Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജീവനക്കാര്‍ക്ക്...

ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാവില്ല

text_fields
bookmark_border

ദോഹ: മന്ത്രിസഭ പുന:സംഘടനയോടൊപ്പം വിവിധ മന്ത്രാലയങ്ങള്‍ ഏകോപിപ്പിച്ചതിനാല്‍ അതാത് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് തൊഴില്‍നഷ്ടം സംഭവിക്കുകയില്ളെന്ന് റിപ്പോര്‍ട്ട്. ജീവനക്കാര്‍ നിലവിലെ തസ്തികകളില്‍ തുടരുകയോ അതല്ളെങ്കില്‍ മറ്റു വകുപ്പുകളിലെ ആവശ്യാനുസരണം പുനര്‍വിന്യസിക്കുകയോ ചെയ്യുമെന്ന് പ്രമുഖ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചക്കുള്ളില്‍ പുതിയ അണ്ടര്‍ സെക്രട്ടറിമാരുടെയും അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിമാരുടെയും പേരുകള്‍ പരിഗണനക്കായി മന്ത്രാലയങ്ങള്‍ക്ക് കൈമാറും. പുതിയ മന്ത്രാലയങ്ങള്‍ നിലവില്‍ വന്നതോടെയാണ് പുതിയ തസ്തികകളിലേക്കുള്ള നിയമനവും ആവശ്യമായി വന്നത്. ഗതാഗതം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളില്‍ ഇനിയും തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. പുതിയ മന്ത്രാലയങ്ങളിലെ മേധാവികളെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനുശേഷം നിയമിക്കാനാണ് പരിപാടി. 
മന്ത്രാലയങ്ങളുടെ പുന:സംഘടനയും സുപ്രീം ആരോഗ്യ, വിദ്യാഭ്യാസ കൗണ്‍സിലുകള്‍ അതാത് മന്ത്രാലയങ്ങളില്‍ ലയിപ്പിച്ചതും കാരണം മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹം തൊഴില്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയിലായിരുന്നു. മന്ത്രിസഭ പുന:സംഘടനക്കൊപ്പം മന്ത്രാലയങ്ങളുടെ ഘടനയിലും മാറ്റം വരുത്തി അമീര്‍ ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളുടെ ഘടനയിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. സുപ്രീം ഹെല്‍ത്ത് കൗണ്‍സിലിന്‍െറയും സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്‍െറയും പ്രവര്‍ത്തനം റദ്ദാക്കുകയും  ഇവയെ അതാത് മന്ത്രാലയങ്ങളുമായി ലയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്ന ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ പുതിയ ആരോഗ്യമന്ത്രിയായി നിയമിച്ചതോടൊപ്പം തന്നെയാണ് ഉന്നത ആരോഗ്യ സമിതി മന്ത്രാലയത്തില്‍ ലയിപ്പിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനും ആരോഗ്യമന്ത്രിയുടെ കീഴിലാണ് വരിക. 
ആരോഗ്യവകുപ്പിന്‍െറ പൂര്‍ണചുമതല  മന്ത്രിയുടെ കീഴിലായിരിക്കും. 2016ലെ പത്താം നമ്പര്‍ ഡിക്രി പ്രകാരം രാജ്യത്ത് ഇനി സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് എന്ന സംവിധാനം പ്രവര്‍ത്തിക്കില്ല. ആരോഗ്യമന്ത്രാലയത്തില്‍ ഇനി 18 ഡിപ്പാര്‍ട്ട്മെന്‍റുകളാണുണ്ടാവുക. ആരോഗ്യ മന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍സ്, കമ്യൂണിക്കേഷന്‍, പ്ളാനിങ് ആന്‍റ് ക്വാളിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് എന്നിവയുടെ ചുമതല ഒരു അണ്ടര്‍ സെക്രട്ടറിക്കായിരിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയും പുന:സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പുനസംഘടന വരുത്തിയതോടെ സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ പ്രവര്‍ത്തനവും റദ്ദായി. 2016ലെ ഒമ്പതാം നമ്പര്‍ ഡിക്രി പ്രകാരം കൗണ്‍സിലിനെ മന്ത്രാലയവുമായി ലയിപ്പിച്ചു. മന്ത്രാലയത്തിലെ എല്ലാ വകുപ്പുകളെയും നിരീക്ഷിക്കുന്നതിനും പ്രവര്‍ത്തനം സുഗമമാക്കുന്നതിനും ഒരു അണ്ടര്‍ സെക്രട്ടറിയുടെയും അഞ്ച് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിമാരുടെയും തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
Next Story