Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഖറൻഖശു’ ആഘോഷ...

‘ഖറൻഖശു’ ആഘോഷ രാവിലലിഞ്ഞ് കുട്ടിക്കൂട്ടം

text_fields
bookmark_border
‘ഖറൻഖശു’ ആഘോഷ രാവിലലിഞ്ഞ് കുട്ടിക്കൂട്ടം
cancel
camera_alt

 ‘ഖറൻഖശു’ ആഘോഷത്തലേർപ്പെട്ടിരിക്കുന്ന കുട്ടികൾ

മസ്കത്ത്: റമദാനിലെ പാരമ്പര്യ ആഘോഷമായ ഖറന്‍ഖശു ആഘോഷ രാവിലലിഞ്ഞ് കുട്ടിക്കൂട്ടം. റമദാനിന്‍റെ പതിനഞ്ചാം രാവായ വെള്ളിയാഴ്ചയായിരുന്നു അറബ് ബാല്യ കൗമാരങ്ങളുടെ ആഘോഷമായ ഖറന്‍കശു കൊട്ടിപ്പാടി കൊണ്ടാടിയത്. മത്ര,സൂർ, നിസ്‍വ, മസ്കത്ത് തുടങ്ങി രാജ്യത്തിന്റെ വിവിധങ്ങളായ പ്രദേശങ്ങളിൽ ആഘോത്തേടെയാണ് ഖറന്‍ഖശുവിനെ വരവേറ്റത്.

വിവിധ മാളുകളിലും മറ്റും പ്രത്യേകമായി ഖറന്‍ഖശു ആഘോഷ രാവ് സംഘടിപ്പിച്ചിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി മധുരവും സമ്മാനങ്ങളും സ്വീകരിച്ച് കുട്ടികളുടെ സംഘങ്ങളുടെ സംഘം നീങ്ങുന്ന കാഴ്ചകള്‍ മനോഹരമായിരുന്നു. റസിഡന്‍ഷ്യല്‍ മേഖലകളില്‍ സാംസ്കാരിക വകുപ്പിന്‍റെ കീഴില്‍ തന്നെ കുട്ടികള്‍ക്കായുള്ള ആഘോഷ പരിപാടികൾ ഔദ്യോഗികമായി തന്നെ സംഘടിപ്പിക്കാറുണ്ട്.ഖറന്‍‌ഖശുവില്‍ നിന്ന്‌

ലഭിക്കുന്ന സമ്മാനങ്ങളും നാണയങ്ങളും പെരുന്നാൾ ആഘോഷത്തിനായി മാറ്റിവെക്കുന്നവരും കുട്ടിക്കൂട്ടങ്ങളിലുണ്ട്. നഗരത്തിലെ ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിലും ഖറൻഖശു ആഘോഷത്തിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. നൂറുകണക്കിന് കുട്ടികളായിരുന്നു ഇവിടെ എത്തിയിരുന്നത്.


അറബ് ബാല്യ‌കൗമാരങ്ങളുടെ പാരമ്പര്യത്തിന്‍റെ ഓർമപ്പെടുത്തലിന്‍റെ ഭാഗമാണീ ആഘോഷം. ഏതാണ്ടെല്ലാ അറബ് രാജ്യങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ പണ്ടുകാലം തൊട്ടെ ഈ ആചാരങ്ങള്‍ ഉള്ളതായി പഴമക്കാര്‍ പറയുന്നു‌. പ്രധാനമായും ഈ ആഘോഷ ദിനം കുട്ടികള്‍ക്കുള്ളതാണ്.

മതനിയമങ്ങള്‍ പരതിയാല്‍ ഇതു പോലുള്ള ആചാരാഘോഷങ്ങള്‍ കണ്ടെത്താന്‍ സാധിക്കില്ലെങ്കിലും പൈതൃകങ്ങളില്‍ ഉൾച്ചേർന്ന മിത്തുകളാണ് ഖറന്‍ഖശു പോലുള്ളവളുടെ പിറകില്‍. ഒമാനിന്‍റെ വിവിധ ഭാഗങ്ങളില്‍ ഖറന്‍ഖശു സാമന്യം നല്ല രീതിയിൽതന്നെ കൊണ്ടാടുകയുണ്ടായി. അതിന്‍റെ ഭാഗമായി കുട്ടികളെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള വിവിധ ഇനം ഉൽപന്നങ്ങള്‍ റമാദാന്‍റെ തുടക്കം മുതലേ വിപണിയിൽ ലഭ്യമായിരുന്നു. പ്രത്യേക വേഷവിധാനങ്ങളോടെ തകരപ്പാട്ടകളില്‍ കൊട്ടിപ്പാടി വീട്ടു

മുറ്റത്തെത്തുന്ന കുട്ടിക്കൂട്ട ഗായക സംഘങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയാണ് വരവേറ്റത്. ഖറന്‍കശു ആഘോഷത്തിനാവശ്യമായ ഗിഫ്റ്റ് ബാഗുകള്‍, ടീഷര്‍ട്ടുകള്‍ കുട്ടി ഉടുപ്പുകള്‍, ചുമര്‍ ചിത്രങ്ങള്‍ ഖറന്‍ഖശു ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്ത്രീകളുടെ മേല്‍കുപ്പായങ്ങള്‍ വരെ വിപണിയില്‍ നല്ലരീതിയിൽ വിറ്റുപോയതായി‌ കച്ചവടക്കാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFestivalsKharankhasu Rav
News Summary - The 'Kharankhashu' festival is celebrated on a grand scale.
Next Story