Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right2030ലെ ഏഷ്യൻ...

2030ലെ ഏഷ്യൻ ഗെയിംസ് ആതിഥേയത്വം: പിന്തുണ തേടി ഖത്തർ സംഘം ഒമാനിൽ

text_fields
bookmark_border
2030ലെ ഏഷ്യൻ ഗെയിംസ് ആതിഥേയത്വം:  പിന്തുണ തേടി ഖത്തർ സംഘം ഒമാനിൽ
cancel

2030ലെ ഏഷ്യൻ ഗെയിംസ് ആതിഥേയത്വം: പിന്തുണ തേടി ഖത്തർ സംഘം ഒമാനിൽദോഹ: 2030ലെ ഏഷ്യൻ ഗെയിംസ് ഖത്തറിൽ നടത്താനായി സമർപ്പിച്ച ബിഡിന് പിന്തുണയുമായി പ്രത്യേക സംഘം ഒമാനിൽ. അത്ലറ്റുകൾ, സ്പോർട്സ് രംഗത്തെ പ്രമുഖർ, പത്രപ്രവർത്തകർ എന്നിവരടങ്ങിയ ഉന്നത സംഘമാണ് കഴിഞ്ഞ ദിവസം ഒമാനിൽ എത്തിയത്.

ഡിസംബർ 16ന് മസ്ക്കത്തിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുെട ജനറൽ അസംബ്ലി നടക്കുന്നുണ്ട്. 2006ൽ ഏഷ്യൻ ഗെയിംസ് നടത്തിയത് ദോഹയിൽ ആയിരുന്നു. 2030 ഏഷ്യൻ ഗെയിംസിനായി ഇത്തവണ റിയാദും ഖത്തറിനൊപ്പം മത്സരരംഗത്തുണ്ട്. നിരവധി പ്രധാന യോഗങ്ങളിൽ തങ്ങൾ പങ്കെടുക്കുന്നുണ്ടെന്നും കായികമേഖലയിലെ നിരവധി പേരുമായി കൂടിക്കാഴ്ചകൾ നടത്തി ഖത്തറിൻെറ ബിഡിന് പിന്തുണ തേടുകയാണ് ലക്ഷ്യമെന്നും ഒമാനിലെത്തിയ ഖത്തർ സംഘത്തിലെ ഉന്നതൻ പ്രതികരിച്ചു. 2030 ഏഷ്യൻ ഗെയിംസ് നടത്താനായി അപേക്ഷ നൽകി കാത്തിരിക്കുന്ന ഖത്തറിൻെറ ഒരുക്കങ്ങളിൽ ഏഷ്യൻ ഒളിമ്പിക് കമ്മിറ്റി പരിശോധന സമിതി ഈയടുത്ത് സംതൃപ്തി രേഖെപ്പടുത്തിയിരുന്നു. സുസ്ഥിരതയും നിശ്ചയദാർഢ്യവും മികവും സംയോജിപ്പിച്ച് കൊണ്ടുള്ള ഏഷ്യൻ ഗെയിംസിനാണ് ഖത്തർ തയാറെടുക്കുന്നതെന്ന് ദോഹ ഏഷ്യൻ ഗെയിംസ് 2030 ബിഡ് കമ്മിറ്റിയും പറയുന്നു. ആതിഥേയത്വത്തിനായി ഏഷ്യൻ ഒളിംപിക്സ് കൗൺസിലിന് മുമ്പിൽ ഖത്തർ കാൻഡിഡേറ്റ് ഫയൽ ഇതിനകം സമർപ്പിച്ചിട്ടുണ്ട്.

രണ്ടു ദിവസം നീണ്ടുനിന്ന പരിശോധനസമിതിയുടെ സന്ദർശനത്തിൽ ദോഹയുടെ അടിസ്ഥാന സൗകര്യങ്ങളും ബിഡ് കമ്മിറ്റിയുടെ ആസൂത്രണ പദ്ധതികളും സമിതി വിലയിരുത്തിയിരുന്നു.

