Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചെമ്മരിയാട്...

ചെമ്മരിയാട് ഉൽപാദനത്തിൽ 20 ശതമാനം വർധന

text_fields
bookmark_border
ചെമ്മരിയാട് ഉൽപാദനത്തിൽ 20 ശതമാനം വർധന
cancel
camera_alt

ഖത്തറിലെ ചെമരിയാട് ഫാമുകളിലൊന്ന്

ദോഹ: പ്രാദേശിക ചെമ്മരിയാട് ഉൽപാദനത്തിൽ രാജ്യത്തിന് നേട്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായിരിക്കുന്നത്. റമാദാനോടനുബന്ധിച്ച് ഇറച്ചി ആവശ്യങ്ങൾക്കായി ചെമരിയാടുകളുടെ വൻആവശ്യകതയാണ് ഉണ്ടാവുക. വർധിച്ച ആവശ്യം കണക്കിലെടുത്ത് കർഷകർ സെൻട്രൽ മാർക്കറ്റിലെ വ്യാപാരികളുമായി കരാർ ഒപ്പുവെച്ചിട്ടുമുണ്ട്. ചില ഫാം ഉടമകൾ തങ്ങളുടെ ഉൽപന്നങ്ങളുടെ വിപണനത്തിന് സമൂഹ മാധ്യമങ്ങളെയടക്കം ആശ്രയിക്കുന്നുണ്ട്.

അറബ് മാംസ ഉൽപാദനത്തിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിലേക്കെത്തുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികൾ കൂടുതൽ സബ്സിഡി നൽകേണ്ടതുണ്ടെന്ന് ഫാം ഉടമകൾ ആവശ്യപ്പെടുന്നു. കർഷകർക്കും ഉൽപാദകർക്കും കൂടുതൽ പിന്തുണ നൽകണമെന്നും ആവശ്യമുയരുന്നുണ്ട്. ഉൽപാദനം വർധിപ്പിക്കുന്നതിനായി കൂടുതൽ മികച്ച ഇനം ചെമ്മരിയാടുകളെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് എത്തിക്കണമെന്നും ഈ രംഗത്തുള്ളവർ ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് 'അൽ റായ' ദിനപത്രം കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തി‍െൻറ നേതൃത്വത്തിൽ രാജ്യത്ത് കൃഷി കന്നുകാലി കണക്കെടുപ്പ് നടക്കുന്നുണ്ട്. കാർഷികമേഖലയിൽ പുതിയ നയം രൂപവത്കരിക്കാനും മേഖലയുടെ വികസനത്തിനായി പുതുപദ്ധതികൾ ആവിഷ്കരിക്കാനുമാണ് വിവരശേഖരണം നടത്തുന്നത്. 2023ൽ കാർഷികമേഖലയിലെ സ്വയംപര്യാപ്തത 70 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യമേഖലയിലെ വിവിധ പദ്ധതികൾ മൂലം രാജ്യത്തെ കന്നുകാലി സമ്പത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. 1230 കൃഷിഫാമുകൾ, 7200 കന്നുകാലി ഫാമുകൾ തുടങ്ങി രാജ്യത്തി‍െൻറ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥപനങ്ങളിലാണ് സെൻസസ് നടപടികൾ നടക്കുക.

മുനിസിപ്പാലിറ്റി പരിസ്ഥിതി വകുപ്പിന് കീഴിലുള്ള ലൈവ്സ്റ്റോക്ക് വകുപ്പി‍െൻറ നിലവിലുള്ള കണക്കനുസരിച്ച് രാജ്യത്തെ ആകെ കന്നുകാലികളുടെ എണ്ണം 17,07,547 ആണ്. ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, പശു, ആടുകൾ എന്നിവയടക്കമാണിത്. ഫാമുകളിലെ കന്നുകാലികളുടെ ദേശീയ രജിസ്റ്റിൽ 2016 ആഗസ്റ്റ് അവസാനം വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1.2 മില്ല്യൺ കന്നുകാലികളാണ്. 1,31,080 ആണ് ആകെയുള്ള ഒട്ടകങ്ങളുെട എണ്ണം. ചെമരിയാടുകൾ 10,94,217 എണ്ണമുണ്ട്. ആടുകൾ 4,41,279 എണ്ണമാണുള്ളത്. ആകെയുള്ള പശുക്കൾ 40,971 ആണ്. ആകെയുള്ള കന്നുകാലി കർഷകരുടെ എണ്ണം 17,866 ആണ്. 2000ത്തിലാണ് കാർഷിക കന്നുകാലി മേഖലയിൽ അവസാന കണെക്കടുപ്പ് നടത്തിയിരുന്നത്.

കന്നുകാലി വിപണന നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിെൻറ ഭാഗമായി കാലിവിപണന ചന്ത ഉടൻ തന്നെ മൃഗസംരക്ഷണ കെട്ടിട കോംപ്ലക്സുകളുടെ അടുത്തേക്ക് മാറ്റിസ്ഥാപിക്കാനിടയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഇത് ഉൽപന്നങ്ങൾ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നതിന് ഉടമകൾക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story