Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ആദ്യ...

ഒമാനിലെ ആദ്യ വാട്ടർപാർക്ക് ദോഫാറിൽ തുറന്നു

text_fields
bookmark_border
ഒമാനിലെ ആദ്യ വാട്ടർപാർക്ക് ദോഫാറിൽ തുറന്നു
cancel

മസ്കത്ത്: ഒമാനിലെ ആദ്യ വാട്ടർ പാർക്ക്, ഹവാന സലാല അക്വാ പാർക്ക് ദോഫാറിൽ തുറന്നു. ബുധനാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി ഉദ്ഘാടനം നിർവഹിച്ചു. ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മെഹ്രീസി, മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. വൈവിധ്യമാർന്ന റൈഡുകൾ അടങ്ങിയ പാർക്ക് ദോഫാർ മേഖലയിലെ ടൂറിസം മേഖലക്ക് വലിയ  ഉണർവാകുമെന്ന് കരുതുന്നു. മുരിയ ടൂറിസം ഡെവലപ്മെൻറ് കമ്പനിക്ക് കീഴിലുള്ള ‘ഹവാന സലാല’ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. റൊട്ടാന റിസോർട്ടിെൻറയും അൽ ഫനാർ ഹോട്ടലിെൻറയും വിപുലീകരിച്ച മുറികളുടെയും ലക്ഷ്വറി പരിസ്ഥിതി കുടിലുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. 
ഇതോടെ ‘ഹവാന സലാല’ പ്രോജക്ടിന് കീഴിലുള്ള ഹോട്ടൽമുറികളുടെ എണ്ണം 900 ആയി ഉയർന്നു. 65,600 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ളതാണ് വാട്ടർ പാർക്ക്. കുട്ടികൾക്കും മുതിർന്നവർക്കുമായി 40 സ്ലൈഡുകളും വാട്ടർഗെയിമുകളുമാണ് ഇവിടെയുള്ളത്. കുട്ടികളുടെ കളിസ്ഥലം, റീെട്ടയിൽ ഷോപ്പ് തുടങ്ങി അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. പാർക്കിലേക്കുള്ള അതിഥികൾക്ക് വിവിധ തരത്തിലുള്ള നിരക്കുകളാണ് ഏർപ്പെടുത്തിയുള്ളതെന്ന് ഹവാന മാനേജർ ഹാനി സലാമ പറഞ്ഞു. 110 സെ.മീറ്ററിന് മുകളിൽ ഉയരമുള്ളവർക്ക് പത്തു റിയാലാണ് പ്രവേശന ഫീസ്. അതിൽ താഴെ ഉയരമുള്ളവർക്ക് അഞ്ചു റിയാലും നൽകണം. നീന്താൻ താൽപര്യമില്ലാത്തവർക്ക് അഞ്ചു റിയാലാണ് ഫീസ്. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. രണ്ടു മുതിർന്നവരും രണ്ടു കുട്ടികളുമടങ്ങുന്ന സംഘത്തിന് ഇരുപത് റിയാലിെൻറ പ്രത്യേക പാക്കേജും ഏർപ്പെടുത്തിയിട്ടുണ്ട്. കുടുംബങ്ങെള കൂടുതലായി ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഇൗ നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളതെന്നും മാനേജർ പറഞ്ഞു. കഴിഞ്ഞവർഷം മാർച്ചിലാണ് പാർക്കിെൻറ നിർമാണം ആരംഭിച്ചത്. ആദ്യം ‘സലാല ബീച്ച്’ എന്നു പേരിട്ടിരുന്ന പദ്ധതിയുടെ പേര് പിന്നീട് ‘ഹവാന സലാല’ എന്നാക്കി മാറ്റുകയായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsWater Park Inauguration Gulf News
News Summary - Water Park Inauguration Oman Gulf News
Next Story