Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജീവൻ തന്നെയാണ് ജലം;...

ജീവൻ തന്നെയാണ് ജലം; കരുതലാവാം ഓരോ തുള്ളിയിലും

text_fields
bookmark_border
ജീവൻ തന്നെയാണ് ജലം; കരുതലാവാം ഓരോ തുള്ളിയിലും
cancel

മസ്കത്ത്: ഒമാനിൽ തുടക്കമായ അന്താരാഷ്ട്ര ഇസ്ലാമിക കർമശാസ്ത്ര ഉച്ചകോടിയിൽ ചർച്ചയായത് ജീവെൻറ നിദാനമായ ജലവിഭവത്തിെൻറ പ്രാധാന്യവും ജലവിനിയോഗം സംബന്ധിച്ച ഇസ്ലാമിക അധ്യാപനങ്ങളും. യു.എൻ കണക്കനുസരിച്ച് ലോകത്ത് 783 ദശലക്ഷം പേർക്ക് ആവശ്യത്തിന് ശുദ്ധജലം ലഭ്യമാവുന്നില്ല. 250 കോടി ജനങ്ങൾക്ക് മതിയായ ശുചീകരണ സംവിധാനങ്ങളുമില്ല. ഇന്നത്തെ നില തുടരുകയാണെങ്കിൽ 2030ഓടെ ലോകത്ത് ആവശ്യമായ ജലത്തിെൻറ 60 ശതമാനം മാത്രമേ ലഭ്യമാവൂ. 2050 ആകുമ്പോൾ ലോകജനസംഖ്യയിൽ നാലിലൊന്ന് ശുദ്ധജലക്ഷാമത്തിെൻറ ദുരിതപർവത്തിലേക്ക് നീങ്ങിയേക്കും.

ജനപ്പെരുപ്പം, അമിതമായ ഉപയോഗം, ദുരുപയോഗം, മലിനമാക്കപ്പെടുന്ന ജലസ്രോതസ്സുകൾ, ജലസംരക്ഷണം, സുസ്ഥിര വിനിയോഗം, ജലവിഭവ മാനേജ്മെൻറ് എന്നിവയെക്കുറിച്ചുള്ള അറിവില്ലായ്മ, വനനാശം, വയലുകളുടെയും തണ്ണീർത്തടങ്ങളുടെയും നാശം, പരിസ്ഥിതി നാശം, ജലലഭ്യതയുടെ കാര്യത്തിൽ പ്രാദേശികമായുള്ള അസന്തുലിതാവസ്ഥ, ഫലപ്രദമല്ലാത്ത ആസൂത്രണവും നയങ്ങളും, വിവേചനരഹിതമായ വികസനപ്രവർത്തനങ്ങൾ, ആഗോളതാപനം, കാലാവസ്ഥ വ്യതിയാനങ്ങൾ, ഉരുകിത്തീരുന്ന മഞ്ഞുപാളികൾ, കാലഹരണപ്പെട്ട സാങ്കേതികവിദ്യകൾ എന്നിങ്ങനെയുള്ള നിരവധി കാരണങ്ങൾ ആഗോളതാപനം ആശങ്കയുയർത്തുന്ന കാലത്ത് നിലനിൽക്കുന്നുണ്ട്.

ഇതിെൻറ പശ്ചാത്തലത്തിലാണ് ജലമെന്ന അമൂല്യ വിഭവം കരുതലോടെയും കാര്യക്ഷമതയോടെയും ഉപയോഗപ്പെടുത്താനുള്ള ഇസ്ലാം അധ്യാപനങ്ങൾ തുറന്ന ചർച്ചക്ക് വിധേയമാക്കുന്നത്. മൂന്നുദിവസം നീളുന്ന ഉച്ചകോടിയിൽ ജലത്തിെൻറ കർമശാസ്ത്ര വശം, നിയമവശം, ജലവുമായി ബന്ധപ്പെട്ട ആനുകാലിക പ്രശ്നങ്ങൾ എന്നിവയിലാണ് ചർച്ച നടക്കുന്നത്. സിേമ്പാസിയത്തിെൻറ ഭാഗമായി 14 സമ്മേളനങ്ങളും നടക്കുന്നുണ്ട്. എട്ടു ശീർഷകങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളിലും ജീവെൻറ അടിസ്ഥാനമായ ജലം തന്നെയാണ് പ്രധാന ചർച്ച.

ജല കർമശാസ്ത്രത്തിലെ ഇസ്ലാമിക നിയമങ്ങൾ, ജല ഫത്വകളും കർമശാസ്ത്രവും, ഇസ്ലാമിക പാരമ്പര്യം നടപ്പാക്കൽ, ജല കർമശാസ്ത്ര വായന, ജല കർമശാസ്ത്രവും ആനുകാലിക വെല്ലുവിളികളും, കർമശാസ്ത്രത്തിൽ കടലിെൻറ സാധ്യതകൾ എന്നിവയാണ് ചർച്ച ചെയ്യുന്നത്. 57 പ്രബന്ധങ്ങളും അവതരിപ്പിക്കും. ഇസ്ലാമിക കർമശാസ്ത്ര വിഷയങ്ങളിൽ കാലികമായ ചർച്ച നടക്കുന്ന കർമശാസ്ത്ര സമ്മേളനം അറബ് മേഖലക്കൊപ്പം ശാസ്ത്രലോകവും ഏറെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.

ഉച്ചകോടി നിയമകാര്യ മന്ത്രി അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സഇൗദ് അൽ സഇൗദി ഉദ്ഘാടനം ചെയ്തു. നിരവധി മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, ഉപദേഷ്ടാക്കൾ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, മജ്ലിസു ശൂറ അംഗങ്ങൾ, ശൈഖുമാർ, ജഡ്ജിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഒൗഖാഫ്-മതകാര്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിലാണ് കർമശാസ്ത്ര സിേമ്പാസിയം നടക്കുന്നത്. രാജ്യത്തിനകത്തുള്ള പണ്ഡിതർെക്കാപ്പം ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽനിന്നുള്ള കർമശാസ്ത്ര പണ്ഡിതരും മുഫ്തികളും സമ്മേളനത്തിൽ പെങ്കടുക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiwatergulf newsmalayalam news
News Summary - water-saudi-gulf news
Next Story