Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോഫാർ...

ദോഫാർ കാറ്റാടിപ്പാടം: 81 ശതമാനം പൂർത്തിയായി

text_fields
bookmark_border
ദോഫാർ കാറ്റാടിപ്പാടം: 81 ശതമാനം പൂർത്തിയായി
cancel

മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഷലീം, അൽ ഹലാനിയാത്ത് വിലായത്തിൽ നിർമിച്ചുവരു ന്ന കാറ്റാടി വൈദ്യുതി പദ്ധതിയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ 81 ശതമാന ം നിർമാണം പൂർത്തിയായി. ഇൗ വർഷത്തിെൻറ മൂന്നാം പാദത്തിൽ തന്നെ പദ്ധതിയുടെ പരീക്ഷണ പ് രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യം.

ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ കാറ്റാടി വ ൈദ്യുതി പദ്ധതി വികസിപ്പിച്ചെടുക്കുന്നത് അബൂദബി ഭാവി ഉൗർജ കമ്പനി മസ്ദർ ആണ്. പദ്ധ തിയുടെ മുഴുവൻ ചെലവും അന്താരാഷ്ട്ര വികസന സഹായത്തിനുള്ള യു.എ.ഇ ദേശീയ സ്ഥാപനമായ അബൂദബി ഫണ്ട് ഫോർ ഡെവലപ്മെൻറ് (എ.ഡി.എഫ്.ഡി) ആണ്വഹിക്കുന്നത്. 2014ൽ മസ്ദറും ഒമാനിലെ ഗ്രാമീണ പ്രദേശ വൈദ്യുതി കമ്പനിയും (തൻവീർ) ഒപ്പിട്ട കരാർ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. മസ്ദറിെൻറ നേതൃത്വത്തിൽ ജി.ഇ, സ്പെയിനിെൻറ ടി.എസ്.കെ എന്നീ കമ്പനികൾ ഉൾപ്പെട്ട കൺസോർട്ട്യത്തിനാണ് പദ്ധതി നിർവഹണ ചുമതല.
1900 ഹെക്ടർ സ്ഥലത്ത് 100 ദശലക്ഷം അമേരിക്കൻ ഡോളർ ചെലവിലാണ് പദ്ധതി നിർമിക്കുന്നതെന്ന് ഗ്രാമീണ പ്രദേശ വൈദ്യുതി കമ്പനി സി.ഇ.ഒ എൻജിനീയർ സാലിഹ് ബിൻ നാസർ അൽ റുംഹി പറഞ്ഞു. 132 കിലോവാട്ട് ശേഷിയുള്ള വൈദ്യുതി ലൈനുകൾ ദോഫാർ ഗവർണറേറ്റിലെ പ്രധാന വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കും.

മൊത്തം 13 ടർബൈനുകളാണ് പദ്ധതിയുടെ ഭാഗമായി ഉള്ളത്. ഇതിൽ നാലെണ്ണം സ്ഥാപിച്ചുകഴിഞ്ഞു. ബാക്കിയുള്ളവ മാർച്ച് അവസാനത്തോടെ പൂർണമായി സ്ഥാപിക്കും. 3.8 വാട്ട് വീതമാണ് ഒാരോ ടർബൈനിെൻറയും ശേഷി. മൊത്തം 50 മെഗാവാട്ട് ആണ് പദ്ധതിയുെട ശേഷി. ദോഫാർ ഗവർണറേറ്റിന് ആവശ്യമായതിെൻറ ഏഴു ശതമാനം വൈദ്യുതി പദ്ധതിയിൽനിന്ന് ലഭ്യമാകുമെന്ന് എൻജിനീയർ സാലിഹ് അൽ റുംഹി പറഞ്ഞു. ദോഫാറിലെ 16,000 വീടുകളിലെ ആവശ്യങ്ങൾ നിവർത്തിക്കാൻ ഇൗ പദ്ധതിയിൽ നിന്നുള്ള വൈദ്യുതി മതിയാകും. ഒപ്പം, വർഷത്തിൽ 1,10,000 ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറക്കാൻ കഴിയും.

ഒമാെൻറ ഉൗർജ മേഖല വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒന്നാണ് ദോഫാർ കാറ്റാടിപ്പാടം. അടുത്ത അഞ്ചുവർഷ കാലയളവിനുള്ളിൽ ഒമാന് ആവശ്യമായ വൈദ്യുതിയുടെ പത്തു ശതമാനമെങ്കിലും പുനരുപയോഗിക്കാവുന്ന ഉൗർജസ്രോതസ്സുകളിൽനിന്ന് ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.
ഇൗ ലക്ഷ്യം മുൻനിർത്തിയുള്ള ആദ്യ പദ്ധതിയാണ് ദോഫാർ കാറ്റാടിപ്പാടം. ഷലീം, അൽഹലാനിയാത്ത് വിലായത്തിലെ ഫിത്കിത്തിലാണ് കാറ്റാടിപ്പാടം സ്ഥതിചെയ്യുന്നത്.
ഇതിന് സമീപമായി സൗരോർജ ജലശുദ്ധീകരണവും ‘മസ്ദർ’ നിർമിക്കുന്നുണ്ട്. ഇത് ഇൗ വർഷം സെപ്റ്റംബറോടെ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newswind mills
News Summary - windmills-oman-gulfnews
Next Story