‘ഉദയ സംക്രാന്തി’ മസ്കത്തിലെ അരങ്ങിലേക്കുമെത്തുന്നു
text_fieldsമസ്കത്ത്: നാലു പതിറ്റാണ്ടിന് മുമ്പ് പ്രമുഖ ഭാഷാപണ്ഡിതനും പയ്യന്നൂർ മലയാള ഭാഷാ പാഠശാലയുടെ അമരക്കാരനുമായ ടി.പി. ഭാസ്കര പൊതുവാൾ രചിച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ നാ ടകം ‘ഉദയ സംക്രാന്തി’ മസ്കത്തിലെ അരങ്ങിലുമെത്തുന്നു. സോഷ്യലിസവും ക്ഷേമ രാഷ്ട്രവു ം പറഞ്ഞു ജനത്തെ പറ്റിക്കുന്ന രാഷ്ട്രീയത്തിനെതിരെ വിമർശനത്തിെൻറ കൂരമ്പുകളെയ്യ ുന്ന നാടകം ഏപ്രിൽ അഞ്ചിന് മസ്കത്ത് അൽ ഫലാജ് ഹോട്ടലിലാണ് അരങ്ങേറുക. പയ്യന്നൂർ സഹൃ ദയവേദി മസ്കത്തിെൻറ വാർഷികാഘോഷ ഭാഗമായാണ് നാടകം അവതരിപ്പിക്കുന്നത്. 1979 ൽ രചിക ്കപ്പെട്ട ശേഷം 2000ത്തിലധികം വേദികളിൽ അവതരിപ്പിക്കുകയും, നിരൂപക പ്രശംസ നേടുകയും ചെ യ്ത ഉദയ സംക്രാന്തിക്ക് ഇന്നും കാലിക പ്രസക്തിയുണ്ടെന്ന് രചയിതാവ് ഭാസ്കര പൊതുവാൾ ‘ ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നിർണായകമായ പാർലമെൻറ് തെരഞ്ഞെടുപ്പ് സമയത്തുത ന്നെ ഇൗ നാടകം വീണ്ടും അവതരിപ്പിക്കുന്നത് തികച്ചും യാദൃച്ഛികമാണ്. കാലത്തെ അതിജയിക്ക ുന്നതാണ് നാടകം. ഇതിൽ പറയുന്ന കാര്യങ്ങൾക്കു ഇന്നും മാറ്റം വന്നിട്ടില്ല. ഇനി ഒരു 40 കൊല്ലം കഴിഞ്ഞാൽ മാറുമോ എന്ന് കാര്യമായ പ്രതീക്ഷയുമില്ലെന്ന് ഭാസ്കര പൊതുവാൾ പറഞ്ഞു. ഭാസ്കര പൊതുവാളുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്;
ഒരു നാടക രചയിതാവുകൂടിയാണെന്ന് എപ്പോഴാണ് തിരിച്ചറിയുന്നത്? എന്താണ് നാടകത്തോടുള്ള താൽപര്യം?
ചെറുപ്പകാലത്ത് കവിതയോടായായിരുന്നു താൽപര്യം. ഒപ്പം, ചുറ്റുപാടും കാണുന്ന കാര്യങ്ങളിൽ നിന്നും വിവിധ കഥാപാത്രങ്ങളെ സ്വയം മനസ്സിൽ രൂപപ്പെടുത്തുമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യ നാടകം എഴുതുന്നത്. കണക്ക് പഠിപ്പിച്ച ദാമോദരൻ മാഷാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മണ്ടനായ വിദ്യാർഥിയായി ഞാനും അഭിനയിച്ചു. നാടകം വൻ വിജയമായി. അങ്ങനെയാണ് നാടകരചന തുടങ്ങിയത്.
നാടകങ്ങളുടെ വിഷയങ്ങൾ എന്തൊക്കെ?
