Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാത്രികാല...

രാത്രികാല ലോക്ഡൗൺ ആരംഭിച്ചു, ചലനമറ്റ് നാടും നഗരവും

text_fields
bookmark_border
രാത്രികാല ലോക്ഡൗൺ ആരംഭിച്ചു, ചലനമറ്റ് നാടും നഗരവും
cancel
camera_alt

ഒമാനിൽ വെള്ളിയാഴ്ച വൈകീട്ട് ലോക്ഡൗൺ ആരംഭിച്ചതോടെ വിജനമായ റൂവി ഹൈസ്ട്രീറ്റ്    

മസ്കത്ത്: വൈകീട്ട് അഞ്ചു മുതൽ രാവിലെ നാലു വരെയുള്ള രാത്രികാല പൂർണ ലോക്ഡൗൺ ആരംഭിച്ചു. ലോക്ഡൗണിെൻറ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾക്ക് വൈകീട്ട് നാലോടെ താഴിട്ടു. വിരലിലെണ്ണാവുന്ന പ്രേത്യകം അംഗീകാരം നേടിയ ഭക്ഷ്യ ഹോംഡെലിവറി സ്ഥാപനങ്ങളിലും ആരോഗ്യസ്ഥാപനങ്ങളിലും മാത്രമാണ് വിളക്ക് തെളിഞ്ഞത്. അഞ്ചു മണിയോടെ നാട്ടിലും നഗരത്തിലും സാധാരണ അനുഭവപ്പെടുന്ന അണമുറിയാത്ത വാഹന പ്രവാഹവും നിലച്ചു. താമസക്കാരും പൗരന്മാരും അഞ്ചിന് മുമ്പുതന്നെ വീടണഞ്ഞതോടെ എങ്ങും നിശ്ശബ്ദതയായി. ഡെലിവറി വാഹനങ്ങളുടെ ഒറ്റപ്പെട്ട ഇരമ്പലും റോന്തുചുറ്റുന്ന പൊലീസ് വാഹനങ്ങളുമല്ലാതെ ആളനക്കമില്ല.

വ്യാപാരസ്ഥാപനങ്ങളും ഹൈപ്പർ മാർക്കറ്റുകളും ലോക്ഡൗണിനെ തുടർന്ന് പ്രവൃത്തിസമയത്തിൽ മാറ്റം വരുത്തിയിരുന്നു. പ്രധാന ഹൈപ്പർ മാർക്കറ്റുകൾ കാലത്ത് ആറു മുതൽ നാലു വരെയാണ് പ്രവർത്തിച്ചത്. നാലോടെ വ്യാപാരസ്ഥാപനങ്ങൾ അടക്കുന്നതിനാൽ അവസാന സമയത്ത് പല സ്ഥാപനങ്ങളിലും തിരക്ക് അനുഭവെപ്പട്ടു.

ഒമാനിൽ മുമ്പ് ലോക്ഡൗൺ ഉണ്ടായിരുന്നെങ്കിലും പകൻ അഞ്ചു മുതൽ രാത്രി മുഴുക്കെയുള്ള േലാക്ഡൗൺ ആദ്യമായാണ്. അതിനാൽ പലർക്കും ലോക്ഡൗൺ പ്രയാസകരമായാണ് അനുഭവപ്പെടുന്നത്. ലോക്ഡൗൺ പ്രഖ്യാപനം മറന്ന് പുറത്തിറങ്ങിയവരും നിരവധിയാണ്. രാത്രി ഭക്ഷണം നൽകേണ്ട ഹോട്ടലുകൾ വൈകീട്ട് നാലിന് മുമ്പുതന്നെ വിതരണം ചെയ്തു.

അവധിദിവസങ്ങളിലും മറ്റും ഏറ്റവും കൂടുതൽ പൊതുജനങ്ങളെത്തുന്ന നഗരങ്ങളിലെ വൈകുന്നേരവും സന്ധ്യയും ആെളാഴിഞ്ഞത് കൗതുകക്കാഴ്ചയായി. തിരക്കുപിടിച്ച റൂവി അടക്കമുള്ള നഗരങ്ങളിൽ വൈകീട്ട് അഞ്ചിനുശേഷം ആൾപ്പെരുമാറ്റമില്ലാത്തതായി.

മെഡിക്കൽ സ്ഥാപനങ്ങളും ആശുപത്രികളും പ്രവർത്തിച്ചിരുന്നെങ്കിലും പൊതുജനങ്ങൾ എത്താത്തതിനാൽ അവിടെയും തിരക്കൊഴിഞ്ഞു കിടന്നു.

അഞ്ചു മുതൽ താമസ ഇടത്ത് ഒറ്റക്കിരിക്കേണ്ടിവരുന്നത് മാനസിക പിരിമുറുക്കമുണ്ടാക്കുന്നതായി ഒറ്റക്കു താമസിക്കുന്ന ചിലർ പറയുന്നു. ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിച്ചിരുന്ന പലർക്കും രാത്രിഭക്ഷണവും പ്രയാസമായി. രാത്രിഭക്ഷണം വൈകീട്ട് മൂന്നരക്കുതന്നെ വാങ്ങി സൂക്ഷിച്ചവരും നിരവധിയാണ്. വ്യായാമത്തിനും ഉന്മേഷത്തിനുമായി വൈകുന്നേരങ്ങളിൽ നടക്കാൻ പോവുന്നവർക്കും രാത്രകാല ലോക്ഡൗൺ വെല്ലു വിളിയാണ്.

ലോക്ഡൗൺ ഏറെ ബാധിച്ചത് വ്യാപാരമേഖലയെയാണ്. കോവിഡും പ്രവാസികളുടെ തിരിച്ചുപോക്കും കാരണം പൊതുവെ വ്യാപാരം തീരെ കുറവാണ്.

അതോടൊപ്പം രാത്രികാല ലോക്ഡൗൺകൂടി വന്നതോടെയുള്ള വ്യാപാരംപോലും പോയിക്കിട്ടിയതായി വ്യാപാരികൾ പറയുന്നു. അഞ്ചു മണിയോടെ വീടണയൽ വലിയ വെല്ലുവിളിയായതിനാൽ ജനങ്ങൾ പുറത്തിറങ്ങുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കടുത്ത നിയന്ത്രണങ്ങൾ കാരണം പ്രധാന വ്യാപാര സീസണായ പെരുന്നാൾ കച്ചവടവും നഷ്ടെപ്പട്ടതായി വ്യാപാരികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nightly lockdown
News Summary - The nightly lockdown began, moving to other cities and towns
Next Story