Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 8:26 AM GMT Updated On
date_range 24 March 2018 8:26 AM GMTബി.ജെ.പി വിരുദ്ധ മുന്നേറ്റം: കാരാട്ട്–പിണറായി ടീമിെൻറ സമീപനം ജനത്തോടുള്ള വെല്ലുവിളി –ടി. സിദ്ദീഖ്
text_fieldsbookmark_border
ദോഹ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി ഇതരരെ ഏകോപിപ്പിച്ച് കോൺഗ്രസ് നടത്തുന്ന മുന്നേറ്റത്തോട് പുറംതിരിഞ്ഞ് നിൽക്കുന്ന പ്രകാശ് കാരാട്ട്–പിണറായി ടീമിെൻറ സമീപനം ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളോട് കാണിക്കുന്ന രാഷ്ട്രീയ വഞ്ചനയാണെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു.
ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അേദ്ദഹം. ‘മാർക്സിസത്തിനും ഫാഷിസത്തിനുമെതിരെ’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടന്നത്. കോൺഗ്രസിനെ മാറ്റി നിർത്തി ബി.ജെ.പിക്കെതിരെ പ്രാദേശിക പാർട്ടികളെ കൂട്ടുപിടിച്ച് മുന്നണി രൂപീകരിക്കാനുള്ള സി.പി.എം ശ്രമം യഥാർത്ഥത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള വിശാല മുന്നണിയെ ദുർബലപ്പെടുത്താനാണ്. ഇതിലൂടെ പ്രകാശ് കാരാട്ടും പിണറായി വിജയനും നരേന്ദ്ര മോദിയുടെ പൊളിറ്റിക്കൽ ഏജൻറുമാരായി മാറുകയാണെന്നും ടി. സിദ്ദഖ് ആരോപിച്ചു.
മതേതര ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിച്ച് മുന്നേറുന്ന മോദി–അമിത്ഷാ കൂട്ടുകെട്ടിനെതിരെ ഇന്ത്യയിലെ മത നിരപേക്ഷ കക്ഷികൾ കൈകോർത്ത് തുടങ്ങി. ഈ സഖ്യത്തിെൻറ നായകൻ രാഹുൽ ഗാന്ധിയാണ് ഇന്ത്യ യുടെ അടുത്ത പ്രധാനമന്ത്രിയാകുക.
ക്രൂരമായാണ് കേരളത്തിലെ സി.പി.എം പ്രവർത്തിക്കുന്നത്. ഇതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ കൊലപാതകം. ടി.പി ചന്ദ്രശേഖരനെ 51വെട്ടിലൂടെ കൊന്നവർ ഷുഹൈബിനെ 41വെട്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. ഭീതിയുടെ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ച് പൊതുപ്രവർത്തകരെ പിന്തിരിപ്പിക്കാമെന്നാണ് സി.പി.എം വിശ്വസിക്കുന്നത്. മനുഷ്യനെ പച്ചക്ക് ചുട്ടുകൊല്ലുന്ന മോദിയുടെ സവർണ ഫാഷിസവും ജീവനോടെ വെട്ടിക്കൊല്ലുന്ന പിണറായിയുടെ മാർക്സിസവും ഒരു നാണയത്തിെൻറ ഇരുവശങ്ങൾ മാത്രമാണ്.
ഷുഹൈബിെൻറ മരണശേഷം ഏത് അന്വേഷണവും ആവാം എന്ന് പറഞ്ഞവർ അവസാനം ഹൈക്കോടതിസി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടപ്പോൾ അതിനെതിരെ തിരിഞ്ഞത് സ്വന്തം പ്രതികളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
സമ്മേളനം ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ജോൺ ഗിൽബെർട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി ശശിധരൻ കരമ്പനപ്പാലം, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി കെ.കെ ഉസ്മാൻ, ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ധീഖ് പുറായിൽ, ഗ്ലോബൽ കമ്മിറ്റി അംഗം അഡ്വ. സുനിൽകുമാർ, കരീം നടക്കൽ, ആഷിഖ് അഹ്മദ്, കുഞ്ഞമ്മദ് കൂരാളി എന്നിവർ സംസാരിച്ചു.
കോഴിക്കോട് ജില്ലാ ജനറൽസെക്രട്ടറി ബഷീർ തുവാരിക്കൽ സ്വാഗതവും ട്രഷറർ അശ്റഫ് വടകര നന്ദിയും പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ കെ.കെ ഉസ്മാൻ ടി.സിദ്ദീഖിനെ പൊന്നാട അണിയിച്ചു.