ആദ്യ നാടകമായ കണക്കുപുസ്തകം മുതൽ എല്ലാ നാടകത്തിലും ഒാരോ നിമിത്തങ്ങളുണ്ട്. 1982ൽ നടന്ന ഡൽഹി ഏഷ്യാഡിൽ പങ്കെടുപ്പിക്കാൻ കേരളത്തിൽനിന്ന് 32 ആനകളെ കൊണ്ടുപോയി. ഏഷ്യാഡിലെ എല്ലാ പ്രതിനിധികൾക്കും പഞ്ചനക്ഷത്ര സൗകര്യം ഒരുക്കിയപ്പോൾ ഈ 32 ആനകളുടെ പാപ്പാന്മാർക്ക് പ്രഗതി മൈതാനിയിൽ തണുപ്പേറ്റ് പുറത്തുകിടക്കേണ്ടിവന്നു. ഇതറിഞ്ഞപ്പോഴുള്ള ആത്മരോഷമാണ് ‘ഏഷ്യാഡ് 82’ എന്ന നാടകമെഴുതാൻ നിമിത്തമായത്. ആദ്യ നാടകമായ കണക്കുപുസ്തകത്തിൽ മാർക്ക് തട്ടിപ്പാണ് വിഷയമായത്. ‘ഉദയ സംക്രാന്തി’യും അത്തരത്തിലുള്ളതാണ്. 1977 ലാണ് ആദ്യ കോൺഗ്രസ് ഇതര സർക്കാർ ഇന്ത്യയിൽ അധികാരത്തിലെത്തുന്നത്. എന്നാൽ, അപ്പോൾതന്നെ മൊറാർജി ദേശായിയും ചരൺ സിങ്ങും തമ്മിലടി തുടങ്ങി. 1979 ൽ ആ സർക്കാർ തകർന്നു. ജനാധിപത്യവും സോഷ്യലിസവുമൊക്കെ ജനത്തെ പറ്റിക്കാൻ പറയുന്നതാണെന്നും അത്യന്തികമായി ജനത്തെ പറ്റിച്ചു കൊള്ളയടിക്കുകയാണ് രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യമെന്നും അപ്പോഴാണ് മനസ്സിലായത്. ഇങ്ങനെ മനസ്സിൽ കൊള്ളുന്ന കാര്യങ്ങളാണ് നാടകത്തിൽ വിഷയമാകുന്നത്.
ഉദയ സംക്രാന്തി എഴുതാൻ ആരെങ്കിലും പ്രചോദനമായിട്ടുണ്ടോ?
പ്രമുഖ ഗാന്ധിയൻ എം.പി. മന്മഥൻ ആണ് പ്രചോദനമായതിൽ ഒരാൾ. അദ്ദേഹത്തിെൻറ അഭിപ്രായത്തിൽ ഇന്ത്യയിലേത് ‘കുംഭകർണ - മർക്കട’ ജനാധിപത്യമാണ്. അതായത്, അഞ്ചു കൊല്ലം ജനം ഉറങ്ങുന്നു, തെരഞ്ഞെടുപ്പ് സമയത്തു പാർട്ടികൾ ‘സോഷ്യലിസം വേണോ, സോഷ്യലിസം വേണോ’ എന്നുപറഞ്ഞു വരും. പാവം ജനം അത് വിശ്വസിച്ചു വീണ്ടും വോട്ട് ചെയ്യാൻ പോകും. പിന്നീട് വീണ്ടും ഉറങ്ങും. എന്നാൽ, ഇവിടെനിന്ന് തെരഞ്ഞെടുത്ത ജനപ്രതിനിധി ഇവിടെ കമ്യൂണിസ്റ്റ് ആണെങ്കിൽ അവിടെ കോൺഗ്രസ് ആണ്. അങ്ങനെ ചാടിക്കളിക്കുന്ന ഒന്നായതിനാൽ ഇത് മർക്കട ജനാധിപത്യം ആണ്. ജയപ്രകാശ് നാരായണൻ ആണ് മറ്റൊരു വ്യക്തി. അഞ്ചുവർഷത്തേക്ക് തെരഞ്ഞെടുക്കുന്ന ജനപ്രതിനിധി രണ്ടുവർഷം ആകുമ്പോൾ തന്നിഷ്ടം കാണിക്കുന്നു. ഇൗ സമയത്ത് അവനെ തിരിച്ചുവിളിക്കാൻ ഉള്ള സ്വാതന്ത്ര്യം ജനത്തിനു നൽകണമെന്നാണ് ജയപ്രകാശ് നാരായണൻ അഭിപ്രായപ്പെട്ടത്. അധികാരമാകുന്ന ചാട്ടയെ ജനത്തിന് എറിഞ്ഞുകൊടുക്കുന്ന ദൃശ്യത്തോടെയാണ് ഉദയ സംക്രാന്തി അവസാനിക്കുന്നത്. ജനാധിപത്യത്തിലെ അന്തിമ അധികാരികൾ ജനം തന്നെയാണെന്ന സന്ദേശമാണ് ഇത് പകർന്നുനൽകുന്നത്.
‘ഉദയ സംക്രാന്തി’യിലെ കഥാപാത്രങ്ങൾ?