ലോകോത്തര കായിക താരങ്ങൾക്കും കായിക ചാമ്പ്യൻഷിപ്പുകൾക്കും സേവനങ്ങൾ നൽകിയ ഖത്തറിൻെറ അത്യാധുനിക കായിക, ആരോഗ്യ സംവിധാനങ്ങൾ സമിതി പരിശോധിച്ചിരുന്നു. ആസ്പയർ ഡോം, ആസ്പതർ സ്പോർട്സ് മെഡിസിൻ ആശുപത്രി, ദോഹ 2030 ഏഷ്യൻ ഗെയിംസ് പദ്ധതിയിൽ ഉൾപ്പെടുത്തപ്പെട്ട അൽ ബെയ്ത് സ്റ്റേഡിയം, ലുസൈൽ അറീന എന്നിവയും സമിതി സന്ദർശിക്കുകയും സൗകര്യങ്ങളും സംവിധാനങ്ങളും വിലയിരുത്തപ്പെടുകയും ചെയ്തു.

കായിക മേഖലയിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ തലസ്ഥാനമാണ് ദോഹയെന്നും 2022ലെ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായുള്ള തയാറെടുപ്പിലാണ് രാജ്യമെന്നും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറും ദോഹ 2030 പ്രസിഡൻറുമായ ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി നേരത്തേ വ്യക്തമാക്കിയിരുന്നു.

അത്യാധുനിക റോഡ്, റെയിൽവേ, മെട്രാേ ശൃംഖലകളാണ് ഖത്തറിൽ സജ്ജമായിരിക്കുന്നത്. വിവിധ സ്റ്റേഡിയങ്ങൾ തമ്മിലുള്ള അകലം 20 മിനിറ്റിൽ കൂടില്ലെന്നത് വലിയ സവിശേഷതയാണ്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പുൾപ്പെടെ വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾക്കാണ് ദോഹ ആതിഥ്യം വഹിച്ചിരിക്കുന്നത്. 2018ൽ ലോക ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിനും ഖത്തർ ആതിഥ്യം വഹിച്ചു. വിവിധ സ്റ്റേഡിയങ്ങൾ തമ്മിലുള്ള അകലം 20 മിനിറ്റിൽ കൂടില്ലെന്നത് ഖത്തറിലെ മാത്രം സവിശേഷതയാണ്.

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പുൾപ്പെടെ വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾക്കാണ് ദോഹ ആതിഥ്യം വഹിച്ചിരിക്കുന്നത്. 2018ൽ ലോക ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പും ഖത്തർ വിജയകരമായിസംഘടിപ്പിച്ചിരുന്നു.

2006ലെ ഏഷ്യൻ ഗെയിംസ് ഖത്തറിലായിരുന്നു നടന്നത്. നിരവധി അന്താരാഷ്ട്ര കായിക ചാമ്പ്യൻഷിപ്പുകൾ വിജയകരമായി സംഘടിപ്പിച്ചുവരുകയാണ് ഖത്തർ. തികഞ്ഞ പ്രതീക്ഷയോടെയാണ് ഏഷ്യൻ ഗെയിംസിൻെറ 2030 പതിപ്പിലേക്ക് ഖത്തർ കാത്തിരിക്കുന്നത്. 2030 ഏഷ്യൻ ഗെയിംസിനുള്ള ലോഗോയും കാമ്പയിൻ മുദ്രാവാക്യവും ബിഡ് കമ്മിറ്റി നേരത്തേ പുറത്തുവിട്ടിട്ടുണ്ട്. ഖത്തറി‍ൻെറ പൈതൃകവും പ്രകൃതിയും ആധുനികതയും കോർത്തിണക്കിക്കൊണ്ടുള്ള സമ്പന്ന സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് ലോഗോയും മുദ്രാവാക്യവും.'യുവർ ഗേറ്റ്വേ'എന്നതാണ് മുദ്രാവാക്യം.

ഏഷ്യയുടെ ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ മികച്ച ഭാവിയിലേക്കുള്ള പ്രവേശന കവാടം എന്നതാണ് 'യുവർ ഗേറ്റ്വേ' എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ടുവെക്കുന്നത്. 2020ലെ യൂത്ത് ഒളിമ്പിക്സിന് വേദിയായ സ്വിറ്റ്സർലൻഡിലെ ലൂസെന്നിൽ വെച്ചാണ് 2030ലേക്കുള്ള ഏഷ്യൻ ഗെയിംസ് ആതിഥേയരെ പ്രഖ്യാപിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story