മലയാളികളുടെ നേതൃത്വത്തിൽ വിസ തട്ടിപ്പ് സംഘം സജീവം
text_fieldsമസ്കത്ത്: മത്ര കേന്ദ്രമായി വിസ തട്ടിപ്പ് സംഘം നിരവധിപേരെ കബളിപ്പിക്കുന്നതായി പരാ തി. വിസിറ്റ് വിസയിൽ ആളുകളെ കൊണ്ടുവന്നും തൊഴിൽ വിസയിൽ ജോലി ചെയ്യുന്നവർക്ക് എൻ.ഒ.സ ിയും വിസയും നൽകാമെന്ന് പറഞ്ഞുമാണ് ഇവർ സാധാരണക്കാരെ വലയിൽ വീഴ്ത്തുന്നത്. ഇൗ ഇന ത്തിൽ നല്ല കാശും ഇൗടാക്കുന്നുണ്ട്. കണ്ണൂർ സ്വദേശിയെന്ന് കരുതുന്നയാളുടെ നേതൃത്വത്തി ലാണ് തട്ടിപ്പുസംഘത്തിെൻറ പ്രവർത്തനം. അടുത്തിടെ കാസർകോട് സ്വദേശികളായ നാലുപേരെ ജോലിക്കെന്ന് പറഞ്ഞ് വിസിറ്റ് വിസയിൽ കൊണ്ടുവരുകയും മത്രയിലെ റൂമിൽ കിടത്തുകയും ചെയ്തു. ഒാരോരുത്തരിൽ നിന്നും 85,000 രൂപവരെ വാങ്ങിയാണ് ഇവരെ ഒമാനിലെത്തിച്ചത്. ജോലി കിട്ടാത്തതിനെ തുടർന്ന് യുവാക്കൾ ഇവരെ ചോദ്യം ചെയ്തതോടെ ഇവരെ റൂമിൽ നിന്ന് ഇറക്കിവിട്ടു. ഇവരുടെ ദുരവസ്ഥ കണ്ട് മനസ്സലിഞ്ഞ ചില സാമൂഹിക പ്രവർത്തകരാണ് ഇവരെ നാട്ടിലേക്ക് കയറ്റിയയച്ചത്.
എൻ.ഒ.സി വാങ്ങിത്തരാമെന്നും പുതിയ വിസ നൽകാമെന്നും വിശ്വസിപ്പിച്ച് പണം വാങ്ങി ഒമാനിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ളവരെ കബളിപ്പിക്കുന്നതും ഇൗ സംഘത്തിെൻറ രീതിയാണ്. 10 സെൻറ് പുരയിടം അടങ്ങുന്ന കിടപ്പാടം പണയംവെച്ച് മെച്ചപ്പെട്ട ജീവിതത്തിനായി മൂന്നര വർഷം മുമ്പ് ഒമാനിലെത്തിയ കന്യാകുമാരി സ്വദേശി ഇവരുടെ വലയിൽ കുടുങ്ങിയിരുന്നു. ശമ്പളവും ഭക്ഷണവും ലഭിക്കാത്ത തൊഴിൽ സാഹചര്യത്തിൽനിന്ന് രക്ഷപ്പെടാൻ എൻ.ഒ.സിയും വിസയും തരാമെന്ന് വിശ്വസിപ്പിച്ച് ഇയാളിൽ നിന്ന് സംഘം തട്ടിയത് 700 റിയാലാണ്. കൈയിൽ പണമില്ലാത്തതിനാൽ ഒന്നര വർഷം മുമ്പ് ബ്ലേഡിൽ നിന്ന് പണമെടുത്താണ് ഇദ്ദേഹം തുക നൽകിയത്.
ഒന്നര വർഷം കഴിഞ്ഞിട്ടും പണം നൽകാൻ കഴിയാതായതോടെ ബ്ലേഡുകാരും ഭീഷണിപ്പെടുത്തുന്നതായി കന്യാകുമാരി സ്വദേശി പറയുന്നു. മൂന്നര വർഷം മുമ്പ് നിസ്വയിലെ സിമൻറ് കട്ട ഫാക്ടറിയിലേക്കാണ് കന്യാകുമാരി സ്വദേശി ജോലിക്ക് എത്തുന്നത്. ഇവിടെ േജാലി ചെയ്തിട്ടും ശമ്പളമോ ഭക്ഷണമോ ലഭിക്കാറുണ്ടായിരുന്നില്ല. ഒന്നര വർഷത്തോളം ഇവിടെ ജോലി ചെയ്തിരുന്നു. അങ്ങനെയാണ് ഒന്നര വർഷം മുമ്പ് തിരുനൽവേലി സ്വദേശി എന്ന് പരിചയപ്പെടുത്തിയയാളുമായി പരിചയപ്പെട്ടതും എൻ.ഒ.സിയും വിസയും ശരിയാക്കി നൽകാമെന്ന വ്യവസ്ഥയിൽ പണം നൽകുന്നതും. എന്നാൽ, കഴിഞ്ഞ ഒന്നര വർഷമായി മത്ര അടക്കം സ്ഥലങ്ങളിൽ വരാൻ ആവശ്യപ്പെടുകയും വട്ടംകറക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ റമദാൻ സമയത്ത് മത്രയിൽ നിർത്തി സ്പോൺസർ വരുമെന്ന് വിശ്വസിപ്പിച്ചിരുന്നു. ഒരു മാസത്തോളം കാത്തിരുന്നിട്ടും വിസ ലഭിക്കുകയോ നടപടിക്രമങ്ങൾ നടത്തുകയോ ചെയ്തില്ല. ഇതോടെ െകാടുത്ത പണം തിരിച്ചുതന്നാൽ മതിയെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല.
പിന്നീടാണ് സ്പോൺസർ പലയിടങ്ങളിൽ പല പേരിലാണ് അറിയപ്പെടുന്നതും കണ്ണൂർ സ്വദേശിയുമാണെന്ന് അറിയുന്നത്. നിരന്തരമായി നിർബന്ധിച്ചപ്പോൾ നാട്ടിലെ ബാങ്ക് അക്കൗണ്ട് നൽകിയാൽ 55,000 രൂപ അയക്കാമെന്ന് വിശ്വസിപ്പിച്ച് ഇദ്ദേഹം നാട്ടിൽ പോവുകയായിരുന്നു. എന്നാൽ, നാട്ടിലുള്ള മകളെ വിളിച്ച് ഇദ്ദേഹം ഭീഷണിപ്പെടുത്തുകയും പണം അയക്കുന്നതിന് സാേങ്കതിക പ്രശ്നമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. നിലവിൽ ഇദ്ദേഹത്തിെൻറ വിസ കാലാവധി കഴിഞ്ഞിരിക്കുകയാണ്. നാട്ടിലും ഒമാനിലുമുള്ള ഭീമൻ കടം വീട്ടാൻ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇൗ കന്യാകുമാരി സ്വദേശി. പ്രശ്നപരിഹാരത്തിനായി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.