Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറോഡിൽ...

റോഡിൽ ആംബുലൻസുകളുടെ സാന്നിധ്യം; മുന്നറിയിപ്പ് സംവിധാനം വ്യാപിപ്പിക്കുന്നു

text_fields
bookmark_border
റോഡിൽ ആംബുലൻസുകളുടെ സാന്നിധ്യം; മുന്നറിയിപ്പ് സംവിധാനം വ്യാപിപ്പിക്കുന്നു
cancel
camera_alt?????????????????????? ?????????????????????? ?????????????????

ദോഹ: നിരത്തുകളിൽ ആംബുലൻസിെൻറ സാന്നിധ്യം മറ്റ് വാഹനങ്ങളെ അറി യിക്കാനുള്ള സംവിധാനം വ്യാപിപ്പിക്കുന്നു. ഇതിനകം സംവിധാനം രാജ്യത്തെ 50 ആംബുലൻസുകളിൽ സജ്ജീകരിച്ചു. പ്രത്യേക രീതിയിലുള്ള ആധുനിക അടിയന്തര മുന്നറിയിപ്പ് സംവിധാനമാണ് (ഇ.ഡബ്ല്യൂ.എസ്) ആംബുലൻസുകളിൽ ഘടിപ്പിച്ചത്. ഇത് ഉപയോഗിച്ച് മൂന്നുമാസത്തെ പരീക്ഷ ഒാട്ടമാണ് ആംബുലൻസുകൾ നടത്തുക. പുതിയ സംവിധാനത്തിെൻറ ആദ്യഘട്ടം സെപ്റ്റംബർ ഒന്നിനാണ് തുടങ്ങിയത്. പദ്ധതി പൂർണരൂപത്തിലാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാവുകയാണെന്ന് ഹമദ് ആംബുലൻസ് സർവിസ് സപ്പോർട്ട് സർവിസിെൻറയും ഹെൽത്ത് കെയർ കോഒാഡിനേഷൻ എക്സിക്യൂട്ടിവ് ഡയറക്ടറുമായ തോമസ് റെയ്മാൻ പറഞ്ഞു. എഫ്.എം റേഡിയോ സ്റ്റേഷനുകളുമായി സഹകരിച്ചാണ് ഹമദ് മെഡിക്കൽ കോർപറേഷൻ ഇത്തരമൊരു പദ്ധതി നടത്തുന്നത്.


എഫ്.എം റേഡിയാ വഴി മറ്റു വാഹനങ്ങൾക്ക് ആംബുലൻസിെൻറ വരവ് സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്ന ‘ഇൻറർനാഷനൽ എഫ്.എം റേഡിയോ ഓവർ േബ്രാഡ്കാസ്റ്റ് സിസ്റ്റം’ ആണ് പരീക്ഷണാടിസ്ഥാനത്തിൽ ഖത്തറിൽ പ്രവർത്തനമാരംഭിച്ചത്. ഇതിലൂടെ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ആംബുലൻസ് സർവിസിലെ എല്ലാ വാഹനങ്ങളും പതിയെ ഇൗ സംവിധാനത്തിലേക്ക് മാറും. മേഖലയിൽ ആദ്യമായാണ് ആംബുലൻസ് വാഹനങ്ങളിൽ എമർജൻസി മുന്നറിയിപ്പ് സംവിധാനം ഉപയോഗിക്കുന്നത്. ട്രാൻസ്മിറ്റിങ് അലർട്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംവിധാനത്തിലൂടെ ആംബുലൻസിന് 300 മീറ്റർ മൂന്നിൽ വരെയുള്ള വാഹനങ്ങളിലേക്ക് എഫ്.എം റേഡിയോ സ്റ്റേഷൻ വഴി മുന്നറിയിപ്പ് ലഭിക്കും. എഫ്.എം  റേഡിയോ ഓൺ ചെയ്തവർക്ക് മാത്രമേ ഇൗ മുന്നറിപ്പ് ലഭിക്കുകയുള്ളൂ. ആംബുലൻസ് സംബന്ധിച്ച മുന്നറിയിപ്പ് ടെക്സ്റ്റ് മെസേജ് രൂപത്തിൽ റേഡിയോ സ്ക്രീനിൽ തെളിയുകയും ചെയ്യും. അറബി, ഇംഗ്ലീഷ് ഭാഷകളിൽ ഓഡിയോ മെസേജ് രൂപത്തിലും ൈഡ്രവർമാർക്ക് കേൾക്കാൻ സാധിക്കും. ഈസമയം എഫ്.എം റേഡിയോ സിഗ്നൽ തടസ്സപ്പെടുകയും ആംബുലൻസ് എമർജൻസി മുന്നറിയിപ്പ് സംവിധാനം ഓട്ടോമാറ്റിക്കായി പ്രവർത്തന സജ്ജമാകുകയും ചെയ്യും.


ആംബുലൻസിന് വളരെ നേരേത്തതന്നെ വഴി നൽകാനും ഗതാഗതം സുഗമമാക്കാനും ഇതുവഴി സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ, അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തനം വേഗത്തിലാക്കാൻ ആംബുലൻസ് വാഹനങ്ങൾക്കും ജീവനക്കാർക്കും കഴിയുമെന്നതും ഇതിെൻറ പ്രയോജനമാണ്.
പുതിയ സാങ്കേതികവിദ്യയായ ഇ.ഡബ്ല്യൂ.എസ് മേഖലയിൽ ഇതുവരെ ഒരു രാജ്യത്തും നടപ്പാക്കിയിട്ടില്ല. ആസ്ട്രേലിയ, ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് നിലവിൽ ഇത് പ്രാബല്യത്തിലുള്ളത്. നൂതന സാങ്കേതിക സംവിധാനങ്ങൾ പ്രയോഗതലത്തിൽ കൊണ്ടുവരുന്നതിന് കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (സി.ആർ.എ) വലിയ പിന്തുണയാണ് നൽകിവരുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇ.ഡബ്ല്യൂ.എസിന് മൂന്നു മാസത്തെ കാലാവധിയാണ് സി.ആർ.എ നൽകിയത്. ശേഷം സ്ഥിരമായി ഉപയോഗിക്കുന്നതിെൻറ സാധ്യതകൾ ആരാഞ്ഞതിനുശേഷം മാത്രമായിരിക്കും പൂർണമായും അംഗീകാരം നൽകുകയെന്നും അധികൃതർ പറയുന്നു. ആംബുലൻസിെൻറ സാന്നിധ്യം മൂലമുണ്ടാകുന്ന റോഡിലെ ഗതാഗതക്കുരുക്കും തടസ്സവും ഒഴിവാകാനും പുതിയ സംവിധാനം സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsambulance
News Summary - ambulance-qatar-gulf news
Next Story