അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് യോഗ്യത: ഒമാൻ, കുവൈത്ത് സംയുക്ത ജേതാക്കൾ
text_fieldsമസ്കത്ത്: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് യോഗ്യത ഏഷ്യ ഡിവിഷൻ -2 ടൂർണമെൻറിെൻറ ൈ ഫനൽ സമനിലയിലായതോടെ ഒമാനെയും കുവൈത്തിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു . ബാേങ്കാകിൽ നടന്ന ഫൈനൽ മത്സരത്തിൽ രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഒമാെൻറ ജീൽ തന്ന അവസാന പന്തിൽ റൺഒൗട്ട് ആയതോടെയാണ് മത്സരം സമനിലയിൽ കുരുങ്ങിയത്. അവസാന ഒാവറിൽ എട്ട് റൺസായിരുന്നു ഒമാന് ജയിക്കാൻ ആവശ്യമായിരുന്നത്. എന്നാൽ, ഏഴ് റൺസെടുക്കാനേ സാധിച്ചുള്ളൂ.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കുവൈത്ത് 49.2 ഒാവറിൽ 131 റൺസിന് എല്ലാവരും പുറത്തായി. 55 ബാളിൽനിന്ന് 23 റൺസെടുത്ത ഹമൂദ് അമാനുല്ലയാണ് മാൻ ഒാഫ് ദ മാച്ചും മികച്ച ബാറ്റ്സ്മാനും. ഹമൂദ് അമാനുല്ലക്ക് പുറമെ 18 റൺസെടുത്ത മീത് ബാവ്സർ, 17 റൺസെടുത്ത ഫായിസ് ഖുറൈശി, 15 റൺസെടുത്ത നുഅ്മാൻ സിദ്ദീഖ് എന്നിവർ മാത്രമാണ് കുവൈത്ത് ടീമിൽ രണ്ടക്കം തികച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാെൻറ തുടക്കം മികച്ചതായിരുന്നില്ല. മൂന്ന് വിക്കറ്റിന് 36 റൺസ് മാത്രമാണ് ടീമിന് കണ്ടെത്താൻ കഴിഞ്ഞിരുന്നത്. ആറാം വിക്കറ്റ് വീഴുേമ്പാൾ 81 റൺസായിരുന്നു ടീം സ്വന്തമാക്കിയത്.
തുടർന്നു വന്ന ക്യാപ്റ്റൻ പ്രഥമേഷ് കുംബ്ലെ-അമൻപ്രീഥ് കൂട്ടുകെട്ട് 21 റൺസ് കണ്ടെത്തി. 103 റൺസിലെത്തി നിൽക്കുേമ്പാൾ ഇരുവരും ഒൗട്ടായി. പിന്നീട് കളത്തിലിറങ്ങിയ യാഷ് മേത്തയും ജീൽ തന്നയും ചേർന്ന് 28 റൺസെടുത്തു. ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയത് ഒമാൻ ടീമിലെ കെവിൻ സ്റ്റാഗി കാേട്ടാക്കാരനാണ്. ആറ് മത്സരങ്ങളിൽനിന്ന് 16 വിക്കറ്റാണ് കെവിെൻറ സമ്പാദ്യം. ഫൈനലിൽ കെവിൻ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. സഹ കളിക്കാരൻ സഞ്ജയ രവീന്ദ്ര ടൂർണമെൻറിൽ 15 വിക്കറ്റുകളെടുത്തു. ഖത്തറിനെ 83 റൺസിന് തോൽപിച്ച് ഹോേങ്കാങ് മൂന്നാം സ്ഥാനക്കാരായി. ഗ്രൂപ് തലത്തിലും സെമിയിലും തോൽവിയറിയാതെയാണ് ഒമാനും കുവൈത്തും ടൂർണമെൻറ് അവസാനിപ്പിച്ചത്. ഡിവിഷൻ ഒന്നിൽ വിജയികളാവുന്നവർക്ക് അടുത്ത വർഷം നടക്കുന്ന അണ്ടർ 19 ഏകദിന ലോകകപ്പിൽ കളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.