ത്വാഇഫ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് നിര്യാതനായി. കോഴിക്കോട് കൊടുവള്ളി മാനിപുരം കുളത്തക്കര കടപ്പൊയില്‍ റിയാസ് (32) ആണ് മരിച്ചത്. ത്വാഇഫ് - റിയാദ് അതിവേഗ പാതയിയില്‍ അല്‍മോയക്ക് സമീപം ഞായറാഴ്ച പുലച്ചെയായിരുന്നു അപകടം. അല്‍ മോയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ കൂടുതല്‍ ചികിത്സ ലഭിക്കുന്നതിന് ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് മാറ്റി. ഞായർ രാത്രി ഒരു മണിയോടെ മരണം സംഭവിച്ചു. ഒമ്പതു വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരുകയാണ് റിയാസ്. റിയാദ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ട്രാസ്‌പോർട്ടിങ് കമ്പനിയിലെ ജീവനക്കാരനാണ്.
ജിദ്ദയില്‍ നിന്ന് ചരക്കുമായി റിയാദിലേക്ക് പോകുമ്പോള്‍ ഇദ്ദേഹം ഓടിച്ചിരുന്ന ഡയന അപകടത്തിൽ പെടുകയായിരുന്നു. റിയാദിലുള്ള സഹോദരന്‍ ഇര്‍ഷാദ്, ഭാര്യ സഹോദരന്‍ റംഷീദ് എന്നിവർ അപകട വിവരമറിഞ്ഞ് ത്വാഇഫിൽ എത്തിയിട്ടുണ്ട്. ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: റുക്‌സാന. മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് മക്കളുണ്ട്.