െസലക്ടിവ് ടാക്സ്: സോഡാ പാനീയങ്ങളുടെ കുറഞ്ഞ വില 225 ബൈസയാകും
text_fieldsമസ്കത്ത്: ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള പ്രത്യേക നികുതി (സെലക് ടിവ് ടാക്സ്) അടുത്ത ശനിയാഴ്ച മുതൽ ഒമാനിൽ നിലവിൽ വരും. ഇതോടെ, സോഡാപാനീയങ്ങളു ടെ (കാർബണേറ്റഡ് ഡ്രിങ്ക്സ്) കുറഞ്ഞ റീെട്ടയിൽ വില 225 ബൈസയായി ഉയരും. നിലവിൽ ഒരു കാൻ/ബേ ാട്ടിൽ കാർബണേറ്റഡ് ഡ്രിങ്കിന് 150 ബൈസയാണ് വില. അമ്പതു ശതമാനം വിലയാണ് പുതിയ നികു തിയിലൂടെ വർധിക്കുന്നത്. സിഗരറ്റ് അടക്കം പുകയില ഉൽപന്നങ്ങൾക്കും മദ്യത്തിനും പന് നിയിറച്ചിക്കും ഉൗർജപാനീയങ്ങൾക്കുമെല്ലാം നൂറു ശതമാനം അധിക നികുതിയാണ് ചുമത്തുക. എക്സൈസ് നികുതിയുടെ രൂപത്തിലാണ് അധികനികുതി ചുമത്തുക. 500 ബൈസ വിലയുള്ള ഉൗർജ പാനീയങ്ങൾക്ക് ഒരു റിയാലും 1.2 റിയാൽ വിലയുള്ള സിഗരറ്റ് പാക്കറ്റിന് 2.4 റിയാലും അടുത്ത ശനിയാഴ്ച മുതൽ നൽകേണ്ടിവരും.
ജി.സി.സി രാജ്യങ്ങളുടെ പൊതുതീരുമാനത്തിെൻറ ഭാഗമായാണ് സെലക്ടിവ് ടാക്സ് ഒമാനിലും ഏർപ്പെടുത്തുന്നത്. ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങളുടെയും ആഹാര പദാർഥങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനും നിയന്ത്രണം കൊണ്ടുവരുന്നതിനുമായി 2015ല് റിയാദിൽ നടന്ന ജി.സി.സി സുപ്രീം കൗൺസിലിെൻറ 36ാമത് ഉച്ചകോടിയിലാണ് പുതിയ നികുതി നടപ്പാക്കാൻ തീരുമാനിച്ചത്. കുവൈത്ത് ഒഴിച്ചുള്ള ജി.സി.സി രാജ്യങ്ങളെല്ലാം തന്നെ ഇതിനകം ഇൗ നികുതി സമ്പ്രദായം നടപ്പിൽവരുത്തിക്കഴിഞ്ഞു. നികുതി ബാധകമായവർ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം കഴിഞ്ഞ മൂന്നു ദിവസമായി പ്രവർത്തന സജ്ജമാണെന്ന് സർവേ ആൻഡ് ടാക്സ് എഗ്രിമെൻറ്സ് വിഭാഗം ഡയറക്ടർ ജനറൽ സുലൈമാൻ ബിൻ സാലിം അൽ ആദി പറഞ്ഞു. നികുതി ബാധകമായ ഉൽപന്നങ്ങളുടെ ഇറക്കുമതിക്കാർ, പ്രാദേശിക ഉൽപാദകർ, വിതരണക്കാർ എന്നിവരാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ ഒമാനിലേക്ക് എത്തുേമ്പാൾ അത് പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യപ്പെടും. റീെട്ടയിലർമാർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതിക്കാർ എക്സൈസ് നികുതി ബാധകമായ ഉൽപന്നങ്ങളുടെ റീെട്ടയിൽ വിൽപന വില സാധനങ്ങൾ കൊണ്ടുവരുന്ന സമയത്ത് കസ്റ്റംസിന് നൽകണം. ഇൗ വിലകളിലുള്ള അധിക നികുതി കണക്കുകൂട്ടി ഇൗടാക്കുന്ന രീതിയിലാണ് പുതിയ സംവിധാനമൊരുക്കിയിരിക്കുന്നത്. കസ്റ്റംസിനെ അറിയിക്കുന്ന വിൽപനവില സൂക്ഷ്മമായി വിലയിരുത്തും. ബോധപൂർവം വില കുറച്ചുപറഞ്ഞ് നികുതി നഷ്ടം വരുത്തുന്ന സാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം. അതിനിടെ, സിഗരറ്റ് അടക്കം ശനിയാഴ്ച മുതൽ വിലകൂടുന്ന ഉൽപന്നങ്ങൾ കടകളിൽനിന്ന് ആളുകൾ കൂടുതലായി വാങ്ങികൂട്ടുന്നതായും റിപ്പോർട്ടുകളുണ്ട്.
പുതിയ നികുതി സമ്പ്രദായം സംബന്ധിച്ച് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ടാക്സേഷൻ സെക്രേട്ടറിയറ്റ് ജനറലിെൻറ ആഭിമുഖ്യത്തിൽ വർക്ക്ഷോപ്പുകൾ നടന്നുവരുകയാണ്. ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹകരണത്തോടെ കഴിഞ്ഞദിവസം വർക്ഷോപ് നടന്നു.
സാധനങ്ങൾ സ്റ്റോക്കുള്ളവർ 15 ദിവസത്തിനകം നികുതിയടക്കണം
മസ്കത്ത്: സെലക്ടിവ് ടാക്സ് ബാധകമായ സാധനങ്ങൾ സ്റ്റോക്കുള്ളവർ നിയമം നിലവിൽവന്ന് 15 ദിവസത്തിനകം സ്റ്റോക്കിെൻറ വിശദ വിവരങ്ങൾ അറിയിക്കുകയും നികുതി അടക്കുകയും വേണമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ ഉൽപന്നങ്ങൾ സ്റ്റോക്കുള്ളവർ പൂഴ്ത്തിവെച്ച ശേഷം ഉയർന്ന വിലക്ക് വിൽക്കാനുള്ള സാധ്യത തടയാൻ ലക്ഷ്യമിട്ടാണ് സർക്കാറിെൻറ നിർദേശം. മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ഉൗർജ പാനീയങ്ങൾ, പന്നിയിറച്ചി തുടങ്ങിയ ഉൽപന്നങ്ങൾ സ്റ്റോക്കുള്ള എല്ലാവർക്കും ഇൗ നിർദേശം ബാധകമാണെന്ന് സർക്കാർ ചൊവ്വാഴ്ച പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. പുതിയ എക്സൈസ് നികുതി വഴി സർക്കാറിന് ഒരു വർഷം നൂറു ദശലക്ഷം റിയാലിെൻറ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. നികുതി വെട്ടിപ്പിന് ശ്രമിക്കുന്ന കമ്പനികളുമായി ബന്ധപ്പെട്ടവർക്ക് കർശനമായ ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. മൂന്നുവർഷം തടവും 20,000 റിയാൽ വരെ പിഴയും നികുതിവെട്ടിപ്പുകാർക്ക് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.