖത്തർ ഔഖാഫിന് കീഴിൽ പള്ളികളും ഈദ്ഗാഹുകളുമടക്കം 368 കേന്ദ്രങ്ങളാണുള്ളത്. 70 എണ്ണത്തിൽ സ്ത്രീകൾക്ക് പ്രാർഥനകൾക്കായി പ്രത്യേക സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.  

അതേസമയം, ബലി പെരുന്നാളിനോടനുബന്ധിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ന് ആശംസകൾ  സ്വീകരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. പെരുന്നാൾ നമസ്കാരത്തിനും പ്രാർഥനക്കും ശേഷം 6.30 വരെ ശൈഖുമാർ, മന്ത്രിമാർ, ശൂറാ കൗൺസിൽ  സ്പീക്കർ, മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, സ്വദേശികൾ എന്നിവരിൽ  നിന്ന് അമീർ ആശംസകൾ സ്വീകരിക്കും. 6.30 മുതൽ 6.45 വരെ നയതന്ത്ര പ്രതിനിധികളിൽ നിന്നുമായിരിക്കും അമീർ പെരുന്നാൾ ആശംസകൾ സ്വീകരിക്കുക. 

6.45 മുതൽ ഏഴ് വരെ സായുധസേനാ, സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥൻമാർ, ദേശീയ സ്ഥാപനങ്ങ ളുടെയും വകുപ്പുകളുടെയും ഡയറക്ടർമാർ എന്നിവരിൽ നിന്നും അമീർ ആശംസകൾ സ്വീകരിക്കും. വൈകിട്ടുള്ള അസ്ർ നമസ്കാരത്തിന് ശേഷം ശൈഖുമാരിൽ നിന്നും സ്വദേശികളിൽ നിന്നും അമീർ ആശംസകൾ സ്വീകരിക്കുമെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.       

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsamwwr
News Summary - amwwr-qatar-qatar news
Next Story