സ്വപ്നച്ചിറകുകൾ പൊഴിയുമ്പോൾ
text_fieldsമക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതെന്ന പഴമൊഴി അറിയുമെങ്കിലും ഒരു കുഞ്ഞിനെ ഉദര ത്തിൽ ചുമക്കാൻ തുടങ്ങുമ്പോഴേ നാം മക്കളെ കുറിച്ച് സ്വപ്നം കാണാൻ തുടങ്ങുന്നു. കാണാൻ എങ ്ങനെയുണ്ടാവും? എന്തു പേരിടണം? പഠിപ്പിച്ച് ഡോക്ടറാക്കും തുടങ്ങി ഏറെ ആശങ്കകളും പ്രതീ ക്ഷകളും സ്വപ്നങ്ങളും. എന്നാൽ, ഈ സ്വപ്നങ്ങളൊക്കെ പെട്ടെന്ന് ചിന്നിച്ചിതറിയാലോ? അതും അര ുമസന്താനം സ്വയം വരുത്തിവെക്കുന്നതാണെങ്കിലോ? മാതാപിതാക്കളെ തീരാദുഃഖത്തിലേക്കു ത ള്ളിയിടാൻ അതുമാത്രം പോേര?
നിരീക്ഷണ ഹെലികോപ്റ്റർ ആവരുതേ
ഇന്നത്തെ യുവതലമുറ ഏറെ ചുറുചുറുക്കുള്ളവരാണ്. ഒട്ടുമിക്ക രക്ഷിതാക്കളും ഈ സാഹചര്യം മനസ്സിലാക്കി അവരെ സ്വന്തമായി മുന്നേറാൻ അനുവദിക്കുന്നവരാണ്. എന്നാൽ, ഇതിൽപ്പെടാത്ത ചിലരുണ്ട്. കുട്ടി കൾ എവിടെ പോയാലും എന്തുചെയ്താലും നിരീക്ഷണ ഹെലികോപ്റ്റർപോലെ അവരുടെ പിന്നാലെ കൂടു ന്നവർ. നമ്മുടെ കുട്ടികളുടെ ഓരോ കാര്യത്തിലും നമ്മുടെ ശ്രദ്ധ പതിയേണ്ടതുതന്നെയാണ്.
എ ന്നാൽ, എന്തിനും ഏതിനും ഇടപെടുകയും അങ്ങനെചെയ്യണം, ഇങ്ങനെചെയ്യണം എന്ന് നിർബന്ധം പി ടിക്കുകയും ചെയ്യുന്നത് അവരുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയാണ് ചെയ്യുക. കുറെ കാര്യങ ്ങൾ അവരെ സ്വയം ചെയ്യാൻ അനുവദിക്കണം. തെറ്റിൽനിന്ന് സ്വയം ശരികൾ കണ്ടെത്താൻ അവരെ അനു വദിക്കണം. ഹെലികോപ്റ്റർ മാതാപിതാക്കളുടെ മക്കൾക്ക് സ്വാതന്ത്ര്യം കിട്ടാതെ വരുമ്പോൾ മാനസിക പ്രയാസങ്ങള്‍ നേരിടുകയും അത് വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കുവരെ അവരെ എത്തിക്കുകയും ചെയ്യാം. കുട്ടികൾക്കിടയിൽ ആത്മഹത്യപ്രവണത 1980ന് ശേഷം മൂന്നിരട്ടിയായി എന്നാണ് കണക്കുകൾ പറയുന്നത്.
ഒരു പരിധിയില്‍ കൂടുതല്‍ കുട്ടികളുടെ കാര്യത്തില്‍ ഇടപെട്ടാല്‍ അവര്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയില്ലാത്തവരായി മാറും. മുത്തശ്ശന് പറഞ്ഞുതന്ന ഒരു കഥയുണ്ട്. ഒരിക്കല്‍ ഒരു അച്ഛനും മകനും കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. അച്ഛൻ പറയുന്നതെല്ലാം അക്ഷരംപ്രതി അനുസരിക്കണം എന്നത് കടമയായി കണ്ടുവളര്‍ന്ന മകന്. യാത്രക്കിടയില്‍ അച്ഛന് ശൗചാലയത്തിൽ പോകേണ്ടിവന്നു. താന്‍ വരുന്നതുവരെ നില്ക്കുന്നിടത്തുനിന്ന് മാറരുതെന്ന് നിര്‍ദേശിച്ച് അച്ഛൻ പോയി. അതിനിടെയാണ് കപ്പലിനു തകരാര്‍ സംഭവിക്കുന്നത്. കപ്പിത്താന് ഓരോരുത്തരെയായി രക്ഷപ്പെടുത്താന്‍ തുടങ്ങി. ആരൊക്കെ നിര്‍ബന്ധിച്ചിട്ടും കുട്ടി രക്ഷപ്പെടാന്‍ തയാറാകാതെ അവിടെ നിന്നു. അച്ഛന് രക്ഷപ്പെടുകയും മകന് മരിക്കാന്‍ ഇടയാവുകയും ചെയ്തു.
