സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മത്ര കോട്ട
text_fieldsമസ്കത്ത്: വർഷങ്ങൾ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം തുറന്ന മത്ര കോട്ട സന്ദർശകരുടെ പ്രിയ കേന്ദ്രമാകുന്നു. കഴിഞ്ഞ തിങ്കളാഴ്ച തുറന്നുകൊടുത്ത കോട്ടയിൽ സ്വദേശികളും വിദേശികളുമായി നിരവധി സന്ദർശകരാണ് കഴിഞ്ഞ ദിവസങ്ങളിലായി എത്തിയത്.
ഒമാെൻറ സാംസ്കാരിക ടൂറിസം മേഖലയിൽ സുപ്രധാന മുതൽകൂട്ടാണ് മത്ര കോട്ട. മലമുകളിൽ സ്ഥിതി ചെയ്യുന്നുവെന്നതാണ് ഇതിെൻറ ഏറ്റവും വലിയ ആകർഷണീയത.
വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറിയ ഒമാനിലെ മറ്റു കോട്ടകളിൽനിന്ന് മത്രയെ വ്യത്യസ്തമാക്കുന്നതും ഇതാണ്. 16ാം നൂറ്റാണ്ടിൽ നിർമിച്ച ഇൗ കോട്ട ഒമാെൻറ ചരിത്രപ്രധാന കോട്ടകളിെലാന്നാണ്. രാജ്യത്തിെൻറ ഏറെ തന്ത്രപ്രധാനമായ മേഖലയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇവിടത്തെ ടവറുകളിൽനിന്ന് മസ്കത്തിലെ കടലും നീണ്ട തീരവും നിരീക്ഷിക്കാനാവും.
പണ്ട് സൈനിക ശക്തിയായിരുന്ന ഒാേട്ടാമൻ തുർക്കികളെ നിരീക്ഷിക്കാനും അവരുടെ ആക്രമണം േനരിടാനുമായിരുന്നു കോട്ട നിർമിച്ചത്.
ചരിത്രം കഥ പറയുന്ന പീരങ്കികളും ഇവിടെയുണ്ട്. വിവിധ കാലങ്ങളിലായി ഫ്രാൻസ്, അമേരിക്ക, ഇന്ത്യ, പേർഷ്യ, പോർചുഗൽ എന്നിവിടങ്ങളിലാണ് ഇൗ പീരങ്കികൾ നിർമിച്ചത്. സുൽത്താൻ ഖാബൂസ് തുറമുഖവും മത്ര സൂഖുമടക്കം പ്രദേശങ്ങളുടെ മനോഹര ദൃശ്യാനുഭവം മത്ര കോട്ടക്ക് മുകളിൽനിന്ന് ലഭ്യമാകും.
ഇവിടം മികച്ച വിനോദസഞ്ചാര കേന്ദ്രമായി വളർത്തിയെടുക്കുന്നതിനുള്ള പഠനങ്ങൾ ടൂറിസം മന്ത്രാലയം നടത്തിവരുകയാണെന്ന് ടൂറിസം മന്ത്രാലയത്തിലെ സൈറ്റ്സ് ഡെവലപ്മെൻറ് ആൻഡ് റിസോർട്സ് അസി.ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ സാലിം അൽ ദുഹ്ലി പറഞ്ഞു. ആദ്യഘട്ട നവീകരണം മാത്രമാണ് പൂർത്തീകരിച്ചത്.
കോട്ടയുടെയും താഴെയുള്ള ബൈത്ത് അൽ കബീർ എന്ന വീടിെൻറയും നടത്തിപ്പുചുമതല കമ്പനികൾക്ക് കൈമാറുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ പരിരക്ഷയിൽ പരിചയ സമ്പന്നരായ കമ്പനികളെയാണ് ഇതിനായി പരിഗണിക്കുക.
ഇവിടെ നിക്ഷേപത്തിന് സ്വകാര്യസ്ഥാപനങ്ങൾക്ക് അവസരം നൽകുന്നതിനുള്ള നടപടികളും നടന്നുവരുകയാണെന്ന് അബ്ദുല്ല ബിൻ സാലിം പറഞ്ഞു. ര
ണ്ടാംഘട്ടത്തിൽ കോട്ടക്ക് സമീപപ്രദേശങ്ങളിലും വികസന പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെയാണ് കോട്ടയിലേക്കുള്ള പ്രവേശനം. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതുമുതൽ 11 വരെയും ഉച്ചക്ക് രണ്ടുമുതൽ നാലുവരെയും പ്രവേശനം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.