ഇതിൽ ആകെ നാലു കഥാപാത്രങ്ങൾ ആണുള്ളത്. നാലും ജനത്തിെൻറ വിവിധ രൂപങ്ങളാണ്. ഒന്ന് വോട്ട് ചെയ്യുന്ന സാധാരണ ജനം, രണ്ട് സോഷ്യലിസം വിൽപനക്കാരൻ, മൂന്ന് യാചകൻ, നാല് അധികാരി. നാടകം ഇവരിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇവർ എല്ലാം ജനത്തിെൻറ വിവിധ മുഖങ്ങൾ ആണ്. എല്ലാവർക്കും ഇത് ഞങ്ങൾ ആണെന്ന് തോന്നുകയും ചെയ്യാം
നാടകം ജനാധിപത്യത്തെ തമസ്കരിക്കുന്നുണ്ടോ ?
ഒരിക്കലും നാടകം ജനാധിപത്യത്തെ തമസ്കരിക്കുന്നില്ല. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കണം. ആത്യന്തികമായി ജനനന്മയാകണം അത് ലക്ഷ്യമിടേണ്ടത്. ഗൾഫിൽ ജനാധിപത്യമില്ലാതിരുന്നിട്ടും വിദേശികൾ ഉൾെപ്പടെയുള്ള ആളുകൾ സന്തോഷത്തോടെ ജീവിക്കുന്നില്ലേ? നല്ല റോഡുകൾ, ശുദ്ധജലം, കലർപ്പില്ലാത്ത ഭക്ഷണ സാധനങ്ങൾ, ശുചിത്വം, തൊഴിൽ സാധ്യതകൾ അതിലുപരി എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളാൻ ഉള്ള മനസ്സും ഗൾഫിലുണ്ട്. ജനങ്ങൾക്ക് ക്ഷേമം ഉറപ്പുവരുത്തുക എന്നത് തന്നെയാകണം ഏതൊരു ഭരണത്തിെൻറയും ലക്ഷ്യം.
നാടകത്തെ കുറിച്ച രാഷ്ട്രീയ പാർട്ടികളുടെ പ്രതികരണങ്ങൾ ?
ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയും ഉദയ സംക്രാന്തിക്ക് എതിരെ രംഗത്തുവന്നിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും ഈ നാടകം പേരെടുത്ത് വിമർശിക്കുന്നില്ല എന്നതാണ് കാരണം. ഇ.എം.എസ് അടക്കം ഒട്ടുമിക്ക പ്രമുഖരും രാഷ്ട്രീയക്കാരും ഈ നാടകം കണ്ടിട്ടുണ്ട്. നല്ല അഭിപ്രായം പറഞ്ഞിട്ടുമുണ്ട്.
മസ്കത്തിൽ ഈ നാടകം അവതരിപ്പിക്കുമ്പോൾ?
ഒരുപാട് നാടക ആസ്വാദകർ ഉള്ള സ്ഥലമാണ് മസ്കത്ത്. ഇവിടെ ഈ നാടകം അവതരിപ്പിക്കാൻ സന്തോഷം ഉണ്ട്. ഇവിടെയുള്ള കലാകാരന്മാർ തന്നെയാണ് അഭിനയിക്കുന്നത്. ജോൺസൺ പുഞ്ചക്കാട് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കഴിഞ്ഞ 500ലധികം വേദികളിൽ ഇദ്ദേഹം നാടകത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. എല്ലാ ഉപകരണങ്ങളും ഇദ്ദേഹം തന്നെയാണ് കൈകാര്യം ചെയുന്നത്. രാഷ്ട്രീയ ബോധമുള്ള എല്ലാവരും ഈ നാടകത്തെ ഉൾക്കൊള്ളും.
40 വർഷം കഴിഞ്ഞും നാടകം നിലനിൽക്കുന്നത് എന്തുകൊണ്ട്?
ഒരു നാടക രചയിതാവ് ആഗ്രഹിക്കുക തെൻറ നാടകം എക്കാലവും കളിക്കണമെന്നാണ്. എന്നാൽ, ഉദയ സംക്രാന്തി കളിക്കാൻ കഴിയാത്ത ഒരു കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ വരണമേ എന്നാണ്. എന്നാൽ അതിനു വിദൂര സാധ്യതപോലും കാണുന്നില്ല. ‘നാഴികക്ക് നാൽപതു വട്ടം നാവു മാറി, കാലുമാറി, കൈമാറി, മനസ്സുമാറി സർവതന്ത്ര കുതന്ത്രം വഴി ഈ നാട് നാറ്റി, സ്വന്തം വീട് പോറ്റി നടക്കുന്ന നാണക്കേടിേൻറ പേരോ സോഷ്യലിസം? എന്നത് നാടകത്തിലെ പ്രധാന സംഭാഷണമാണ്. ഈ അവസ്ഥക്ക് അടുത്തെങ്ങും മാറ്റം വരുമെന്ന് കരുതുന്നില്ല. അതിനാൽ ‘ഉദയ സംക്രാന്തി’ കാലത്തെ അതിജീവിച്ചു ഇനിയും മുന്നോട്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.