കളിയല്ല കളിയാക്കല്‍
കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ് നിറം, പൊക്കം, വണ്ണം, പഠനം എന്നിവയുമായി ബന്ധപ്പെട്ട പരിഹാസം. തമാശരൂപത്തില്‍ പരസ്പരം കളിയാക്കി പിന്നീടത് വഴക്കിലും കൈയാങ്കളിയിലുംവരെ എത്തിച്ചേരാം. കുട്ടികളുടെ മനസ്സില്‍ അപകര്‍ഷബോധം വളരാനും ഇതിടയാക്കും. ഒരു പരിധിവരെ നിറവും പൊക്കവും വണ്ണവും പരാമര്‍ശിച്ച് കുട്ടികളില്‍ അപകര്‍ഷ വളര്‍ത്തുന്നത് മാതാപിതാക്കളാണ്. ഇങ്ങനെ കഴിച്ചാല്‍ പോത്തുപോലെ ആവുമെന്നും മോളേ, വെയിലു കൊണ്ടാല്‍ കറുത്തുപോകുമെന്നും നിനക്കെന്താ ചേട്ടനെപോലെ മാര്‍ക്കു കിട്ടാത്തത് എന്നുമൊക്കെ പറയുന്നത് കുട്ടികളെ ദോഷകരമായി ബാധിക്കുന്നു.
കറുപ്പെന്നത് മോശമാണെന്ന ബോധമാണ് കുട്ടിയിലേക്ക് ഇതുവഴി കുത്തിവെക്കപ്പെടുന്നത്. താരതമ്യമാണ് കുട്ടികളെ ഏറെ വിഷമിപ്പിക്കുന്നത്. ചേട്ടനെപ്പോലെ മാര്‍ക്കു കിട്ടാത്തതുമൂലം തന്നോട് സ്നേഹമില്ലെന്നു ധരിക്കാനും കുട്ടി വിഷമിക്കാനും ഇടയാകാം. തടി എന്നത് അസഹനീയമായ എന്തോ ആണെന്നാണ് കുട്ടിക്ക് കിട്ടുന്ന ചിത്രം. കൗമാരകാലം വളരെ കുഴപ്പംപിടിച്ച ഒരു സമയമാണ്. ഈ പ്രായത്തില്‍ കളിയാക്കലുകളും വഴക്കും താരതമ്യപ്പെടുത്തലും വലിയ പ്രത്യാഘാതമാണ് കുട്ടികളില്‍ ഉണ്ടാക്കുക.
താന്‍ ഒന്നിനും കൊള്ളാത്തവനെന്ന തോന്നല്‍ ഉടലെടുക്കും. അത് കുട്ടിയുടെ ആത്മവിശ്വാസത്തെ തകര്‍ക്കുകയും ചെയ്യും. സ്കൂളില്‍ ഇത്തരം കാര്യങ്ങള്‍ നടന്നാല്‍ മാതാപിതാക്കളോട് അതു പല കുട്ടികളും തുറന്നുപറയാറില്ല. അധ്യാപകര്‍ എങ്ങനെ പ്രതികരിക്കും, കൂട്ടുകാര്‍ തന്നെ വിട്ടുപോകുമോ എന്നൊക്കെയുള്ള ആശങ്കകള്‍ കുട്ടികള്‍ക്ക് ഉണ്ടാകാം. പറഞ്ഞാല്‍ അതു ക്ഷമയോടെ കേള്‍ക്കാനോ വേണ്ട രീതിയില്‍ കൈകാര്യംചെയ്യാനോ ഉള്ള പക്വത മിക്ക മാതാപിതാക്കളും കാണിക്കാറുമില്ല.