ഡി.സി സി ജനറൽസെക്രട്ടറി ശശിധരൻ കരമ്പനപ്പാലത്തിനുള്ള ഉപഹാരം സ്വാഗത സംഘം ജനറൽ കൺവീനർ സിദ്ധീഖ് പുറായിൽ നൽകി. ‘ഈണം ദോഹ’യുടെ നേതൃത്വത്തിൽ കലാവിരുന്നും അരങ്ങേറി.
ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അേദ്ദഹം. ‘മാർക്സിസത്തിനും ഫാഷിസത്തിനുമെതിരെ’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടന്നത്. കോൺഗ്രസിനെ മാറ്റി നിർത്തി ബി.ജെ.പിക്കെതിരെ പ്രാദേശിക പാർട്ടികളെ കൂട്ടുപിടിച്ച് മുന്നണി രൂപീകരിക്കാനുള്ള സി.പി.എം ശ്രമം യഥാർത്ഥത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള വിശാല മുന്നണിയെ ദുർബലപ്പെടുത്താനാണ്. ഇതിലൂടെ പ്രകാശ് കാരാട്ടും പിണറായി വിജയനും നരേന്ദ്ര മോദിയുടെ പൊളിറ്റിക്കൽ ഏജൻറുമാരായി മാറുകയാണെന്നും ടി. സിദ്ദഖ് ആരോപിച്ചു.
മതേതര ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിച്ച് മുന്നേറുന്ന മോദി–അമിത്ഷാ കൂട്ടുകെട്ടിനെതിരെ ഇന്ത്യയിലെ മത നിരപേക്ഷ കക്ഷികൾ കൈകോർത്ത് തുടങ്ങി. ഈ സഖ്യത്തിെൻറ നായകൻ രാഹുൽ ഗാന്ധിയാണ് ഇന്ത്യ യുടെ അടുത്ത പ്രധാനമന്ത്രിയാകുക.
ക്രൂരമായാണ് കേരളത്തിലെ സി.പി.എം പ്രവർത്തിക്കുന്നത്. ഇതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ കൊലപാതകം. ടി.പി ചന്ദ്രശേഖരനെ 51വെട്ടിലൂടെ കൊന്നവർ ഷുഹൈബിനെ 41വെട്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. ഭീതിയുടെ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ച് പൊതുപ്രവർത്തകരെ പിന്തിരിപ്പിക്കാമെന്നാണ് സി.പി.എം വിശ്വസിക്കുന്നത്. മനുഷ്യനെ പച്ചക്ക് ചുട്ടുകൊല്ലുന്ന മോദിയുടെ സവർണ ഫാഷിസവും ജീവനോടെ വെട്ടിക്കൊല്ലുന്ന പിണറായിയുടെ മാർക്സിസവും ഒരു നാണയത്തിെൻറ ഇരുവശങ്ങൾ മാത്രമാണ്.
ഷുഹൈബിെൻറ മരണശേഷം ഏത് അന്വേഷണവും ആവാം എന്ന് പറഞ്ഞവർ അവസാനം ഹൈക്കോടതിസി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടപ്പോൾ അതിനെതിരെ തിരിഞ്ഞത് സ്വന്തം പ്രതികളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
സമ്മേളനം ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ജോൺ ഗിൽബെർട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി ശശിധരൻ കരമ്പനപ്പാലം, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി കെ.കെ ഉസ്മാൻ, ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ധീഖ് പുറായിൽ, ഗ്ലോബൽ കമ്മിറ്റി അംഗം അഡ്വ. സുനിൽകുമാർ, കരീം നടക്കൽ, ആഷിഖ് അഹ്മദ്, കുഞ്ഞമ്മദ് കൂരാളി എന്നിവർ സംസാരിച്ചു.
കോഴിക്കോട് ജില്ലാ ജനറൽസെക്രട്ടറി ബഷീർ തുവാരിക്കൽ സ്വാഗതവും ട്രഷറർ അശ്റഫ് വടകര നന്ദിയും പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ കെ.കെ ഉസ്മാൻ ടി.സിദ്ദീഖിനെ പൊന്നാട അണിയിച്ചു.
ഡി.സി സി ജനറൽസെക്രട്ടറി ശശിധരൻ കരമ്പനപ്പാലത്തിനുള്ള ഉപഹാരം സ്വാഗത സംഘം ജനറൽ കൺവീനർ സിദ്ധീഖ് പുറായിൽ നൽകി. ‘ഈണം ദോഹ’യുടെ നേതൃത്വത്തിൽ കലാവിരുന്നും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story