Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജനം ഇരമ്പിയെത്തി;...

ജനം ഇരമ്പിയെത്തി; അമീർ കപ്പിൽ മുത്തമിട്ട് ദുഹൈൽ

text_fields
bookmark_border
ജനം ഇരമ്പിയെത്തി; അമീർ കപ്പിൽ മുത്തമിട്ട് ദുഹൈൽ
cancel

ദോഹ: ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷി നിർത്തി ദുഹൈൽ  സ്പോർട്സ് ക്ലബ് അമീർ കപ്പിൽ മുത്തമിട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽ റയ്യാനെ തകർത്തെറിഞ്ഞാണ്  ദുഹൈൽ സീസണിലെ മൂന്നാം കിരീടം നേടിയത്. ദുഹൈലിനായി ക്യാപ്റ്റൻ കരീം ബൂദിയാഫും യൂസുഫ്  അൽ അറബിയും ലക്ഷ്യം കണ്ടപ്പോൾ വെറ്ററൻ താരം സെബാസ്റ്റ്യൻ സോറിയയുടെ വകയായിരുന്നു റയ്യാൻ  ക്ലബിെൻറ ആശ്വാസ ഗോൾ. 
നേരത്തെ നിശ്ചയിച്ചത് പ്രകാരം 10.15നാണ് ഫൈനലിന് കിക്കോഫ് വിസിൽ മുഴങ്ങിയതെങ്കിലും 7.30 മുതൽ  സ്റ്റേഡിയത്തിനകത്തേക്ക് കാണികൾ പ്രവേശിച്ചു തുടങ്ങിയിരുന്നു. 9.15ഓടെ ഇരു ടീമുകളും വാം അപ്പിനായി  ഗ്രൗണ്ടിലിറങ്ങിയതോടെ സ്റ്റേഡിയം ചൂടുപിടിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും മറ്റു മുതിർന്ന പ്രതിനിധികളും കൂടി സ്റ്റേഡിയത്തിലെത്തിയപ്പോൾ ആരവമുയർന്നു. തൊട്ടടുത്ത നിമിഷം തന്നെ മത്സരവും ആരംഭിച്ചു. 
 ഇഷ്ടടീമുകളുടെ പതാകയും ഷാളുകളും കൈയിലേന്തി ആയിരങ്ങളുടെ ആർപ്പുവിളികളും തുടങ്ങിയതോടെ  മത്സരത്തിന് വീര്യം കൂടി. 

ഇരുടീമുകളും തുടക്കം മുതൽ തന്നെ എതിർ ഗോൾമുഖത്തേക്ക് ഇരച്ചു കയറാൻ തുടങ്ങി. ഏഴാം മിനുട്ടിൽ അൽ  അറബിയുടെ പാസിൽ നിന്ന് കരീം ബൂദിയാഫിെൻറ വളഞ്ഞു പുളഞ്ഞുള്ള ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ റയ്യാൻ അപകടം മണത്തു. 17 മിനുട്ടിനുള്ളിൽ തന്നെ റയ്യാൻ അഞ്ച് കോർണർ കിക്കുകൾ വഴങ്ങിയെങ്കിലും ഭാഗ്യത്തിെൻറ അകമ്പടിയിൽ ഗോളിൽ നിന്നും രക്ഷപ്പെട്ടു. യൂസുഫ് അൽ അറബിയും മുഇസ് അലിയും  നാം താഇയും കരീം ബൂദിയാഫുമായിരുന്നു ദുഹൈൽ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. എന്നാൽ തുടർന്ന് സെബാസ്റ്റ്യൻ സോറിയയുടെയും റോഡിേഗ്രാ തബാറ്റയുടെയും മുന്നേറ്റം പലപ്പോഴും  ദുഹൈൽ ഗോൾമുഖത്ത് ഭീഷണിയുയർത്തിയെങ്കിലും പ്രതിരോധത്തിൽ തട്ടി വഴിമാറി. സോറിയയുടെ കിടിലൻ ഷോട്ട് ഗോൾകീപ്പർ അമീൻ ലികോംതി തട്ടിയകറ്റിയത് ദുഹൈലിന് തെല്ലൊന്നുമല്ല ആശ്വാസമേകിയത്. 

കളി കണ്ട്, മനം നിറഞ്ഞ് ഫിഫ പ്രസിഡൻറ് ജിയോവനി ഇൻഫൻറീനോയും
ദോഹ: ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന അമീർ കപ്പ് ഫൈനൽ പോരാട്ടം കാണാൻ ഫിഫ പ്രസിഡൻറ് ജി യോവാനി ഇൻഫൻറീനോ എത്തിയത് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. 
മത്സരത്തിനിടെ അമീർ ശൈഖ് തമീം  ബിൻ ഹമദ് ആൽഥാനിയും ഫിഫ പ്രസിഡൻറും തമ്മിൽ പലപ്പോഴും ചർച്ചകൾ നടത്തുന്നത് ടി വി സ്ക്രീനിൽ  തെളിഞ്ഞു കൊണ്ടിരുന്നു. 2022ലെ ലോകകപ്പിനുള്ള പ്രധാന വേദികളിലൊന്നായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ സൗകര്യവും കാണികളുടെ ആവേശവും സ്റ്റേഡിയത്തിനകത്തെ ശീതീകരണ സംവിധാനവും ഇൻഫൻറീനോയെ ആവേശം കൊള്ളിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്. പുറത്തെ കത്തുന്ന ചൂടിലും സ്റ്റേഡിയത്തിനകത്തെ ശരാശരി താപനില 22  ഡിഗ്രി വരെയായി പാകപ്പെടുത്താൻ ശീതീകരണ സംവിധാനത്തിലൂടെ സാധിച്ചിരുന്നു. ഖത്തറിെൻറ ശീതീകരണ സംവിധാനം നേരത്തെ തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയതാണ്. കടുത്ത ചൂടിലും ഖത്തറിലെ ലോകകപ്പ് എങ്ങിനെയുള്ളതായിരിക്കുമെന്ന് ഫിഫ പ്രസിഡൻറ് തിരിച്ചറിഞ്ഞിട്ടുണ്ടാകും. 
മത്സരത്തിന് ശേഷം ജേതാക്കൾക്കുള്ള മെഡലുകളും േട്രാഫികളും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി  സമ്മാനിച്ചു. നിരവധി മുതിർന്ന വ്യക്തിത്വങ്ങളും ഉന്നത ഉദ്യോഗസ്ഥരും മത്സരം കാണാനെത്തിയിരുന്നു.

