കോവിഡ് വിവരങ്ങളെല്ലാം ഡിജിറ്റൽ പാസ്പോർട്ടിൽ; യാത്ര ചെയ്യാം ധൈര്യത്തോടെ
text_fieldsദോഹ: അയാട്ടയുടെ പുതിയ ട്രാവൽ പാസായ ഡിജിറ്റൽ പാസ്പോർട്ട് മൊബൈൽ ആപ് ഉപയോഗിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യവിമാന കമ്പനിയായി ഖത്തർ എയർവേസ്. മാർച്ച് 11 മുതൽ ദോഹ- ഇസ്താംബൂൾ സെക്ടറിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ പാസ്പോർട്ട് പരീക്ഷണാർഥം നടപ്പാക്കിയത്. അയാട്ട (ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ), ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ േകാർപറേഷൻ (എച്ച്.എം.സി) എന്നിവയുമായി സഹകരിച്ചാണിത്.
കോവിഡിെൻറ പശ്ചാത്തലത്തിൽ നേരിട്ടുള്ള സമ്പർക്കം കൂടുതൽ കുറക്കുന്ന ഖത്തർ എയർവേസിെൻറ പദ്ധതിയുടെ ഭാഗമാണ് ഡിജിറ്റൽ പാസ്പോർട്ടും. യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷിതവും തടസ്സവുമില്ലാതെ മികച്ച യാത്രാനുഭവം നൽകുകയാണ് ഖത്തർ എയർവേസ് ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ പാസ്പോർട്ടിലൂടെ യാത്രക്കാരന് കോവിഡ്-19 പരിശോധനഫലം ലഭിക്കാനും അതുവഴി യാത്രക്ക് യോഗ്യനാണോ എന്ന് അറിയാനും സാധിക്കും. കൂടാതെ ഒകെ ടു ട്രാവൽ (യാത്ര ചെയ്യുന്നതിന് യോഗ്യൻ) എന്ന സ്റ്റാറ്റസ് യാത്രക്കാരൻ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പുതന്നെ വിമാന കമ്പനിയുമായും മറ്റു അധികൃതരുമായും ആപ് പങ്കുവെക്കുകയും ചെയ്യും. ഇതിലൂടെ കൂടുതൽ പ്രതിബന്ധങ്ങളില്ലാതെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താൻ യാത്രക്കാരന് സാധിക്കുന്നു.
യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ ഏറ്റവും പുതിയ കോവിഡ്-19 വിവരങ്ങളും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളും മറ്റു നിർദേശങ്ങളും ആപ് വഴി യാത്രക്കാരന് ലഭ്യമാകും. ഇതോടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ച ആശങ്കകൾക്കും വിരാമമാകും.
അയാട്ടയുമായി സഹകരിച്ച് പുതിയ കോവിഡ്-19 സുരക്ഷ പരിപാടിയായ ഡിജിറ്റൽ പാസ്പോർട്ട് നടപ്പാക്കുന്നതോടെ യാത്രക്കാരുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താനാകുമെന്നും തടസ്സങ്ങളില്ലാതെ മികച്ച യാത്രാനുഭവം നൽകാൻ സാധിക്കുമെന്നും ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. നൂതന സംവിധാനം നടപ്പാക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ ആദ്യ എയർലൈനെന്ന പദവിയും ഖത്തർ എയർവേസിന് ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും അൽ ബാകിർ കൂട്ടിച്ചേർത്തു.
യാത്രക്കാരുടെ വാക്സിനേഷൻ സംബന്ധമായ എല്ലാ വിവരങ്ങളും ആപ് വഴി ലഭ്യമാകുമെന്ന് അയാട്ട ഡയറക്ടർ ജനറൽ അലക്സാേന്ദ്ര ഡി ജൂനിയാകും പറയുന്നു. ക്വാറൻറീനില്ലാതെ യാത്ര ചെയ്യുന്നതിന് കോവിഡ് വാക്സിനേഷൻ രേഖകൾ ആവശ്യമായിവരും. യാത്രക്കാരെൻറ ഐഡൻറിറ്റിയും ഡിജിറ്റൽ യാത്രാ വിവരങ്ങളും സുരക്ഷിതമായി ലിങ്ക് ചെയ്യാൻ ഡിജിറ്റൽ പാസ്പോർട്ട് മൊബൈൽ ആപ് വഴി സാധിക്കും. ഇതോടെ യാത്രക്കാർക്കും അതത് രാജ്യങ്ങളിലെ സർക്കാറിനും ആത്മവിശ്വാസം ഉണ്ടാക്കാനും പുതിയ പദ്ധതിയിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

