‘ടൂർ ഓഫ് ഒമാൻ’; ജീസസ് ഹെറാഡെ ലോപസ് രണ്ടാം ദിനത്തിൽ വിജയി
text_fieldsജീസസ് ഹെറാഡെ ലോപസ്
മസ്കത്ത്: ‘ടൂർ ഓഫ് ഒമാൻ’ ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന്റെ രണ്ടാം ദിനത്തിൽ ജീസസ് ഹെറാഡെ ലോപസ് വിജയിയായി. സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍നിന്ന് ആരംഭിച്ച രണ്ടാംദിന മത്സരം ഖുറിയാത്തിലാണ് സമാപിച്ചത്. 174 കിലോമീറ്റര്‍ ആയിരുന്നു മത്സരം ദൂരം.
ആദ്യദിനത്തില്‍ നടന്ന 147.4 കിലോമീറ്റർ മത്സരത്തിൽ ബെല്‍ജിയം ടീം അംഗം ടിം മെര്‍ളിയര്‍ ആയിരുന്നു വിജയിച്ചത്. ഒമാന്‍ നാഷനല്‍ ടീം ഉള്‍പ്പെടെ 18 ടീമുകള്‍ ഇത്തവണ മത്സരത്തിനുള്ളത്. 830 കിലോമീറ്ററാണ് ആകെ മത്സരദൂരം.
സമാഇല്‍ വിലായത്തിലെ അല്‍ ഖോബാറില്‍ ആരംഭിച്ച് ഹംറ വിലായത്തിലെ ജബല്‍ ശര്‍ഖില്‍ അവസാനിക്കുന്നതാണ് മൂന്നാം ഘട്ടം (151.8) കിലോമീറ്റര്‍. ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള മത്സരം നാലാം ഘട്ടത്തിലാണ് വരുന്നത്. ഇസ്കിയിലെ ജബല്‍ ഹാതില്‍ ആരംഭിച്ച് യിത്തി മലനിരകളില്‍ അവസാനിക്കുന്ന ഈഘട്ടത്തിൽ 204.9 കിലോമീറ്ററുകളാണ് മത്സരാർഥികൾ താണ്ടേണ്ടത്. ജബല്‍ അഖ്ദറിന്റെ ചെരിവുകളിലാണ് ഫൈനല്‍.
152.2 കിലോമീറ്ററാണ് മത്സരദൂരം. മത്സരങ്ങൾ കടന്നുപോകുന്ന വഴികളിൽ ആർ.ഒ.പി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
‘ടൂർ ഓഫ് ഒമാൻ’ ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിൽനിന്ന്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.