രക്ഷിതാക്കേള, നിങ്ങള്‍ നിരീക്ഷണത്തിലാണ്
നിങ്ങള്‍ അറിഞ്ഞാലും ഇല്ലെങ്കിലും കുട്ടികള്‍ മാതൃകയാക്കുന്നത് നിങ്ങളെത്തന്നെയാണ്. അതുകൊണ്ട് രക്ഷിതാക്കള്‍ തമ്മിലെ ഐക്യം വളരെ പ്രധാനമാണ്. വിവാഹമോചിതരായ രക്ഷിതാക്കളുടെ കുട്ടികളില്‍ അപകര്‍ഷബോധം ഉണ്ടാവുകയും സുരക്ഷിതത്വം നഷ്ടമാവുകയും ചെയ്യുന്നു. മറ്റു കുട്ടികളില്‍നിന്നുള്ള കളിയാക്കലുകള്‍ മൂലം കുട്ടി ഏറെ വേദനിച്ചേക്കാം. താന്‍ തനിച്ചാണെന്ന തോന്നല്‍ അവനില്‍ ഉടലെടുക്കുന്നു. ഇതോടെ വലിയ മാനസിക പിരിമുറുക്കം നേരിടേണ്ടിവരുകയും ആത്മഹത്യയിലേക്ക് എത്തിച്ചേരാനും ഇടയുണ്ട്.
ഇൻറര്‍നെറ്റ് വിരിച്ചിട്ട വലിയ വലയില്‍ കുട്ടികളെ കാത്തിരിക്കുന്ന അപകടങ്ങളില്‍ ഒന്ന് ഏതു വിവരവും അവിടെ ലഭ്യമാണ് എന്നതാണ്. ആത്മഹത്യ പോലെ അപകടകരമായ കാര്യങ്ങള്‍ക്കുള്ള വിവരങ്ങളും കുട്ടികള്‍ക്ക് അവിടെനിന്ന് ലഭ്യമാണ്. ബ്ലൂ വെയില് ഗെയിം വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ട് അധികകാലം ആയിട്ടില്ല. ഗെയിം കളിച്ച് അതില്‍ പറയുന്നപോലെ കുട്ടികള്‍ ആത്മഹത്യചെയ്ത സംഭവങ്ങള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മരിച്ചവരെ അനുകരിച്ച് ആത്മഹത്യ ചെയ്യുന്ന കുട്ടികള്‍ പോലും ഉണ്ട്. വളരെ പ്രിയപ്പെട്ട ഒരാളുടെ വേര്‍പാട് താങ്ങാനാകാതെ മരണം തെരഞ്ഞെടുക്കുന്ന കുട്ടികളും ഉണ്ട്.
കൗമാരകാല പ്രണയവും പ്രണയനൈരാശ്യവും കുട്ടികളില്‍ ആത്മഹത്യക്ക് കാരണമാകുന്നുണ്ട്. കുട്ടികള്‍ പലപ്പോഴും വഴിവിട്ട കാര്യങ്ങളിലേക്കുപോയ ശേഷമാവാം മാതാപിതാക്കള്‍ അറിയുക. മാതാപിതാക്കളുടെ പ്രതികരണം പേടിച്ചോ മറ്റുള്ളവര്‍ അറിഞ്ഞാലുള്ള ഭവിഷ്യത്തുകള്‍ ഭയന്നോ കുട്ടികള്‍ ആത്മഹത്യ തെരഞ്ഞെടുക്കാം.
നാട്ടിലെ കുട്ടികളെപോലെ കൂട്ടുകാരൊത്തു കളിച്ചുനടക്കാനോ മുത്തശ്ശിക്കഥകള്‍ കേട്ടു വളരാനോ ഭാഗ്യമില്ലാത്ത ഒരു തലമുറയാണ് ഒമാനിലടക്കം പ്രവാസലോകത്ത് വളര്‍ന്നുവരുന്നത്. യാന്ത്രികമായ വിഡിയോ ഗെയിമുകളില്‍ എന്നും ജയംമാത്രം നേടി വളരുന്ന അവര്‍ക്ക് ജീവിതത്തിലെ ചെറിയ തോല്വികള്പോലും നേരിടാന്‍ പ്രയാസമാണ്. കുട്ടികളുടെ ഭാവി ഭദ്രമാക്കാന്‍ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ജോലിത്തിരക്കുകള്കൊണ്ട് കുട്ടികള്‍ ആഗ്രഹിക്കുന്നത്ര കരുതലും സ്നേഹവും നല്കാന് കഴിഞ്ഞെന്നും വരില്ല.
രക്ഷിതാക്കള്‍ക്ക് ഒരു ഓര്‍മപ്പെടുത്തല്‍
നിന്നെ സ്നേഹിക്കുന്നുവെന്നോ നിന്നെപ്പോലെ ഒരു കുട്ടിയെ കിട്ടിയതില്‍ അഭിമാനിക്കുന്നുവെന്നോ ഏതു പ്രശ്നത്തിലും കൂടെയുണ്ടെന്നോ ഒക്കെ എപ്പോഴെങ്കിലും നിങ്ങള്‍ മക്കളോട് പറഞ്ഞിട്ടുണ്ടോ? നിസ്സാരമെന്നു തോന്നുന്നുവെങ്കിലും ഇതൊക്കെ മക്കളെ സംബന്ധിച്ച് വിലപ്പെട്ട കാര്യങ്ങളാണ്. അവര്‍ക്ക് ജീവിതം നേരിടാന്‍ കരുത്തു പകരുന്ന വിശ്വാസം ആണ്.
