Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മിസ്രിയല്ല...മെസ്സി...മെസ്സി....മെസ്സി.. മാൾ ഓഫ് മസ്കത്തിൽ കണ്ണീരും ആവേശക്കടലും!

text_fields
bookmark_border
മിസ്രിയല്ല...മെസ്സി...മെസ്സി....മെസ്സി.. മാൾ ഓഫ് മസ്കത്തിൽ കണ്ണീരും ആവേശക്കടലും!
cancel

മസ്കത്ത്: ഫുട്ബാളിന്റെ എല്ലാ മനോഹാരിതയും തീർത്ത നെഞ്ചിടിപ്പിന്റെ ക്ലൈമാക്സായിരുന്നു അർജന്റീന- ഈജിപ്ത് പ്രീക്വാർട്ടർ മൽസരം. വിവാദങ്ങളുടെ അകമ്പടിയോടെ അവസാനിച്ച മൽസരം മസ്കത്തിലും ആരാധകർക്കിടയിൽ ആവേശം പരകോടി തീർത്തു. മാൾ ഓഫ് മസ്കത്തിലെ കൂറ്റൻ ബിഗ് സ്ക്രീനിന് മുന്നിൽ ചൊവ്വാഴ്ച രാത്രി അരങ്ങേറിയത് കാൽപന്തുകളിയുടെ എല്ലാ ആവേശവും നാടകീയതയും നിറഞ്ഞ ഒരു അറേബ്യൻ നൈറ്റ്സായിരുന്നു. അർജന്റീനയും ഈജിപ്തും തമ്മിൽ നടന്ന ജീവനമരണ പോരാട്ടം കാണാൻ നൂറുകണക്കിന് ഈജിപ്ഷ്യൻ ആരാധകരാണ് ചുവന്ന ജഴ്സിയണിഞ്ഞ് മാളിലേക്ക് ഒഴുകിയെത്തിയത്. മത്സരത്തിൽ അവസാന മിനിറ്റുകളിലേക്ക് കടക്കുമ്പോൾ അവർ വിജയലഹരിയിലായിരുന്നു; എന്നാൽ റഫറിയുടെ ലോങ് വിസിൽ മുഴങ്ങിയപ്പോൾ ആ കാഴ്ചകൾ മാഞ്ഞു. തീരാസങ്കടത്തിന്റെ കണ്ണീരിലേക്ക് ഈജിപ്ഷ്യൻ ആരാധകർ വീണു.

മത്സരത്തിന്റെ തുടക്കം മുതൽ മാൾ ഓഫ് മസ്കത്ത് പൂർണമായും ഈജിപ്ഷ്യൻ ആരാധകരുടെ ആവേശക്കടലായി മാറി. തങ്ങളുടെ പ്രിയപ്പെട്ട ടീം ഒന്നിനു പുറകെ ഒന്നായി രണ്ട് ഗോളുകൾ അർജന്റീനൻ വലയിലേക്ക് അടിച്ചുകയറ്റിയപ്പോൾ മാളിലെ ഗാലറിയിൽ ആരാധകർ ആർത്തുവിളിക്കുകയായിരുന്നു. രണ്ട് ഗോളിന്റെ ലീഡുമായി ഈജിപ്ത് ജയമുറപ്പിച്ചെന്ന് കരുതിയ നിമിഷങ്ങളിൽ ആവേശം അതിന്റെ കൊടുമുടിയിലായിരുന്നു. അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചതോ​ടെ കളി നാടകീയമായി. ലോക ഫുട്ബാളിലെ രാജാവ് ലയണൽ മെസ്സിയെടുത്ത കിക്ക് ഈജിപ്ഷ്യൻ ഗോൾകീപ്പർ അവിശ്വസനീയമായി തടഞ്ഞിട്ടതോടെ മാൾ ഓഫ് മസ്കത്തിൽ ആഹ്ലാദം അണപൊട്ടി. മെസ്സിയെപ്പോലും വീഴ്ത്തിയ കളിയിൽ ഈജിപ്ത് ചരിത്രവിജയം നേടുമെന്ന് ആരാധകർ ഉറപ്പിച്ചു. പരസ്പരം കെട്ടിപ്പിടിച്ച് ഫറോവൻസിന്റെ ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. മൊബൈലിൽ അതിന്റെ കാഴ്ചകൾ പ്രിയപ്പെട്ടവർക്ക് ലൈവായി പലരും കൈമാറുന്നത് കാണാമായിരുന്നു. അർജന്റീനൻ ആരാധകർ തീർത്തും നിരാശരായി തലയിൽ കൈവെച്ചിരുന്ന നിമിഷം.

