ജോലിക്കാരില്ല: പച്ചക്കറി ഉൽപാദനം കുറഞ്ഞു
text_fieldsമസ്കത്ത്: ഒമാനിലെ കൃഷിത്തോട്ടങ്ങളിൽ ജോലിക്കാരുടെ എണ്ണം കുറഞ്ഞു. ഇതോടെ പച്ചക്കറി ഉൽപാദനത്തിൽ കുറവ് ദൃശ്യമാണ്. ഉൽപാദനം കുറഞ്ഞത് പൊതുമാർക്കറ്റിൽ പച്ചക്കറി വി ല വർധിക്കാൻ വഴിയൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 10 ശതമാനം വില കൂടുതലാണ് ഇ ൗ വർഷം അനുഭവപ്പെടുന്നതെന്ന് വ്യാപാരികൾ പറയുന്നു.
തോട്ടം മേഖലയിൽ ബംഗ്ലാദേശി ൽനിന്നുള്ളവരാണ് അധികവും ജോലി നോക്കിയിരുന്നത്. വിസാ പ്രശ്നം കാരണം നിരവധി പേർ രാജ ്യം വിട്ടിട്ടുണ്ട്. നേരത്തേ അനധികൃതമായും നിരവധി പേർ േജാലി ചെയ്തിരുന്നു.
നിയമം കർക്കശമാക്കിയതിനൊപ്പം തൊഴിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഉൗർജിതമാക്കുകയും ചെയ്തതോടെ ഇത്തരക്കാരെയും േജാലിക്ക് കിട്ടാതായി. ഇതുകാരണം ചില ഫാമുകളിൽ കൃഷി നടത്താൻ കഴിഞ്ഞിട്ടില്ല. ഇതുമൂലം സീസൺ ആരംഭിച്ചിട്ടും എല്ലാ ഒമാനി കാർഷിക ഉൽപന്നങ്ങൾക്കും വില വർധിച്ചതായി കർഷകർ പറയുന്നു. സാധാരണ ഡിസംബർ മുതലാണ് ഒമാനി കാർഷിക ഉൽപന്നങ്ങളുടെ സീസൺ ആരംഭിക്കുന്നത്. ഇൗ വർഷം കാലാവസ്ഥയും മറ്റു ഘടകങ്ങളും അനുകൂലമായിരുന്നു. അതിനാൽ, കാർഷിക ഉൽപാദനവും കഴിഞ്ഞ വർഷത്തെ പോലെ ലഭിച്ചിരുന്നു. എന്നാൽ, തൊഴിലാളികളുടെ കുറവ് ഉൽപാദനത്തെ ബാധിക്കുകയായിരുന്നു.
കഴിഞ്ഞ വർഷത്തേക്കാൾ എല്ലാ ഉൽപന്നങ്ങൾക്കും വില കൂടുതലാണ്. കഴിഞ്ഞ വർഷം ഇതേ സീസണിൽ കാർട്ടന് 700 ബൈസയുണ്ടായിരുന്ന തക്കാളിക്ക് 1.100 ഉം 700 ബൈസ വിലയുണ്ടായിരുന്ന കാബേജിന് ഒരു റിയാലുമാണ് വില.
രണ്ടര റിയാൽ വിലയുണ്ടായിരുന്ന കാപ്സിക്കത്തിന് മൂന്ന് റിയാലും 1.700 വിലയുണ്ടായിരുന്ന പച്ച മുളകിന് രണ്ടു റിയാലും മൂന്നു റിയാൽ വിലയുണ്ടായിരുന്ന ലോങ് ബീൻസിന് 3.700 ഉം രണ്ടു റിയാലുണ്ടായിരുന്ന ബീൻസിന് 2.500 ഉം ഒരു റിയാൽ വിലയുണ്ടായിരുന്ന വഴുതനക്ക് 1.200 റിയാലും നൽകണം. കുമ്പളം, കാരറ്റ് എന്നിവയുടെ വില മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത്. ഡിസംബറിൽ പച്ചക്കറി സീസൺ ആരംഭിച്ചെങ്കിലും തക്കാളിയുടെ വില കഴിഞ്ഞമാസം അവസാനം വരെ ഉയർന്നുതന്നെനിന്നിരുന്നു. ഉൽപാദനക്കുറവായിരുന്നു ഇതിന്കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ഒമാനിൽനിന്നുള്ള പച്ചക്കറി കയറ്റുമതി ഇൗ വർഷം തീരെ കുറവാണെന്ന് സുഹൂൽ അൽ ൈഫഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. ഒമാൻ കയറ്റുമതി ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധന ശക്തമാക്കിയതോടെയാണ് പച്ചക്കറി കയറ്റുമതി തീരെ കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഒമാനിൽനിന്ന് കയറ്റി അയക്കുന്ന ഉൽപന്നങ്ങളുടെ കീടനാശിനി അളവ് നിശ്ചിത പരിധിയിൽ കൂടരുതെന്ന് ഒമാൻ സർക്കാർ നിയമം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഒമാൻ കയറ്റുമതി േമഖലക്ക് അനുഗ്രഹമാകുന്ന നിയമമാണെങ്കിലും ഒമാനിലെ കർഷകർ ഇതിന് പിന്നാലെ പോവാൻ മടിക്കുകയാണ്. ഇത്തരം നൂലാമാലകൾ ഒഴിവാക്കി ഉൽപന്നങ്ങൾ ഒമാൻ മാർക്കറ്റിൽ തന്നെ വിറ്റഴിക്കാനാണ് കർഷകർ ശ്രമിക്കുന്നത്. കയറ്റുമതി കുറഞ്ഞതിനാൽ ഇൗ വർഷം വിലയിൽ കൂടുതൽ വർധനയുണ്ടാവാൻ സാധ്യതയില്ല. അതിനാൽ, ഏപ്രിൽ അവസാനം വരെ ഒമാൻ പച്ചക്കറി ഉൽപന്നങ്ങൾ മാർക്കറ്റിലുണ്ടാവുമെന്നും അബ്ദുൽവാഹിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.