മെഡിക്കൽ സിറ്റി ആരോഗ്യ മേഖലയിലെ കുതിച്ചുചാട്ടമാകും
text_fieldsമസ്കത്ത്: ബർക്ക വിലായത്തിൽ നിർമിക്കാെനാരുങ്ങുന്ന ഒമാനിലെ ആദ്യ മെഡിക്കൽ സിറ്റിക് ക് 479 ദശലക്ഷം റിയാൽ വകയിരുത്തിയതായി ആരോഗ്യം മന്ത്രാലയം അറിയിച്ചു. അഞ്ച് ദശലക്ഷം ചത ുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്താണ് പദ്ധതി നിർമിക്കുക. മെഡിക്കൽ സിറ്റിയുടെ നടത്തിപ്പിനായി വർഷംതോറും 159.5 ദശലക്ഷം റിയാൽ ചെലവിടും. പദ്ധതിയിൽ പണം ചെലവഴിക്കുക മാത്രമല്ല പദ്ധതിയിൽനിന്ന് ലാഭമുണ്ടാക്കാനും പദ്ധതിയുള്ളതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അലി അൽ ഹിനായ് പറഞ്ഞു. ഇൗ പദ്ധതിയെ ഒമാൻ ആരോഗ്യ മേഖലയിലെ പരിഷ്കരണമായല്ല കാണേണ്ടതെന്നും മറിച്ച് ആരോഗ്യ മേഖലയിലെ വൻ മുന്നേറ്റത്തിലേക്കുള്ള ചുവടുമാറ്റമായി കാണണമെന്നും അൽ ഹിനായ് പറഞ്ഞു. നിലവിൽ സർക്കാർ ആശുപത്രികളിലെ 70 ശതമാനം ഡബ്ൾ ബെഡ്റൂം അടക്കമുള്ള മുറികളും സൗകര്യങ്ങളും സൗജന്യമായാണ് നൽകുന്നത്.
പദ്ധതി നിലവിൽ വരുന്നതോടെ ഒറ്റ മുറികൾക്കും സ്യൂട്ടുകൾക്കുമെല്ലാം ചെറിയ നിരക്കുകൾ ഇൗടാക്കേണ്ടി വരുമെന്നും അേദ്ദഹം പറഞ്ഞു. ആശുപത്രി കിടക്കകളിൽനിന്ന് മാത്രം വർഷംതോറും 7.776 ദശലക്ഷം റിയാൽ വരുമാനമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും സൗകര്യമുള്ള എല്ലാ മെഡിക്കൽ സേവനത്തോടും കൂടിയ ഹബ് ആയി മെഡിക്കൽ സിറ്റി മാറും. രാജ്യത്തെ മറ്റ് ആശുപത്രികളിലെ രോഗികളുടെ രോഗനിർണയ പരിശോധനകളും നടത്താൻ ഇവിടെ സൗകര്യമുണ്ടാവും. ഇത്തരം പരിശോധന ഫലങ്ങൾ വളരെ വേഗത്തിലും കൃത്യമായും അതത് ആശുപത്രികൾക്ക് തിരിച്ചുനൽകുകയും ചെയ്യും. നിലവിൽ നിരവധി മെഡിക്കൽ പരിശോധനകൾ രാജ്യത്തിന് പുറത്താണ് ചെയ്യുന്നത്.
മെഡിക്കൽ സിറ്റിയിൽ ഉയർന്ന ഗുണനിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങളാണ് നൽകുക. മെഡിക്കൽ സിറ്റിയിലേക്ക് റേഡിയോളജി വിദഗ്ധരെ എത്തിക്കാൻ പദ്ധതിയുണ്ട്. മറ്റ് ആശുപത്രികളിൽ നടത്തുന്ന സ്കാനിങ്ങുകൾ മെഡിക്കൽ സിറ്റിയിലേക്ക് അയക്കുകയും ഇവിടത്തെ വിദഗ്ധർ ഇത് പരിശോധിച്ച് വിശകലനം ചെയ്ത ശേഷം തിരിച്ചയക്കുകയും. സ്വകാര്യ ആശുപത്രികൾക്ക് ചെറിയ ഫീസ് നിരക്കിൽ ഇൗ സേവനം ലഭ്യമാകും. സ്വയം പര്യാപ്തമായ മെഡിക്കൽ സിറ്റിയാണ് നമുക്ക് ആവശ്യം. ആശുപത്രികൾ നിർമിക്കുന്നതിലും നടത്തിക്കുന്നതിലും നമുക്ക് നിരവധി വർഷത്തെ പരിചയമുണ്ടെന്നും അൽ ഹിനായ് പറഞ്ഞു. ഇൗ മേഖലയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി അേദ്ദഹം പറഞ്ഞു.ഉൽപാദന മേഖലയുടെ വികസനത്തിെൻറ ഭാഗമായി മെഡിക്കൽ സിറ്റിക്ക് ആവശ്യമായ സർജിക്കൽ ഉപകരണങ്ങളും നിർമിക്കും. രാജ്യത്തെ മറ്റ് ആശുപത്രികൾക്കും ഇവ വിതരണവും ചെയ്യും. ഇൗ ഉപകരണങ്ങൾ മറ്റു രാജ്യങ്ങളിേലക്ക് കയറ്റിയയക്കുകയും ചെയ്യും.
ഇത്തരം ഉപകരണങ്ങളുടെ ഇറക്കുമതി ചെലവ് കുറക്കാനും കയറ്റുമതിയിലൂടെ വരുമാനമുണ്ടാക്കാനും കഴിയും. കഴിഞ്ഞ വർഷം മെഡിക്കൽ മേഖലയിൽ 757 ദശലക്ഷം റിയാലാണ് മന്ത്രാലയം ചെലവാക്കിയത്. ഇതിൽ 100 ദശലക്ഷം റിയാൽ സർജിക്കൽ ഉപകരണങ്ങൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും വേണ്ടിയായിരുന്നു. ഇതിൽ 90 ശതമാനം ഇറക്കുമതി ചെയ്തതാണ്. ഇൗ മേഖലയിൽ സ്വയം പര്യാപ്തത നേടുന്നതോടെ രാജ്യത്തിെൻറ വരുമാനം വർധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബർക്ക അൽ ഫുലൈജിൽ നാല് വിഭാഗങ്ങളായാണ് മെഡിക്കൽ സിറ്റി നിർമിക്കുക. ആദ്യത്തെ രണ്ട് വിഭാഗവും വാണിജ്യ കാര്യങ്ങൾക്കും സ്വകാര്യ മെഡിക്കൽ സൗകര്യങ്ങൾക്കുമായി ഉപയോഗിക്കും. മൂന്നാം ഭാഗം താമസ ഇടത്തിനാണ് സജ്ജമാക്കുക. നാലാമത്തെ ഒരു ദശലക്ഷം ചതുരശ്ര മീറ്റർ സർക്കാർ കാര്യങ്ങൾക്കായി ഉപയോഗിക്കും. പദ്ധതിയിൽ നിന്നുള്ള നേരിട്ടുള്ള വരുമാനം, ആരോഗ്യ ഫണ്ടിൽ നിന്നുള്ള നിക്ഷേപം, സിൻ ടാക്സ്, പഞ്ചസാരക്കും ഫാസ്റ്റ്ഫുഡിനും ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന നികുതി എന്നിവയിലൂടെയാകും മെഡിക്കൽ സിറ്റിക്ക് വേണ്ട ചെലവ് കണ്ടെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.