Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇരുപത്തിയേഴാം...

ഇരുപത്തിയേഴാം രാവ്: പ്രാർഥനാ മുഖരിതം മസ്ജിദുകൾ

text_fields
bookmark_border
ഇരുപത്തിയേഴാം രാവ്: പ്രാർഥനാ മുഖരിതം മസ്ജിദുകൾ
cancel
camera_alt

റൂവി മച്ചിമാർക്കറ്റ് മസ്ജിദിൽ നടന്ന രാത്രികാല നമസ്കാരം      -വി.കെ. ഷെഫീർ

മസ്കത്ത്: വിശുദ്ധമാസം വിടപറയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മസ്ജിദുകളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. അവസാന പത്തോടെ സജീവമായ പള്ളികൾ ഇരുപത്തിയേഴാം രാവിൽ വിശ്വാസികളാൽ തിങ്ങിനിറഞ്ഞു.

തറാവീഹ്, ഖിയമുലൈൽ എന്നിവക്കായി ആയിരങ്ങളാണ് രാജ്യത്തെ പ്രധാന പള്ളികളിൽ കഴിഞ്ഞ ദിവസം എത്തിയത്. റൂവിയിലെ സുൽത്താൻ ഖാബൂസ് മസ്ജിദ്, അൽ ഖുവൈർ തൈമൂർ മസ്ജിദ്, ഖുറം അസ്മ മസ്ജിദ് എന്നിവിടങ്ങളിൽ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.

ഞായറാഴ്ച മിക്ക പള്ളികളും വിശ്വാസികൾക്കായി മുഴുവൻ സമയവും തുറന്നിട്ടു. പലരും പകൽ മുഴുവൻ ഖുർ ആൻ പാരായണവുമായി കഴിച്ചുകൂട്ടി. രാത്രിയുടെ അന്ത്യയാമത്തിലെ ഖിയാമുൽ ലൈലും പൂർത്തിയാക്കി സുബഹി നമസ്കാരവും നിർവഹിച്ചാണ് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങിയത്.

സാധാരണക്കാരായ പ്രവാസികൾ ഏറ്റവും കൂടുതൽ പ്രാർഥനക്കായി ആശ്രയിക്കുന്ന റൂവി മച്ചി മാർക്കറ്റ് പള്ളിയിൽ പല ഘട്ടങ്ങളായാണ് നമസ്‌കാരങ്ങൾ നടന്നത്. പെരുന്നാളിന്‍റെ ഒരുക്കങ്ങൾക്കിടെ റമദാനിലെ അവസാന ദിവസങ്ങളിലെ പുണ്യങ്ങൾ കരസ്ഥമാക്കാൻ ഓരോരുത്തരും വിട്ടുപോകരുതെന്നും ഒപ്പം ഫലസ്തീൻ അടക്കമുള്ള ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുരിതം അനുഭവിക്കുന്നവരെ പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും പണ്ഡിതന്മാർ വിശ്വാസികളെ ഓർമിപ്പിച്ചു. വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾക്കായി ഭക്ഷണവും ഒരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatramdan prayer
News Summary - Twenty-seventh night: Prayers in front of mosques
Next Story