അമേരിക്കയുമായി ഏറ്റവും അടുത്ത രാജ്യം ഖത്തർ -ഇൻറർനാഷനൽ പോളിസി ഡൈജസ്റ്റ്
text_fieldsദോഹ: അമേരിക്കയുമായി മറ്റേത് ഗൾഫ് രാജ്യങ്ങളേക്കാൾ ഏറ്റവും അടുത്ത് നിൽകുന്ന രാജ്യമാണ് ഖത്തറെന്ന് അമേരിക്കയിലെ ഇൻറർനാഷനൽ പോളിസി ഡൈജെസ്റ്റ് മാഗസിൻ. ഖത്തറിനെ ലോക രാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്താൻ ഉപരോധ രാജ്യങ്ങൾ നടത്തിയ ശ്രമങ്ങൾ ഫലം ചെയ്തിട്ടില്ലെന്നും റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. ഒരു ഉപരോധരാജ്യത്തോടും കൂടെ ചേരാതെ സംയമനം പാലിക്കണമെന്ന നിർദേശമാണ് അമേരിക്ക നൽകിയത്. കൂടാതെ കുവൈത്ത് നടത്തിയ സമാധാന ശ്രമങ്ങളെ പൂർണമായി പിന്തുണക്കുകയും ചെയ്തു.
ജി.സി.സി രാഷ്ട്ര നേതാക്കളുമായി നടത്തിയ സുദീർഘ ചർച്ചകൾക്കൊടുവിൽ കുവൈത്ത് അമീറിനോടൊപ്പം വാഷിംഗ്ടണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിസന്ധി പരിഹരിക്കാൻ എല്ലാ നീക്കങ്ങളും നടത്തുമെന്ന് അമേരിക്കൻ പ്രസിഡൻറ് പ്രഖ്യാപിച്ചു. സൗദി അറേബ്യയും യു.എ.ഇയും ഖത്തറും അടിയന്തരമായി ഒരുമിച്ചിരുന്ന് പ്രതിസന്ധി ചർച്ച ചെയ്യണമെന്ന നിർദേശം അമേരിക്ക മുന്നോട്ട് വെച്ചെങ്കിലും മറ്റ് രാജ്യങ്ങളുടെ താൽപര്യക്കുറവ് കാരണം ചർച്ച നടന്നില്ല. മാത്രമല്ല മെയ് മാസം അമേരിക്കയിൽ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അമേരിക്ക–ജി.സി.സി ഉച്ചകോടി മറ്റൊരവസരത്തിലേക്ക് മാറ്റിവെപ്പിക്കുകയും ചെയ്തതായി മാഗസിൻ വ്യക്തമാക്കുന്നു.
അമേരിക്കൻ പ്രസിഡൻ്റിെൻ്റ തിരക്കും ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത ഭിന്നതയും കാരണമായാണ് ഈ കൂടിച്ചേരൽ മാറ്റി വെക്കേണ്ട സാഹചര്യം ഉണ്ടാതയെന്ന വിശകലനമാണ് പുറത്ത് വന്നിരിക്കുന്നത്. മാത്രമല്ല ഭിന്നത സ്ഥിരമായ അകൽച്ചയിലേക്ക് മാറാനുള്ള സാധ്യതയും ഉള്ളതായി പ്രമുഖ ഗൾഫ് രാഷ്ട്രീയ നിരീക്ഷകനായ ഇപ്പോൾ ഇടഞ്ഞ് നിൽക്കുന്ന എല്ലാ രാജ്യങ്ങളുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി എന്ന നിലക്ക് അമേരിക്കൻ പ്രസിഡൻറിന് പ്രതിസന്ധിപരിഹാരം എളുപ്പമാകുമെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്.
അമേരിക്കയുടെ മധ്യേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമായ അൽഉദൈദ് മേഖലയിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ നിർണായക പങ്കാണ് വഹിക്കുന്നത്. അമേരിക്കയുമായി പ്രതിരോധ–വാണിജ്യ–സാമ്പത്തിക കരാറുകളിൽ ഖത്തർ എത്തിയതും ബന്ധം കൂടുതൽ അടുക്കാൻ കാരണമായതായി ഇൻറർനാഷനൽ പോളിസി ഡൈജെസ്റ്റ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.