ഒമാനിലെ ആദ്യ കാറ്റാടി വൈദ്യുതി പദ്ധതി സെപ്റ്റംബറിൽ
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യ കാറ്റാടി വൈദ്യുതി പദ്ധതി ഇൗ വർഷം സെപ്റ്റംബറിൽ പ്രവർത്തനമ ാരംഭിക്കും. ദോഫാറിലാണ് പദ്ധതി നിർമിക്കുന്നത്. 50 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക ്കാൻ കഴിയുന്ന പദ്ധതി ഒമാനിലെയും ഗൾഫ് മേഖലയിലെയും ആദ്യത്തെ വാണിജ്യാടിസ്ഥാനത്തില ുള്ള ഏറ്റവും വലിയ കാറ്റാടി വൈദ്യുതി പദ്ധതിയാണ്. 13 വൻ ടർബൈനുകളാണ് ഇവിടെ സ്ഥാപിക്കു ക. ഇതിൽ ആദ്യത്തെ രണ്ടെണ്ണം സ്ഥാപിച്ചുകഴിഞ്ഞു. ബാക്കിയുള്ളവ മാർച്ചോടെ സ്ഥാപിക്കും.
ദോഫാർ ഗവർണറേറ്റിന് ആവശ്യമായ ഏഴു ശതമാനം വൈദ്യുതി പദ്ധതിയിലൂടെ ഉൽപാദിപ്പിക്കാനാവും. 16,000ത്തിലധികം വീടുകൾക്ക് ആവശ്യമായ വൈദ്യുതിയാണ് പദ്ധതിയിലൂടെ ഉൽപാദിപ്പിക്കുക. പദ്ധതി വഴി ഒാരോ വർഷവും 1,10,000 ടൺ കാർബൺഡയോക്സൈഡ് ബഹിർഗമിക്കുന്നത് തടയാനാകും.
അബൂദബി കേന്ദ്രമായുള്ള ഉൗർജ കമ്പനിയായ മസ്ദാർ ആണ് പദ്ധതി വികസിപ്പിച്ചെടുക്കുന്നത്. പദ്ധതിക്കാവശ്യമായ സാമ്പത്തികസഹായം നൽകുന്നത് അബൂദബി ഫണ്ട് ഫോർ െഡവലപ്മെൻറാണ്.
പദ്ധതിക്കായി മസ്ദാറും റൂറൽ ഏരിയാസ് ഇലക്ട്രിസിറ്റി കമ്പനി ഒമാനും തമ്മിൽ 2014ൽ കരാറിൽ ഒപ്പുവെച്ചിരുന്നു. വൈദ്യുതി റെഗുലേഷൻ അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ഖൈസ് അൽ സഖ്വാനി കഴിഞ്ഞ ആഴ്ച പദ്ധതിസ്ഥലം സന്ദർശിക്കുകയും പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.
ഒമാനിലെ ആദ്യ കാറ്റാടി വൈദ്യുതി പദ്ധതിയുടെ പ്രാഥമിക നിർമാണപ്രവർത്തനങ്ങൾ സൂക്ഷ്മമായി വിലയിരുത്തി വരുകയാണെന്ന് റൂറൽ ഏരിയ ഇലക്ട്രിസിറ്റി കമ്പനി സി.ഇ.ഒ സാലഹ് നാസർ അൽ റുംഹി പറഞ്ഞു. നിർമാണം പൂർത്തിയായശേഷം പദ്ധതി റൂറൽ ഏരിയാസ് ഇലക്ട്രിസിറ്റി കമ്പനിക്ക് കൈമാറും. ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയുടെ നിയന്ത്രണത്തിലാണ് പദ്ധതിയിൽനിന്നുള്ള വൈദ്യുതി ദോഫാർ ഗവർണറേറ്റിേലക്ക് വിതരണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.