Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യോമഗതാഗതം...

വ്യോമഗതാഗതം സാധാരണ നിലയിലേക്ക്;യാത്രക്കാർ അറിയേണ്ടതെല്ലാം

text_fields
bookmark_border
വ്യോമഗതാഗതം സാധാരണ നിലയിലേക്ക്;യാത്രക്കാർ അറിയേണ്ടതെല്ലാം
cancel

ഖത്തറിലേക്ക് കൂടുതൽ വിമാന സർവിസുകൾ ആരംഭിക്കുകയും വിദേശ എയർലൈനുകൾ ക്രമേണ തിരിച്ചെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സുഗമമായി തുടരുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതിനായി വിമാനത്താവളത്തിലെ എല്ലാ പ്രധാന സേവനങ്ങളും സജ്ജമാണ്.

ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ഏകോപിപ്പിച്ച് പ്രത്യേക കോറിഡോർ വഴിയാണ് നിലവിൽ എല്ലാ വിമാനങ്ങളും സർവിസ് നടത്തുന്നത്. രാജ്യത്തെ എല്ലാ ദേശീയ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് സാഹചര്യങ്ങളെ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് വിദേശ സർവിസുകൾ പുനരാരംഭാൻ തീരുമാനിച്ചത്.

ഘട്ടംഘട്ടമായി മാത്രമേ വ്യോമഗതാഗതം സാധാരണവും സ്ഥിരതയുള്ളതുമായ നിലയിൽ പ്രവർത്തനം ഉറപ്പാക്കാൻ കഴിയുകയുള്ളൂ. സംഘർഷങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങൾ കാരണമോ ഷെഡ്യൂളുകൾ ക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും ഹമദ് എയർപോർട്ട് അധികൃതർ ഓർമപ്പെടുത്തി. അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചിട്ടുള്ള ഏറ്റവും ഉയർന്ന തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും എല്ലാ വിമാന സർവിസുകളും നടപ്പാക്കുക.

വ്യോമപാത ഘട്ടംഘട്ടമായി പുനരാരംഭിച്ചതോടെ, ഖത്തർ എയർവേസിന് പുറമെ വിവിധ വിദേശ എയർലൈനുകളും ദോഹയിലേക്കും തിരിച്ചും സർവിസുകൾ പുനരാരംഭിച്ചു തുടങ്ങിയിട്ടുണ്ട്. കൂടുതൽ എയർലൈനുകൾ ആരംഭിക്കുന്നതിനനുസരിച്ച് ഈ വിവരങ്ങൾ അധികൃതർ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

നിലവിൽ ഷെഡ്യൂൾ ചെയ്ത എയർലൈനുകൾ:

- ഏപ്രിൽ 21: ഫ്ലൈ ദുബായ്

- ഏപ്രിൽ 22: എയർ അറേബ്യ

- ഏപ്രിൽ 23: ഒമാൻ എയർ, റോയൽ ജോർഡാനിയൻ, ടാർക്കോ ഏവിയേഷൻ, യുഎസ് -ബംഗ്ലാ എയർലൈൻസ്

- ഏപ്രിൽ 26: മിഡിൽ ഈസ്റ്റ് എയർലൈൻസ്

- ഏപ്രിൽ 28: ഹിമാലയ എയർലൈൻസ്

ടിക്കറ്റ് റീബുക്കിങ്,റീഫണ്ട് ആരെ സമീപിക്കണം?

ടിക്കറ്റ് റീബുക്കിങ്, റീഫണ്ട്, ഫ്ലൈറ്റ് ഷെഡ്യൂളിലെ മാറ്റങ്ങൾ, മറ്റ് യാത്രാ ക്രമീകരണങ്ങൾ എന്നിവയുൾപ്പെടെ ഏറ്റവും പുതിയ വിവരങ്ങൾക്ക് അതത് എയർലൈനുകളെ നേരിട്ട് ബന്ധപ്പെടണം. ഇത്തരം കാര്യങ്ങളിൽ വിമാനത്താവളത്തിന്റെ കോൺടാക്ട് സെന്റർ വഴി സഹായം ലഭ്യമല്ല.

എയർപോട്ടിലേക്കുള്ള യാത്ര

വിമാനത്താവളത്തിലേക്കും തിരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്നതിന് യാത്രക്കാർക്ക് വിവിധ ഗതാഗത സേവനങ്ങൾ തിരഞ്ഞെടുക്കാം. കർവ ടാക്സി, ഊബർ പോലുള്ള റൈഡ് -ഹെയ്‌ലിങ് സേവനങ്ങളോ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ദോഹ മെട്രോ സേവനങ്ങളോ പ്രയോജനപ്പെടുത്താവുന്നതാണ്.

വിമാനത്താവളത്തിൽ പിക്ക് അപ്പ്, ഡ്രോപ്പ് സൗകര്യം ലഭ്യമാണ്. സുരക്ഷിതവും സുഗകരവുമായ യാത്ര ഉറപ്പാക്കാൻ പൊതുഗതാഗത സേവനങ്ങൾ, റൈഡ് -ഹെയ്‌ലിങ് സേവനങ്ങൾ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.

യാത്രക്കാർക്കുള്ള നിർദേശം

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി (Flight Status) അതത് എയർലൈൻ വെബ്സൈറ്റുകളിലൂടെയോ ആപ്പുകളിലൂടെയോ പരിശോധിച്ച് ഉറപ്പുവരുത്തുക. ഏറ്റവും പുതിയ വിവരങ്ങൾക്കായി എയർലൈനുമായി നേരിട്ട് ബന്ധപ്പെടുക. വരും ആഴ്ചകളിൽ കൂടുതൽ എയർലൈനുകൾ സർവിസുകൾ പുനരാരംഭിക്കും.

യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ

നിലവിൽ സ്ഥിരീകരിച്ച (Confirmed) ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമേ ടെർമിനലിനുള്ളിലേക്ക് പ്രവേശനം അനുവദിക്കൂ.

ലഭ്യമെങ്കിൽ ഓൺലൈനായി ചെക്ക് ഇൻ ചെയ്യുക.

നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 3 മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ എത്തേണ്ടതാണ്.

സെൽഫ് സർവിസ് കിയോസ്‌ക്കുകളും ബാഗേജ് ഡ്രോപ്പ് സൗകര്യങ്ങളും ഉപയോഗിക്കുക.

ബാഗേജ് എയർലൈൻ മാനദണ്ഡ പ്രകാരം വലുപ്പത്തിനും ഭാരത്തിനും അനുസൃതമാണെന്ന് ഉറപ്പാക്കുക, സാധ്യമാണെങ്കിൽ ഇ -ഗേറ്റുകൾ ഉപയോഗിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air traveltravelersHamad International airportqatar
News Summary - Air travel returns to normal; everything travelers need to know
Next Story