Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിമാനത്താവള...

വിമാനത്താവള ജീവനക്കാർക്ക് മദ്യപാന പരിശോധന കർശനമാക്കി

text_fields
bookmark_border
വിമാനത്താവള ജീവനക്കാർക്ക് മദ്യപാന പരിശോധന കർശനമാക്കി
cancel

ദോഹ: യാത്രക്കാരുടെയും വിമാനത്താവളങ്ങളുടെയും സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതിെൻ റ ഭാഗമായി എല്ലാതരം ജീവനക്കാർക്കും ജോലിക്ക് കയറുംമുമ്പ് മദ്യപാന പരിശോധന കർശ നമാക്കി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷേൻറതാണ് (ഡി.ജി.സി.എ) പുതിയ ഉത്തരവ്. ഇതു പ്രകാരം എല്ലാവിഭാഗം ജോലിക്കാരും ഇനിമുതൽ ബ്രത് അനലൈസർ പരിശോധനക്ക് വിധേയരാകണം. നേരേത്ത ഈ പരിശോധന പൈലറ്റ്, കാബിൻ ക്രൂ എന്നിവർക്ക് മാത്രമായിരുന്നു ബാധകം. ഒക്ടോബർ രണ്ടിലെ ഉത്തരവ് പ്രകാരം എയർ ട്രാഫിക് കൺട്രോൾ, എയർ ക്രാഫ്റ്റ് മെയിൻറനൻസ്, ഗ്രൗണ്ട് ഹാൻഡിലിങ്, എയർപോർട്ട് ഓപറേഷൻ, വിഭാഗങ്ങളിലുള്ളവരും ഇതിന് കീഴിൽവരും. ഇതോടെ എയർപോർട്ടിനകത്തെ ഡ്രൈവർമാർക്കടക്കം ബ്രത് അനലൈസർ പരിശോധനക്ക് ശേഷംമാത്രമേ ജോലിക്ക് കയറാനാകൂ. ഇത് ആദ്യഘട്ടം നടപ്പാക്കുന്നവയിൽ കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.


ഓരോ വിഭാഗത്തിലെയും ചുരുങ്ങിയത് പത്ത് ശതമാനം ജീവനക്കാരും റാൻഡം അടിസ്ഥാനത്തിൽ പരിശോധനക്ക് വിധേയരാകണം. ദിവസവും ഇത് നടത്തുകയും വേണം. പരിശോധനയിൽ പരാജയപ്പെടുന്നവർക്ക് ലൈസൻസ് മരവിപ്പിക്കുന്നതടക്കം ശിക്ഷാനടപടികൾ നേരിടേണ്ടിവരും.എയർ ഇന്ത്യ, ഗോ എയർ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, വിസ്താര എന്നീ വിമാന കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് പരിശോധന നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.അഹ്മദാബാദ്, ബംഗളൂരു, ചെെന്നെ, ഭുവനേശ്വർ, കോയമ്പത്തൂർ, ഡൽഹി, ഗുവാഹതി, ഹൈദരാബാദ്, ജെയ്പൂർ, കൊൽക്കത്ത, ലഖ്നോ, മുംബൈ, വാരാണസി, വിജയവാഡ, വിശാഖപട്ടണം, കരിപ്പൂർ, കണ്ണൂർ എന്നീ വിമാനത്താവളങ്ങളിൽ ഒക്ടോബർ 30ഓടെ ഇത് പൂർണമായും നടപ്പാക്കും. ഘട്ടം ഘട്ടമായി രാജ്യത്തെ എല്ലായിടത്തും ഈ സംവിധാനം നിലവിൽ വരും. വിമാനത്താവളത്തിനുള്ളിലെ വിവിധ അപകടങ്ങൾക്കും മറ്റു പ്രശ്നങ്ങൾക്കും ജീവനക്കാരുടെ മദ്യപാനം പ്രധാനകാരണമാകുന്നുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു.


ഇത് ഒഴിവാകാൻ പുതിയ സംവിധാനം പ്രയോജനപ്പെടുമെന്ന് പ്രവാസി സാമൂഹികപ്രവർത്തകനായ റഊഫ് കൊണ്ടോട്ടി പറഞ്ഞു. ഡൽഹി ഇന്ദിര ഗാന്ധി നാഷനൽ എയർപോർട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ എയ്റോ ബ്രിഡ്ജ് ഒാപറേറ്റർ മദ്യപിച്ചെന്ന് കണ്ടതിനെ തുടർന്ന് അയാളെ സസ്പെൻഡ് ചെയ്തിരുന്നു. പൈലറ്റ്, കാബിൻ ക്രൂ വിഭാഗത്തിന് പുറമെ ബ്രത് അനലൈസർ പരിശോധനയിലൂടെ ശിക്ഷിക്കപ്പെടുന്ന ആദ്യ ജീവനക്കാരനാണ് ഇയാളെന്നും റഊഫ് കൊണ്ടോട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportqatar-gulf news
News Summary - airport-qatar-gulf news
Next Story