Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇഅ്തികാഫിന് 189...

ഇഅ്തികാഫിന് 189 പള്ളികൾ

text_fields
bookmark_border
reading Quran
cancel

ദോഹ: റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കാനിരിക്കെ വിശ്വാസികൾക്ക് രാത്രിയിലും പകലിലുമായി ഇഅ്തികാഫിനുള്ള (ഭജനമിരിക്കൽ) പള്ളികൾ സജ്ജമാക്കി മതകാര്യ മന്ത്രാലയമായ ഔഖാഫ്. രാജ്യത്ത് 189 പള്ളികൾ ഇത്തവണ ഇഅ്തികാഫിനായി ഒരുക്കിയതായി ഔഖാഫ് അറിയിപ്പിൽ വ്യക്തമാക്കി. വെബ്സൈറ്റ് വഴി പള്ളികളുടെ പട്ടികയും പ്രസിദ്ധീകരിച്ചു. മുൻവർഷത്തേക്കാൾ 75ലേറെ പള്ളികളാണ് ഇത്തവണ വർധിപ്പിച്ചത്. വെബ്സൈറ്റ് പരിശോധിച്ച് തങ്ങളുടെ മേഖലകളിലെ പള്ളികൾ കണ്ടെത്താമെന്ന് അധികൃതർ അറിയിച്ചു.

ദോഹ മുതൽ അൽ ഖോർ, വക്റ, ഷഹാനീയ, ഉംസലാൽ ഉൾപ്പെടെ തുടങ്ങിയ ഖത്തറിലെ വിവിധ ഭാഗങ്ങളിലായാണ് ഇഅ്തികാഫ് ഇരിക്കാൻ പള്ളികൾ ഒരുക്കിയത്. വിശ്വാസ പ്രകാരം അവസാന പത്തിലാണ് സ്ത്രീകളും പുരുഷന്മാരും പള്ളികളിൽ ഖുർആൻ പാരായണവും നമസ്കാരവും പ്രാർഥനയുമായി സജീവമായി ഇരിക്കുന്നത്. 18ന് താഴെ പ്രായമുള്ള കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പം ഇഅ്തികാഫ് ഇരിക്കാനാണ് അനുമതിയുള്ളത്. പള്ളിയും പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും ആരാധനക്കെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ സംസാരമോ പെരുമാറ്റമോ പാടില്ലെന്നും നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsRamadan 2024I'tikaf
News Summary - 189 mosques for I'tikaf
Next Story