ഇരുടീമുകളും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ആക്രമണവീര്യത്തോടെ പൊരുതിയെങ്കിലും  ഗോൾ മാത്രം അകന്നുനിന്നു. 34ാം മിനുട്ടിലാണ് റെയ്യാനെ ഞെട്ടിച്ചു കൊണ്ട് ഗോൾ വീണത്. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ റയ്യാൻ  ഡിഫൻറർ മ്യോങിൻ കോഹ് പന്ത് ബോക്സിന് പുറത്തേക്ക് തട്ടിയകറ്റിയെങ്കിലും എത്തിച്ചേർന്നത് ആരാലും  മാർക്ക് ചെയ്യപ്പെടാതെയിരുന്ന ക്യാപ്റ്റൻ കരീം ബൂദിയാഫിെൻറ കാലിൽ. നിമിഷ നേരത്തിനുള്ളിൽ തെൻറ സ്വതസിദ്ധമായ ശൈലിയിൽ ആറ്റിക്കുറുക്കിയുള്ള ഷോട്ടുതിർത്തപ്പോൾ മികച്ച ഫോമിലുള്ള റയ്യാൻ ഗോളി ഉമർ  ബാരി പോലും നിസ്സഹായനായി. സ്കോർ 1–0. ബൂദിയാഫിെൻറ സീസണിലെ മൂന്നാം ഗോളും റയ്യാനെതിരെ യുള്ള രണ്ടാം ഗോളുമായിരുന്നു അത്. ഗോൾ വഴങ്ങിയെങ്കിലും പോരാട്ടവീര്യം ഒട്ടും ചോരാതെ റയ്യാൻ പൊരുതിയെങ്കിലും ആദ്യ പകുതിയവസാനിക്കുമ്പോൾ ദുഹൈൽ ഒരു ഗോളിെൻറ ലീഡിലായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സോറിയയെ ലൂകാസ് മെൻഡസ് ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് തബാട്ടയെടുത്തെങ്കിലും അമിൻ മികച്ച സേവിലൂടെ തട്ടിയകറ്റി. 76ാം മിനുട്ടിൽ റയ്യാെൻറ മുന്നേറ്റത്തിന ്ഫലം കണ്ടു. മുഹ്സിൻ മുതവലിയുടെ മികച്ച േക്രാസിൽ തലവെച്ച സോറിയയുടെ ലക്ഷ്യം പിഴച്ചില്ല. കീപ്പർ അമീനെ കീഴടക്കി വല കുലുക്കിയപ്പോൾ സ്കോർ 1–1. എന്നാൽ ഈ ഗോളിെൻറ സന്തോഷത്തിന് ഏതാനും മിനുട്ടുകൾ  മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 
ലീഡ് നേടി വിജയത്തിലേക്ക് എത്താനുള്ള റയ്യാെൻറ ശ്രമങ്ങൾക്ക് ഇത്തവണ കരിനിഴൽ വീഴ്ത്തിയത് ഗോളടിയന്ത്രം യൂസുഫ് അൽ അറബി. സ്റ്റാർസ് ലീഗിൽ തുടർച്ചയായ രണ്ടാം തവണയും ടോപ് സ്കോററായ അൽ അറബി, ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലും മികവ് പുറത്തെടുത്തപ്പോൾ  അത് ദുഹൈലിെൻറ വിജയ ഗോൾ കൂടിയായി. സമനിലക്കായി റയ്യാൻ നിരന്തരം ആക്രമിച്ച് കളിച്ചെങ്കിലും  ദുഹൈൽ പ്രതിരോധക്കോട്ട കെട്ടിയതോടെ അമീർ കപ്പ് ദുഹൈലിെൻറ ഷോക്കേസിലേക്ക്. 

സീസണിൽ ഒരു തോൽവി പോലുമില്ലാതെ അപരാജിതരായി കുതിക്കുന്ന ദുഹൈലിെൻറ മൂന്നാമത് േട്രാഫിയാണിത്. നേരത്തെ റെക്കോർഡ് പോയൻറ് നേട്ടത്തോടെ സ്റ്റാർസ് ലീഗും സദ്ദിനെ തകർത്ത് ഖത്തർ കപ്പും  നേടിയാണ് ദുഹൈൽ അമീർ കപ്പ് ഫൈനലിൽ പോരാടാനിറങ്ങിയത്. സീസണിലെ മികച്ച കോച്ചായ ബെൽമാദിയുടെ തന്ത്രങ്ങളും കൂടി ചേർന്നപ്പോൾ എതിരാളികളെല്ലാം ദുഹൈലിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsamir cup
News Summary - amir cup-qatar-gulf news
Next Story