Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജനം ഏറ്റെടുത്ത്...

ജനം ഏറ്റെടുത്ത് അല്‍ഫുര്‍ജാന്‍ വിപണി പദ്ധതി, ഒഴിഞ്ഞുകിടക്കുന്ന ഷോപ്പുകൾക്കായി നിരവധി അപേക്ഷകൾ

text_fields
bookmark_border

ദോഹ: അല്‍ഫുര്‍ജാന്‍ വിപണി പദ്ധതിക്ക് ജനത്തിെൻറ പിന്തുണ. ആദ്യഘട്ടത്തില്‍ തന്നെ വന്‍ തോതില്‍ അപേക്ഷകള്‍ ലഭിച്ചതായി ഖത്തര്‍ ഡവലപ്മെൻറ് ബാങ്ക്(ക്യു.ഡി.ബി) പറയുന്നു. ഒഴിഞ്ഞുകിടക്കുന്ന ഷോപ്പുകള്‍ നറുക്കെടുപ്പിലൂടെ കൈമാറുന്നതുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിൽ ഉപഭോക്താക്കളുടെ മികച്ച സഹകരണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് ഒഴിഞ്ഞുകിടക്കുന്ന 45 റീെട്ടയിൽ ഷോപ്പുകൾക്കായി അപേക്ഷകൾ ക്ഷണിച്ചത്. സര്‍ക്കാര്‍ മേഖലയിലെ ഏതാനും സ്ഥാപനങ്ങള്‍ ഒത്തുചേര്‍ന്നാണ് ക്യു.ഡി.ബിയുമായി സഹകരിച്ച് അല്‍ഫുര്‍ജാന്‍ മാര്‍ക്കറ്റ് ആരംഭിച്ചത്. മാര്‍ക്കറ്റിെൻറ നിര്‍മാണവും ഭരണ കാര്യവും ക്യൂ.ഡി.ബിയാണ് നിയന്ത്രിക്കുന്നത്. 13,266 അപേക്ഷകളാണ് ലഭിച്ചത്. ഒക്ടോബര്‍ 21 മുതല്‍ തുടങ്ങിയ അപേക്ഷ സ്വീകരിക്കല്‍ നവംബര്‍ 19ന് അവസാനിപ്പിച്ചിരുന്നു. ഡിസംബര്‍ 11ന് ദോഹ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വിജയം നേടിയ അപേക്ഷകരെ ബാങ്ക് ആദരിക്കും. അല്‍ഫുര്‍ജാന്‍ മാര്‍ക്കറ്റിനോട് ആളുകള്‍ക്കുള്ള താത്പര്യത്തിനുള്ള പ്രതികരണമായും മാര്‍ക്കറ്റില്‍ ക്യു.ഡി.ബി വരുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങളെയും സൗകര്യങ്ങളെയും കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പദ്ധതിയുടെ റാഫില്‍ ഡ്രോയില്‍ നിരവധി അപേക്ഷകളാണ് ലഭിച്ചത്. ക്യു.ഡി.ബിയുടെ നേതൃത്വത്തില്‍ നൂതന ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ഇതു കൈകാര്യം ചെയ്യുന്നതെന്ന് ക്യൂ.ഡി.ബി സി.ഇ.ഒ അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ അല്‍ഖലീഫ പറഞ്ഞു.
ഒഴിഞ്ഞുകിടക്കുന്ന ഷോപ്പുകള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ മറികടന്നുവെന്നാണ് ഇത്രയും വലിയ പങ്കാളിത്തം കാണിക്കുന്നത്. അപേക്ഷകര്‍ക്ക് എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാനും കഴിഞ്ഞു. ആളുകളില്‍ നിന്നുള്ള വലിയ പ്രതികരണത്തിന് ഇത് സഹായിച്ചിട്ടുണ്ട്. ഷോപ്പുകള്‍ക്കായുള്ള നറുക്കെടുപ്പ് വളരെ സുതാര്യമായ രീതിയിലാണ് നടക്കുന്നത്. പ്രത്യേക ഇലക്ട്രോണിക് സംവിധാനവും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്്. എല്ലാവര്‍ക്കും തുല്യ അവസരം നല്‍കുന്നതിനായി ക്യു.ഡി.ബി അംഗങ്ങള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര ഓഡിറ്റ് സ്ഥാപനത്തിെൻറയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും മേല്‍നോട്ടത്തിലായിരിക്കും നറുക്കെടുപ്പ്.
അല്‍ഫുര്‍ജാന്‍ മാര്‍ക്കറ്റിലെ ഒഴിഞ്ഞുകിടക്കുന്ന ഷോപ്പുകള്‍ നേടുന്നതിന് ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷനിലൂടെ അപേക്ഷ സമര്‍പ്പക്കുന്നതിന് ഏതെങ്കിലും രേഖകളോ സാമ്പത്തിക വിവരങ്ങളോ ആവശ്യമുണ്ടായിരുന്നില്ല. അപേക്ഷകന് ഏതു ഷോപ്പാണോ വേണ്ടത് എന്ന് തെരഞ്ഞെടുക്കാനുള്ള അവസരവും ഇതില്‍ ഉണ്ട്. മാപ്പ് ലിങ്കിലൂടെ സ്ഥലവും മറ്റും മനസ്സിലാക്കി അപേക്ഷിക്കാനും അവസരമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsAl Furjan Business market
News Summary - Al Furjan Business market, Qatar news
Next Story