Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാമ്പയിൻ ഫലം...

കാമ്പയിൻ ഫലം കണ്ടു; കാക്കകളുടെയും മൈനയുടെയും എണ്ണം കുറഞ്ഞ് തുടങ്ങി

text_fields
bookmark_border
campaign
cancel

മസ്കത്ത്: രാജ്യത്തെ കൃഷിക്കും പരിസ്ഥിതിക്കും മറ്റും ഭീഷണി സൃഷ്ടിക്കുന്ന പക്ഷികളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ദോഫാറിൽനിന്ന് 93,000 കാക്കകളെയും പക്ഷികളെയും ഇല്ലാതാക്കിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ആറുമാസംവരെയുള്ള കാമ്പയിനിന്‍റെ ഭാഗമായാണ് ഇത്തരത്തിലുള്ള പക്ഷികളെ ഉന്മൂലനം ചെയ്തത്.

സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്‌സ് ഫോർ കൾച്ചർ ആൻഡ് എന്റർടെയ്ൻമെന്റിൽ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്‍റെ ആഭിമുഖ്യത്തിൽ നടന്ന കാമ്പയനിന്‍റെ അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിസ്ഥിതി അതോറിറ്റി ചെയർമാനും ആക്രമണകാരികളായ പക്ഷികളെ ചെറുക്കുന്നതിനുള്ള പ്രധാന കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ അലി അൽ അമ്രി സംബന്ധിച്ചു.

ഗവർണറേറ്റുകളിലുടനീളം ഭീഷണി സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യൻ കാക്കകളെയും മൈനകളെയും ചെറുക്കുന്ന വിവിധ രീതികളെ സംബന്ധിച്ച് എൻവയേൺമെന്റ് അതോറിറ്റിയിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് നേച്ചർ കൺസർവേഷൻ ഡയറക്ടർ ജനറൽ എൻജിനീയർ സുലൈമാൻ ബിൻ നാസർ അൽ അഖ്‌സാമി വിശദീകരിച്ചു. പൊതുവെ ഇത്തരം പക്ഷികളുടെ വ്യാപനം കുറക്കാൻ കാമ്പയിനിലൂടെ സാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.

ദോഫാർ ഗവർണറേറ്റിൽ വ്യാപകമായി കണ്ടുവരുന്നതിനു പുറമെ രാജ്യത്തെ തീരപ്രദേശങ്ങളിലും, പ്രത്യേകിച്ച് തെക്ക്-വടക്ക് ബാത്തിന, മസ്‌കത്ത് ഗവർണറേറ്റുകളിലും കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് അൽ അഖ്സാമി പറഞ്ഞു. കാമ്പയിനിന്‍റെ ഭാഗമായി നടത്തിയ ഫീൽഡ് വർക്ക്, പക്ഷികളുടെ വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോട്ടുകളും അവ നിലനിൽക്കുന്ന സ്ഥലങ്ങളും നിർണയിക്കാൻ നടത്തിയ ഫീൽഡ് സർവേ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് വിഡിയോകളും ചടങ്ങിൽ അവതരിപ്പിച്ചു.

കാമ്പയിനിൽ സജീവമായി പങ്കെടുക്കുന്ന അധികാരികൾ, സ്ഥാപനങ്ങൾ വ്യക്തികൾ തുടങ്ങിയവരെ ചടങ്ങിൽ ഗവർണർ ആദരിച്ചു. രാജ്യത്ത് മൈനകളുടെയും കാക്കകളുടെയും ശല്യം വർധിച്ചതോടെയാണ് പരിസ്ഥിതി അതോറിറ്റി പ്രശ്നങ്ങൾക്ക് പരിഹാരം തേടിയത്. കൃഷികളും മറ്റും നശിപ്പിച്ച് വ്യാപക നാശനഷ്ടങ്ങളാണ് ഇവ വരുത്തുന്നത്.

ഗോതമ്പ്, നെല്ല് തുടങ്ങിയ ധാന്യങ്ങളും മുന്തിരി, ആപ്രിക്കോട്ട്, പിയേഴ്സ് തുടങ്ങിയ പഴവർഗങ്ങളുമാണ് നശിപ്പിക്കുന്നത്. മൈനകളും കാക്കകളുമുണ്ടാക്കുന്ന നാശനഷ്ടങ്ങൾ കുറക്കുന്നതിനെക്കുറിച്ചും ഇവയുടെ വ്യാപനം നിയന്ത്രിക്കുന്നതിനെ പറ്റിയും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു. ഒമാനിൽ 1,60,000ൽ അധികം മൈനകളുണ്ടെന്നാണ് കണക്കാക്കുന്നത്.

ഇവയുടെ വ്യാപനം നിയന്ത്രിക്കാനായി കഴിഞ്ഞ വർഷം ഏപ്രിലിൽ പരിസ്ഥിതി അതോറിറ്റി ടീമിനെ രൂപവത്കരിച്ചിരുന്നു. പക്ഷികളുടെ വ്യാപനം തടയാനുള്ള അന്താരാഷ്ട്ര വിദഗ്ധയായ സൂസന സാവേദ്രയുമായാണ് അധികൃതർ ഇതിനായി കരാർ ഉണ്ടാക്കിയത്. അവർ സലാലയും മസ്കത്തിലും സന്ദർശനം നടത്തുകയും മൈനകളെയും കാക്കകളെയും നിരീക്ഷിക്കാനുള്ള പ്രാരംഭ പദ്ധതികൾ ആരംഭിക്കുകയും ചെയ്തിരുന്നു.

മറ്റു പക്ഷികളുടെ മുട്ടകൾ മൈന നശിപ്പിക്കുന്നത് പ്രകൃതിയുടെ വൈവിധ്യതക്ക് ഭീഷണിയാവുന്നുണ്ട്. ഇന്ത്യ അടക്കമുള്ള ഉഷ്ണമേഖല രാജ്യങ്ങളിലാണ് മൈനയെ സാധാരണയായി കണ്ടുവരുന്നത്.

കൃഷിയിടങ്ങളിലും പാർപ്പിട മേഖലകളിലുമാണ് മൈനയെ കൂടുതലായി കാണുന്നത്. സലാലയിലെ ചില വിലായത്തുകളിൽ ഇവ വല്ലാതെ വർധിക്കുന്നുണ്ട്. ഗവർണറേറ്റിൽ താഖാ, മിർബാത്ത് വിലായത്തുകളെ അപേക്ഷിച്ച് സലാലയിലെ തോട്ടങ്ങളിലും പൊതുപാർക്കുകളിലും 80 ശതമാനം കൂടുതലാണ് മൈനകൾ.

താഖയിൽ 12 ശതമാനവും മിർബാത്തിലും മറ്റു ഭാഗങ്ങളിലും എട്ട് ശതമാനവുമാണ് മൈനകൾ. ഇത്തരം പക്ഷികളുടെ വർധന തടയാൻ മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച് കർശന നടപടികൾ എടുക്കുകയാണ് പരിസ്ഥിതി സംരക്ഷണ വിഭാഗം. മറ്റു പ്രാദേശിക ജീവികൾക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന വിപരീതഫലം ഒഴിവാക്കാനാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaigncrowmyna
News Summary - The campaign saw results-The number of crows and myna started to decrease
Next Story