എന്നാൽ, ഫുട്ബോൾ ലോകം കണ്ട ഏറ്റവും വലിയ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. തോൽവിയുടെ വക്കിൽ നിന്ന് അർജന്റീന കളിയിലേക്ക് തിരികെ വരുന്ന ഓരോ കാഴ്ചയിലും ഈജിപ്ഷ്യൻ ആരാധകർ നിശ്ശബ്ദരായി. 79-ആം മിനിറ്റിൽ അർജന്റീന ആദ്യ ഗോൾ മടക്കിയപ്പോൾ ഈജിപ്ഷ്യൻ ആരാധകരുടെ മുഖത്ത് നേരിയ പരിഭ്രാന്തി പടർന്നു. അധികം വൈകാതെ 83-ആം മിനിറ്റിൽ മെസ്സിയിലൂടെ അർജന്റീന സമനില പിടിച്ചതോടെ ഈജിപ്ഷ്യൻ ആരാധകരിൽ നിശബ്ദത പടർന്നുതുടങ്ങി.

മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതി ശ്വാസമടക്കിപ്പിടിച്ചിരുന്ന കാണികളെ ഞെട്ടിച്ചുകൊണ്ട് ഇൻജുറി ടൈമിൽ 92ആം മിനിറ്റിൽ അർജന്റീന തങ്ങളുടെ വിജയഗോൾ വലയിലെത്തിച്ചു. മൂന്നാമത്തെ ഗോളും ഈജിപ്ഷ്യൻ ആരാധകരുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് മെസ്സിപ്പട ജയം പിടിച്ചെടുത്തതോടെ മാൾ ഓഫ് മസ്കത്തിലെ ഈജിപ്ഷ്യൻ ആരാധകർ ഒന്നടങ്കം തകർന്നുപോയി. മിനിറ്റുകൾക്ക് മുമ്പു വരെ വിജയഗാനങ്ങൾ പാടിയ പലരും വിശ്വസിക്കാനാകാതെ കണ്ണീരോടെ സ്ക്രീനിലേക്ക് നോക്കിനിൽക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

എന്നാൽ, അതുവരെ മാറിനിന്ന അർജന്റീനൻ ആരാധകർ മാളിനെ ആവേശക്കടലാക്കി തങ്ങളുടെ പ്രിയ ടീമിന്റെ രാജകീയ തിരിച്ചുവരവ് ആഘോഷമാക്കി. മലയാളികളായ ഫുട്ബാൾ ആരാധകർ ചെറു കൂട്ടമായി പലയിടത്തും ഒന്നിച്ചിരുന്ന് കളി കണ്ടിടത്തെല്ലാം ആവേശപ്പൂരമായിരുന്നു. നേരത്തെ പുറത്തായ ബ്രസീൽ, പോർചുഗൽ ഫാൻസെല്ലാം ഈജിപ്തിനൊപ്പം നിലയുറപ്പിച്ചപ്പോൾ അർജന്റീനൻ ആരാധകർ ഒറ്റപ്പെട്ടു. പക്ഷേ, ലയണൽ മെസ്സി നയിച്ച അർജന്റീനൻ പടത്രില്ലർ പോരിൽ വിജയം പിടിച്ചെടുത്തപ്പോൾ അവസാന ചിരി അർജന്റീനൻ ആരാധകരുടേതായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAtearsexcitementMall of Muscat
News Summary - Tears and excitement at the Mall of Muscat!
Next Story