പ്രതിഷേധം ഫലം കണ്ടു: എയർഇന്ത്യ യാത്രാ വൗച്ചറുകൾ നൽകിത്തുടങ്ങി
text_fieldsദോഹ: ഒടുവിൽ പ്രതിഷേധം ഫലം കാണുന്നു, കോവിഡ് കാലത്ത് എടുത്ത ടിക്കറ്റുകളുടെ കാര്യത്തിൽ പ്രവാസികളെ പിഴിയുന്ന എയർഇന്ത്യക്കെതിരായ പ്രതിഷേധം ശക്തമായതോടെ കമ്പനി യാത്രക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ തുടങ്ങി. നേരത്തേ ടിക്കറ്റ് എടുക്കുകയും കോവിഡ് പ്രതിസന്ധിയിൽ യാത്ര സാധ്യമാവാതെ വരുകയും ചെയ്തവർക്ക് എയർഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് തുകക്ക് തുല്യമായ യാത്രാ വൗച്ചറുകൾ നൽകിത്തുടങ്ങി. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കഴിഞ്ഞദിവസങ്ങളിൽ യാത്രക്കാർക്ക് അയക്കാനും തുടങ്ങിയിട്ടുണ്ട്. വൗച്ചറുകൾ ഉപയോഗിച്ച് ഏതുസമയത്തും എപ്പോൾ വേണമെങ്കിലും യാത്രക്കാരെൻറ സൗകര്യത്തിനനുസരിച്ച് യാത്ര നടത്താം. എയർ ഇന്ത്യ എക്സ്പ്രസിലും അനുബന്ധ സർവിസുകളിലും ഈ വൗച്ചർ ഉപയോഗിച്ച് യാത്ര നടത്താനാകുമെന്നും അറിയിപ്പിൽ പറയുന്നു. www.airindiaexpress.in എന്ന വെബ്സൈറ്റ് മുഖേന ഇഷ്ടാനുസരണം യാത്ര നടത്തി നേരത്തേ എടുത്ത ടിക്കറ്റിന് തുല്യമായ തുക ഈടാക്കാം. ഇതിനായി തങ്ങളുടെ വിവിധ നഗരങ്ങളിലെ ഓഫിസ്, വിമാനത്താവളങ്ങളിലെ ഓഫിസ്, ട്രാവൽ ഏജൻറ് എന്നിവരുമായി ബന്ധപ്പെടാമെന്നും എയർഇന്ത്യ എക്സ്പ്രസിെൻറ അറിയിപ്പിൽ പറയുന്നു.
നേരത്തേ ഇത്തരത്തിൽ അല്ലായിരുന്നു കമ്പനിയുടെ നിലപാട്. സൗകര്യപ്രദമായ യാത്ര തെരഞ്ഞെടുക്കാനുള്ള അവകാശം നൽകാതെ യാത്രക്കാരന് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന നിലപാടായിരുന്നു കമ്പനി സ്വീകരിച്ചിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തവേരാട് തുക മടക്കി നൽകാനാവിെല്ലന്നാണ് അധികൃതർ പറഞ്ഞിരുന്നത്. സർവിസ് ചാർജ് ഈടാക്കാതെ യാത്രാതീയതി മാറ്റിനൽകാൻ മാത്രമേ കഴിയൂ എന്നായിരുന്നു നിലപാട്. ഇത്തരത്തിൽ മാറ്റിയെടുക്കുന്ന ദിവസത്തിലെ ടിക്കറ്റ് നിരക്ക് അധികമാണെങ്കിൽ ആ തുക യാത്രക്കാർ വഹിക്കണം. എന്നാൽ, കുറവാണെങ്കിൽ ആ തുക യാത്രക്കാർക്ക് തിരിച്ചുനൽകില്ലെന്നുമുള്ള വിചിത്ര വാദവും ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ 'ഗൾഫ്മാധ്യമം' നിരവധി തുടർവാർത്തകൾ നൽകിയിരുന്നു. ഇതോടെ പ്രതിഷേധം ശക്തമായി. തുടർന്നാണ് വൗച്ചറുകൾ നൽകി യാത്രക്കാർക്ക് അനുയോജ്യമായ യാത്ര തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കമ്പനി നൽകിയിരിക്കുന്നത്.
ലോക്ഡൗൺ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ 15 ദിവസത്തിനകം റീഫണ്ട് നൽകണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. സാമ്പത്തിക പരാധീനത മൂലം വിമാനക്കമ്പനികൾക്ക് നിലവിൽ റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ ഒരു ക്രഡിറ്റ് ഷെല്ലിലേക്ക് തുക മാറ്റിവെക്കണം. യാത്രക്കാരന് വേണമെങ്കിൽ 2021 മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കണം.
യാത്രചെയ്യുന്ന സമയത്ത് ടിക്കറ്റ് ഫെയർ കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് നൽകുകയും വേണം. ഇങ്ങനെ മാറ്റിവെക്കുന്ന ക്രഡിറ്റ് ഷെൽ തുകക്ക് നഷ് ടപരിഹാരമായി ജൂൺ 2020 വരെ അര ശതമാനം ഇൻസെൻറീവും അതിനുശേഷം വരുന്ന കാലാവധിക്ക് മുക്കാൽ ശതമാനം ഇൻസെൻറിവും യാത്രക്കാരന് നൽകണം. ഇങ്ങനെ മാറ്റിവെച്ച ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റിനൽകണം. നേരത്തേ ബുക്ക് ചെയ്ത യാത്രക്കാരൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അയാളുടെ അവകാശികൾക്ക് എത്രയും പെട്ടെന്ന് തുക മടക്കി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.
2021 മാർച്ച് മാസം 31ന് ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കിൽ ടിക്കറ്റിെൻറ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടായിരിക്കുമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് സുപ്രീംകോടതിയിൽനിന്ന് യാത്രക്കാർക്ക് അനുകൂലമായ വിധിയുണ്ടായത്.എന്നാൽ ഇതിന് വിരുദ്ധമായ നിലപാടാണ് എയർഇന്ത്യ സ്വീകരിച്ചിരുന്നത്.
പ്രവാസി ലീഗൽ സെൽ സൂം യോഗം ഇന്ന്
വിമാനടിക്കറ്റ് എടുക്കുകയും കോവിഡ് പ്രതിസന്ധിയിൽ യാത്ര ചെയ്യാനാവാതെവരുകയും ചെയ്തവർക്ക് ടിക്കറ്റിെൻറ മുഴുവൻ തുകയും തിരികെ നൽകാത്ത വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ ഇന്ന് ആഗോളതല ഓൺലൈൻ യോഗം നടത്തും. റീഫണ്ടുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങൾക്ക് പരിഹാരം കാണാനാണ് പ്രവാസി ലീഗൽ സെൽ ഖത്തർ ചാപ്റ്ററിെൻറ നേതൃത്വത്തിൽ യോഗം നടത്തുന്നത്. ഫെബ്രുവരി 28ന് ദോഹ സമയം വൈകീട്ട് ഏഴിനാണ് സൂമിൽ യോഗം നടക്കുക. (Meeting ID: 812 6105 7773, Passcode: 2021) വിഷയവുമായി ബന്ധപ്പെട്ടവർ യോഗത്തിൽ പങ്കെടുത്ത് നിർദേശങ്ങൾ സമർപ്പിക്കണമെന്ന് കൺട്രി ഹെഡ് അബ്ദുൽ റഊഫ് കൊണ്ടോട്ടി അറിയിച്ചു. ഫോൺ: 55443465, 55379527.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.