കുന്തിരിക്ക മ്യൂസിയം സന്ദർശിച്ചത് 2,132 ആളുകൾ
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഫ്രാങ്കിൻസൻ സൈറ്റ് (കുന്തിരിക്ക മ്യൂസിയം) കഴിഞ്ഞ മാസം സന്ദർശിച്ചത് 2,132ആളുകൾ. ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിന്റെ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, ഫ്രാങ്കിൻസൻസ് മ്യൂസിയം എന്നിവിടങ്ങളിൽ 1,127പേരാണ് എത്തിയിട്ടുള്ളത്. സമാഹ്രം പുരാവസ്തു പാർക്കിൽ 567ഉം വുബാർ പുരാവസ്തു സൈറ്റിൽ 438 ആളുകളുമാണ് സന്ദർശിച്ചത്. ഫ്രാങ്കിൻസൻസ് സൈറ്റുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. സമാഹ്രം പുരാവസ്തു സൈറ്റിലേയും അൽ ബലീദ് കോട്ടയിലെയും പുനരുദ്ധാരണങ്ങളാണ് പൂർത്തിയാക്കിയത്.
കഴിഞ്ഞ ഡിസംബർ അവസാനത്തോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്. മൂന്ന് മാസത്തിലധികമെടുത്താണ് ഇത് പൂർത്തീകരിച്ചത്. ചരിത്ര സ്മാരകങ്ങളും പുരവാസ്തുക്കളും സംരക്ഷിക്കുകയും അവ ടൂറിസം മേഖലക്ക് ഉപയോഗിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നത്. അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, സമാഹ്രം, ഷാസിർ ഏരിയ, വാദി ഡോക്ക എന്നിവ ലാൻഡ് ഓഫ് ഫ്രാങ്കിൻസൻസ് സൈറ്റുകൾ എന്ന പേരിൽ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സ്ഥലങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.