Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാചകരെ കണ്ടാല്‍...

യാചകരെ കണ്ടാല്‍ അറിയിക്കണമെന്ന്  ആഭ്യന്തര മന്ത്രാലയം

text_fields
bookmark_border

ദോഹ: യാചന ഒരുതരത്തിലും പ്രോത്സാഹിപ്പിക്കരുതെന്ന് ആഭ്യന്തര മരന്താലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിലോ വാഹനങ്ങള്‍ക്കടുത്തോ വെച്ച് കൈ നീട്ടുന്നവരോട് ഇല്ളെന്ന് പറയാന്‍ സമൂഹം തയാറാകണം. സാമൂഹിക തിന്മയായ യാചനയെ പരാജയപ്പെടുത്തണമെന്നും ഇത്തരക്കാരെ കണ്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. യാചന ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാനായി 33618627, 2347444 എന്നീ ഹോട്ട്ലൈന്‍ നമ്പറുകള്‍ തയാറാക്കിയിട്ടുണ്ട്.
 ദാനധര്‍മങ്ങള്‍ക്ക് ആളുകള്‍ കൂടുതല്‍ സന്നദ്ധരാകുന്ന റമദാന്‍ മാസത്തിലെ അനുകൂല സാഹചര്യം മുതലെടുത്ത് യാചകര്‍ പലയിടത്തായി സജീവമായിട്ടുണ്ട്. മസ്ജിദുകള്‍, ഷോപിങ് മാളുകള്‍ തുടങ്ങി കൂടുതല്‍ ആളുകളുള്ള സ്ഥലങ്ങളിലാണ് യാചകര്‍ കേന്ദ്രീകരിക്കുന്നത്. തിരക്കുള്ള റോഡുകളിലും ഇത്തരക്കാരെ കണ്ടുവരുന്നുണ്ട്. 
നിയമവിരുദ്ധമായി പണമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. രാജ്യത്ത് ഒൗദ്യോഗികമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘനടനകള്‍ സാമ്പത്തിക സഹായവും സാധനങ്ങളും പാവപ്പെട്ട ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. 
എന്നാല്‍, പണമുണ്ടാക്കാനുള്ള എളുപ്പമാര്‍ഗമായി ചിലര്‍ യാചനയെ കാണുകയാണ്. ജനങ്ങളുടെ വിശ്വാസ്യതയും അനുകമ്പയും പിടിച്ചുപറ്റാന്‍ അസഖമോ അപടകമോ സംഭവിച്ച ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ മറ്റു തന്ത്രങ്ങള്‍ പ്രയോഗിക്കുകയോ ചെയ്യും. എന്നാല്‍ പൊതുജനം ഇത് വിശ്വസിക്കരുത്. അംഗീകൃത ചാരിറ്റി സംഘടനകളിലൂടെ മാത്രം സംഭാവനകള്‍ നല്‍കണമെന്നും വ്യാജ പിരിവുകാരെ കണ്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
റമദാനില്‍ യാചകരെ കണ്ടത്തെി നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് (സി.ഐ.ഡി) ഇതിനായി 35 പൊലീസ് പട്രോളിംങ് ടീം രൂപവല്‍കരിച്ചിട്ടുണ്ട്. അല്‍ഫസ, ലഖ്വിയ തുടങ്ങിയ സേനകളെയും ബന്ധപ്പെട്ട വകുപ്പകളെയും സംയോജിപ്പിച്ചാണ് യാചനക്കെതിരെ പരിശോധന ശക്തമാക്കുന്നത്. പട്രോളിങ് സംഘത്തില്‍ ആണ്‍, പെണ്‍ പൊലീസുകാര്‍ ഉണ്ടാകും. 24 മണിക്കൂറും പ്രധാന സ്ഥലങ്ങളിലെല്ലാം യാചന തടയുന്നതിനായി ഇവര്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിവിധ പള്ളികള്‍, ഷോപ്പിങ് കോംപ്ളക്സുകള്‍, വിപണികള്‍, താമസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി 280 യാചകരെ പിടികൂടിയിരുന്നു. 
രാജ്യത്തത്തെുന്ന കൂടുതല്‍ യാചകരും സന്ദര്‍ശന വിസയിലുള്ളവരാണ്. ഇവരില്‍ ചിലര്‍ അയല്‍ രാജ്യങ്ങളില്‍ റെസിഡന്‍റ് പെര്‍മിറ്റുള്ളവരാണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar beggars
Next Story