Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാജ്യത്തെ...

രാജ്യത്തെ രണ്ടാമത്തെ വലിയ ജലശുദ്ധീകരണശാല പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
രാജ്യത്തെ രണ്ടാമത്തെ വലിയ ജലശുദ്ധീകരണശാല പ്രവർത്തനമാരംഭിച്ചു
cancel
camera_alt??????? ?????????????? ????????????????? ????

മസ്കത്ത്: ഒമാനിലെ രണ്ടാമത്തെ വലിയ ജലശുദ്ധീകരണ ശാല സുഹാർ തുറമുഖത്ത് പ്രവർത്തനമാരംഭിച്ചു. പ്രതിദിനം രണ്ടര ലക്ഷം ഘനമീറ്റർ ജലം ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് ഇവിടെയുള്ളത്. സുഹാർ- ഫോർ ഇൻഡിപെൻഡൻറ് വാട്ടർ പ്രോജക്ട് എന്ന പേരിലുള്ള പദ്ധതിക്ക് 220 ദശലക്ഷം റിയാലാണ് ചെലവ്. ബാത്തിന മേഖലക്കൊപ്പം ജലവിതരണ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള വടക്കൻ ഒമാനിലെ മറ്റു ഭാഗങ്ങളിലുമാണ് പദ്ധതിയിൽനിന്ന് ജലമെത്തിക്കുക. റിവേഴ്സ് ഒാസ്മോസിസ് സാേങ്കതികവിദ്യ ഉപയോഗിച്ചാണ് പ്ലാൻറ് പ്രവർത്തിക്കുകയെന്ന് പദ്ധതിയിലെ പ്രധാന നിക്ഷേപകരും സ്പാനിഷ് ജലശുദ്ധീകരണ കമ്പനിയുമായ സാക്കെയർ അറിയിച്ചു.


സാക്കെയറിന് 51 ശതമാനം ഒാഹരിയുള്ള കൺസോർട്ട്യത്തിെൻറ നേതൃത്വത്തിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഒമാൻ-ബ്രൂണെ ഇൻവെസ്റ്റ്മെൻറ് കമ്പനി, സോജെക്സ് ഒമാൻ എന്നിവയാണ് പദ്ധതിയിലെ മറ്റു നിക്ഷേപകർ. 20 വർഷത്തേക്ക് പദ്ധതിയിൽനിന്ന് ജലം ഉൽപാദിപ്പിക്കാമെന്ന കരാറാണ് ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെൻറ് കമ്പനി കൺസോർട്ട്യവുമായി ഒപ്പുവെച്ചിട്ടുള്ളത്. 2018 ജൂലൈയിൽ പ്രവർത്തനമാരംഭിച്ച ബർക്ക ഫോർ ഇൻഡിപെൻഡൻറ് വാട്ടർ പ്രൊജക്ട് ആണ് ഒമാനിലെ ഏറ്റവും വലിയ ജലശുദ്ധീകരണ ശാല. പ്രതിദിനം 2.81ലക്ഷം ഘനമീറ്ററാണ് ഇവിടത്തെ ശേഷി. ഏറ്റവും മികച്ച നിലവാരത്തിലാണ് സുഹാർ തുറമഖത്തെ പദ്ധതി പൂർത്തീകരിച്ചിരിക്കുന്നതെന്ന് സാക്കെയർ അറിയിച്ചു. രണ്ട് ലക്ഷത്തിലധികം ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanwatergulf news
News Summary - water-oman-gulf news
Next Story