ഖരീഫ് സഞ്ചാരികളുടെ എണ്ണം ആറുലക്ഷം കവിഞ്ഞു
text_fieldsസലാല: ഖരീഫ് മഴ ആസ്വദിക്കാൻ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇൗ വർഷം സീസൺ ആരംഭിച്ച് രണ്ടു മാസം തികയാനിരിക്കെ സഞ്ചാരികളുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു. ജൂൺ 21 മുതൽ ആഗസ്റ്റ് 11 വരെയുള്ള കണക്കനുസരിച്ച് 630,829 പേരാണ് സലാലയിലും ദോഫാർ ഗവർണറേറ്റിലുമായി എത്തിയത്.
കഴിഞ്ഞ വർഷം സമാനസമയത്ത് എത്തിയത് 472,231 പേരാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 33.6 ശതമാനത്തിെൻറ വർധനയാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായതെന്ന് ദോഫാർ ഗവർണറേറ്റിലെ ടൂറിസം ഡയറക്ടർ ജനറൽ മർഹൂൻ ബിൻ സൈദ് അൽ അംരി പറഞ്ഞു.
സഞ്ചാരികളിൽ 76.9 ശതമാനം പേരും ഒമാനിൽനിന്നുള്ളവരാണ്. 9.3 ശതമാനം പേരാകെട്ട യു.എ.ഇയിൽ നിന്നുള്ളവരും. പെരുന്നാൾ അവധിയിൽ സഞ്ചാരികളുടെ എണ്ണം കുത്തനെ ഉയരാൻ സാധ്യതയുണ്ട്. സലാല ടൂറിസം സീസണിൽ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ കൂടുതൽ ബോധവത്കരണ പരിപാടികളും പ്രമോഷനൽ കാമ്പയിനുകളും കൂടുതലായി സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് മർഹൂൻ അൽ അംരി പറഞ്ഞു. മുൻകാലങ്ങളിൽ നടത്തിയ മാധ്യമ കാമ്പയിനുകൾ സഞ്ചാരികളുടെ എണ്ണത്തിലെ വർധനക്ക് സഹായകമായിട്ടുണ്ട്. ടൂറിസം മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ പുരോഗതിയാണ് ഗവർണറേറ്റിൽ ഉണ്ടായിട്ടുള്ളത്.
റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്മെൻറുകൾ, ഫർണിഷ്ഡ് അപ്പാർട്മെൻറുകൾ എന്നിവയുടെ എണ്ണത്തിൽ വർധനയുണ്ടായി. 32 ഹോട്ടലുകളിലായി 3499 ഹോട്ടൽ മുറികളാണുള്ളത്. അഞ്ച് പഞ്ചനക്ഷത്ര ഹോട്ടലുകളും ഗവർണറേറ്റിലുണ്ട്. ഇൗ വർഷം അവസാനത്തോടെ 1851 ഹോട്ടൽമുറികൾ കൂടി പുതുതായി പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.