ഒമാനിൽ ഇതുവരെ രണ്ടര കോടി കോവിഡ് പരിശോധനകൾ നടത്തി
text_fieldsമസ്കത്ത്: മഹാമാരിയുടെ ആരംഭകാലം മുതൽ ഇതുവരെ നടത്തിയത് രണ്ടര കോടി കോവിഡ് പരിശോധനകളെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഡിസീസസ് സർവൈലൻസ് ആൻഡ് കൺട്രോൾ വിഭാഗംഡയറക്ടർ ജനറൽ ഡോ. സൈഫ് സാലിം അൽ അബ്രി. പുതിയ രോഗികളുടെ എണ്ണത്തിലെ കുറവിന് ഒപ്പം രോഗതീവ്രതയും കുറഞ്ഞതായും അംബാസഡർമാരുടെയും നയതന്ത്ര പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കവെ ഡോ. അബ്രി പറഞ്ഞു. മുൻഗണനാ പട്ടികയിലുള്ള 75 ശതമാനം പേർക്ക് ഇതിനകം വാക്സിൻ നൽകി. ഇതിൽ 42 ശതമാനം പേർക്ക് രണ്ടു ഡോസ് വാക്സിനും നൽകി. വൈകാതെ 50 ശതമാനം പേർക്ക് സമ്പൂർണ വാക്സിനേഷൻ എന്നലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോസിറ്റിവ് കേസുകളുടെ എണ്ണം ശരാശരി 25 ശതമാനമായിരുന്നത് ഒരു ശതമാനം എന്നനിലയിലേക്ക് കുറഞ്ഞതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഈദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.