മാസ്ക്: 130 പേർക്കെതിരെ കൂടി നിയമനടപടി
text_fieldsപരിശോധനയുടെ ഭാഗമായി കാർ യാത്രക്കാർക്ക് പൊലീസുകാർ മാസ്കുകൾ നൽകുന്നു
ദോഹ: മാസ്ക് ധരിക്കാത്തതിന് ഞായറാഴ്ച 130 പേർക്കെതിരെ കൂടി പൊലീസ് നിയമനടപടി സ്വീകരിച്ചു. വാഹനങ്ങൾ അടക്കം പരിശോധന നടത്തുന്നത് വ്യാപകമാക്കിയിട്ടുണ്ട്. ചട്ടപ്രകാരമുള്ള ആളുകളിൽ കൂടുതൽ കാറിൽ യാത്ര ചെയ് തതതിന് അഞ്ചുപേർക്കെതിെരയും ഞായറാഴ്ച നടപടിയെടുത്തു. വ്യാഴാഴ്ച ഏഴ് പേർക്കെതിരെയും വെള്ളിയാഴ്ച 16 പേർക്തെിരെയുമാണ് കാറിൽ അധികപേർ യാത്ര ചെയ്തതിന് നടപടിെയടുത്തത്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന ശക്തമാണ്. മാസ്ക് ധരിക്കാത്ത കാർ യാത്രക്കാർക്ക് ബോധവത്കരണത്തിൻെറ ഭാഗമായി മാസ്കുകൾ പൊലീസ് നൽകുന്നുമുണ്ട്. വ്യാഴാഴ്ച മാസ്ക് ധരിക്കാത്തതിന് 164 പേർക്കെതിരെയും വെള്ളിയാഴ്ച 162പേർക്കെതിരെയും ശനിയാഴ്ച 94 പേർക്കെതിെരയും നടപടിയെടുത്തു. ഞായറാഴ്ചത്തേതടക്കം ആകെ 550 പേർക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇവരെ പബ്ലിക് േപ്രാസിക്യൂഷനിലേക്ക് തുടർനിയമനടപടികൾക്കായി കൈമാറുകയും ചെയ്തു. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്്
താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ പലരും ഇതിൽ വീഴ്ച വരുത്തുണ്ട്.ഇതോടെ നടപടികൾ ശക് തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക.
നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിൻെറ പരിധിയിൽ വരുന്ന കുറ്റമാണിത്. ഏതാവശ്യത്തിന് വെളിയിലിറങ്ങുമ്പോഴും മാസ്ക് നിർബന്ധമാണ്. രോഗികളും രോഗലക്ഷണങ്ങളുള്ളവരും മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നായിരുന്നു കോവിഡിൻെറ ആദ്യഘട്ടത്തിൽ ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞത്. പിന്നീടാണ് എല്ലാവരും മാസ്ക് ധരിക്കണമെന്ന നിർദേശം ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചത്.എന്നാൽ ഈ നിർദേശത്തിനും മുേമ്പ എല്ലാവർക്കും മാസ്ക് നിർബന്ധമാക്കിയ രാജ്യമായി ഖത്തർ മാറിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.