കൗണ്‍സലിങ്ങോ, അതെന്തിനാ?
കൗണ്‍സലിങ്ങിനു പോകുന്നത് മാനസികരോഗമോ വൈകല്യമോ കൊണ്ടാണെന്ന മിഥ്യാധാരണയാണ് നമ്മുടെ ഇടയില്‍ പലര്‍ക്കുമുള്ളത്. മാതാപിതാക്കള്‍ക്ക് പറഞ്ഞു മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ കുട്ടികളെ പറഞ്ഞുമനസ്സിലാക്കാനും കുട്ടികള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് ചോദിച്ചറിഞ്ഞ്പരിഹരിക്കാനും കൗണ്‍സലര്‍ക്കു കഴിയും. ആ തിരിച്ചറിയല്‍ ഒരുപക്ഷേ ഒരു കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ ഇടയാക്കിയേക്കാം.
ഒരു കഥ കൂടി
ഒരിക്കല്‍ ഒരു കുട്ടിക്ക് വഴിയില്‍ കിടന്നൊരു ഭംഗിയുള്ള കല്ല് കിട്ടി. അതുമായി അച്ഛെൻറ അടുത്തുവന്ന കുട്ടി ‘എന്താണ് ഈ കല്ലിെൻറ വില’ എന്ന് ചോദിച്ചു. വില പറയുന്നതിനു പകരം അച്ഛൻ കുട്ടിയെ വില തിരക്കാന്‍ ചില കച്ചവടക്കാരുടെ അടുത്തേക്ക് അയച്ചു. കല്ല് കാണിച്ചശേഷം അവര്‍ വില ചോദിച്ചാല്‍ വിരല്‍കൊണ്ട് രണ്ടെന്നു കാണിക്കാന്‍ പറഞ്ഞിരുന്നു. കുട്ടി ആദ്യം ഒരു പച്ചക്കറി വിൽപനക്കാരിയുടെ അടുത്താണ് ചെന്നത്. കല്ല് ചോദിച്ച അവര്‍ കുട്ടിയോട് വില തിരക്കി. രണ്ടെന്ന് കാണിച്ചപ്പോള്‍ അവര്‍ അതിന് രണ്ട് രൂപ എന്നു പറഞ്ഞു. അവന് തിരിച്ചു വീട്ടില്‍വന്നപ്പോള്‍ അവനെ ഒരു പുരാവസ്തു കച്ചവടക്കാരെൻറ അടുത്തേക്കാണ് അയച്ചത്. അയാള്‍ ഇരുന്നൂറ് രൂപയാണ് വിലയിട്ടത്. ആ വില വന്നുപറഞ്ഞപ്പോള്‍ അച്ഛൻ പിന്നെയും മകനെ മറ്റൊരു വ്യാപാരിയുടെ അടുത്തേക്ക് അയച്ചു. വ്യാപാരി ചോദിച്ചപ്പോഴും കുട്ടി രണ്ടെന്ന് ആംഗ്യം കാണിച്ചു. പക്ഷേ അതൊരു അമൂല്യരത്നം ആണെന്ന് മനസ്സിലാക്കിയ വ്യാപാരി അതിന് രണ്ടുലക്ഷം ആണ് വിലപറഞ്ഞത്. ഇങ്ങനെയാണ് നമ്മില്‍ പലരും. നമ്മുടെ കുട്ടികളുടെ യഥാർഥവില തിരിച്ചറിയാന്‍കഴിയാതെ അവരുടെ കഴിവുകള്‍ മനസ്സിലാക്കാതെ മറ്റുള്ളവരുടെ കുട്ടികളോട് താരതമ്യം ചെയ്യും. ഓരോ കുട്ടിയും വ്യത്യസ്തന് ആണ്. വ്യത്യസ്ത കഴിവുകള്‍ ഉള്ളവരാണ്. അവരെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയുമാണ് നിങ്ങളുടെ കടമ. അവര്‍ നിങ്ങളുടെ ലാളനയും സ്നേഹവും ആഗ്രഹിക്കുന്നുണ്ട്. പരാജയങ്ങള്‍ ഉണ്ടാകും. പക്ഷേ, ആ ദിനവും പോയി മറയും എന്നു മനസ്സിലാക്കുക. വിജയങ്ങൾ കടന്നുവരുകതന്നെ ചെയ്യും.
(സൂര് ഇന്ത്യന്‍ സ്കൂള്‍ കൗണ്‍സലറാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.