അബ്ദുൽ കരീം ഹസൻ ഏഷ്യയിലെ ഏറ്റവും മികച്ച കളിക്കാരൻ
text_fieldsദോഹ: ഈ വർഷത്തെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ എഫ് സി) അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഖത്തറിന് അഭിമാനകരമായ നേട്ടം.
ഏഷ്യയിലെ ഏറ്റവും മികച്ച കളിക്കാരനായി ഖത്തറിെൻറ അബ്ദുൽ കരീം ഹസൻ തെരഞ്ഞെടുക്കപ്പെട്ടു. മസ്കറ്റിൽ നടന്ന പ്രൗഢമായ ചടങ്ങിൽ അൽ സദ്ദിെൻറ പ്രതിരോധ താരം പുരസ്കാരം ഏറ്റുവാങ്ങി. ചൈനയുടെ വാങ് ഷുവാങിനാണ് ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ലഭിച്ചത്. എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അൽ സദ്ദിനെ സെമിയിലെത്തിക്കുന്നതിൽ അബ്ദുൽ കരീം ഹസെൻറ പ്രകടനം നിർണായകമായിരുന്നു. 2017–2018 സീസണിൽ സദ്ദിനെ ഖത്തർ സ്റ്റാർസ് ലീഗിൽ രണ്ടാമതെത്തിക്കുന്നതിലും ഈ ഇടത് വിങ് ബാക്കിെൻറ പങ്ക് വലുതായിരുന്നു. ഖത്തർ ദേശീയ ടീമിെൻറ പ്രകടനങ്ങളിലും നിർണായക സാന്നിധ്യമാണ്. ദേശീയ ടീമിനായി 69 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം ഒമ്പത് ഗോളുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
ഖത്തർ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കായും തിളങ്ങിയിട്ടുണ്ട്. 2007–2010 കാലയളവിൽ സദ്ദിെൻറ യൂത്ത് ടീമിനായി കളിച്ച താരം 2010 മുതൽ സദ്ദിെൻറ പ്രതിരോധ കാവൽഭടനാണ്. സദ്ദിനായി 119 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും നേടിയിട്ടുണ്ട്. 2011ൽ എ എഫ് സി ചാമ്പ്യൻസ് ലീഗിലൂടെ 17ാം വയസ്സിലാണ് അൽ സദ്ദ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ വർഷം അൽ സദ്ദ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. 2012–2013 സീസണിൽ ഖത്തറിലെ മികച്ച യുവതാര ത്തിനുള്ള പുരസ്കാരവും ഹസനെ തേടിയെത്തിയിരുന്നു. അടുത്ത വർഷം ജനുവരിയിൽ യു എ ഇയിൽ നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പിൽ ഖത്തറിെൻറ പ്രതിരോധം ഈ താരത്തിെൻറ ചുമലിലാണ്. മികച്ച താരത്തിനുള്ള എ എഫ് സി പുരസ്കാരം നേടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഏഷ്യയിലെ ഓരോ താരത്തിെൻറയും സ്വപ്നമാണ് ഇതെന്നും ഖത്തർ ഫുട്ബോളിന് ലഭിച്ച അംഗീകാരവും മഹത്തായ നേട്ടവുമാണിതെന്നും അവാർഡ് നേട്ടത്തിൽ അബ്ദുൽ കരീം ഹസൻ പ്രതികരിച്ചു. ടീമംഗങ്ങൾക്കും പിന്തുണ നൽ കിയ എല്ലാവർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അവാർഡ് ഖത്തരി ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറിനും ഖത്തർ ജനതക്കും സമർപ്പിക്കുകയാണെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടമാണ് കൈവന്നിരിക്കുന്നതെന്നും കൂടുതൽ വിജയത്തിന് ഈ നേട്ടം ഉപരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുൽ കരീം ഹസൻ പറഞ്ഞു.
എ എഫ് സി പ്ലയർ ഓഫ് ദി ഇയർ അവാർഡ് നേടുന്ന രണ്ടാമത്തെ ഖത്തരി താരമാണ് അബ്ദുൽ കരീം ഹസൻ.
നേരത്തെ 2006ൽ ഖത്തറിെൻറ സൂപ്പർ താരമായിരുന്ന ഖൽഫാൻ ഇബ്രാഹീമാണ് ഈ നേട്ടം കരസ്ഥമാക്കിയി ട്ടുള്ളത്. അൽ സദ്ദിന് വേണ്ടി കളിക്കുമ്പോൾ തന്നെയായിരുന്നു ഖൽഫാെൻറ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.