Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപാട്ടുവഴിയിൽ...

പാട്ടുവഴിയിൽ വേറിട്ട മുഖമായി സ്വാലിഹ് 

text_fields
bookmark_border
പാട്ടുവഴിയിൽ വേറിട്ട മുഖമായി സ്വാലിഹ് 
cancel

മസ്കത്ത്: കച്ചവടത്തിെൻറ തിരക്കിലും മാപ്പിളപ്പാട്ട് രചനയെ ഹൃദയത്തിലേറ്റി പ്രവാസി മലയാളി യുവാവ്. മലബാറിെൻറ തനത് തനിമയോടെയുള്ള വരികളാണ് കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശിയായ സ്വാലിഹിെൻറ രചനകളെ വ്യത്യസ്തമാക്കുന്നത്. ആൽബം ഗാനരചനാരംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് മവേല പച്ചക്കറി മാർക്കറ്റിൽ ഇൗത്തപ്പഴ കച്ചവട രംഗത്ത് പ്രവർത്തിക്കുന്ന സ്വാലിഹ്. 

ഉബൈദുല്ല സംഗീതം പകർന്ന് കണ്ണൂർ ഷെരീഫ് ആലപിച്ച ‘ആലിമുൽ ഗൈബേ’ എന്ന വിഡിയോ ആൽബമാണ് സ്വാലിഹ് രചന നിർവഹിച്ച ആദ്യ ആൽബം. അനുവാചകരുടെ പ്രശംസ ഏറെ പിടിച്ചുപറ്റിയതാണ് ഇൗ ആൽബം. വൈകാതെ പുറത്തിറങ്ങാനിരിക്കുന്ന ‘നൂർ’ എന്ന മാപ്പിളപാട്ട് ആൽബത്തിലും  സ്വാലിഹിെൻറ പാട്ടുകളുണ്ട്. കാമ്പസ് ജീവിതത്തിെൻറ ഒാർമ പുതുക്കി സ്വാലിഹ് രചിച്ച് സുഹൃത്തുക്കളുമൊത്ത് പാടി അഭിനയിച്ച ‘കൂട്ട്’ എന്ന ആൽബവും ഏറെ ശ്രദ്ധേയമായിരുന്നു. സൗഹൃദത്തിെൻറ ആഘോഷ കാഴ്ചയൊരുക്കിയ ഇൗ ആൽബത്തിൽ സ്വാലിഹിന് ഒപ്പം ഉറ്റസുഹൃത്തുക്കളായ മറ്റു മൂന്നുപേരും അഭിനയിച്ചിട്ടുണ്ട്. 25ലധികം മാപ്പിളപ്പാട്ടുകൾ എഫ്.ബി സൗഹൃദങ്ങൾ വഴിയും ആലപിക്കപ്പെട്ടിട്ടുണ്ട്. 

നന്തി ദാറുസ്സലാം അറബിക്‌ കോളജിൽ പ്ലസ്ടുവിന് പഠിക്കുേേമ്പാൾ കൈയെഴുത്ത്‌ മാസികയിലൂടെയാണ് എഴുത്തിെൻറ വഴിയിൽ എത്തുന്നത്. എട്ടുവർഷം മുമ്പ് പ്രവാസജീവിതം ആരംഭിച്ചതോടെ ഇതിന് ചെറിയ വിരാമമായി. പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ സജീവമായേതാടെയാണ് കലാവാസന വീണ്ടും നാമ്പിട്ടതെന്ന് സ്വാലിഹ് പറയുന്നു. എഫ്.ബിയിലെ സുഹൃത്തുക്കൾ വഴി മാപ്പിളപ്പാട്ട് വാട്ട്സ്ആപ് ഗ്രൂപ്പിൽ അംഗമായി. അവിടെ താൻ കുറിച്ചിട്ട വരികൾ അംഗങ്ങൾ ഇൗണമിട്ട് പാടിയതും അത് ഷെയർ ചെയ്യപ്പെട്ടതും വലിയ പ്രചോദനമായി. 

എഫ്.ബി സുഹൃത്തായ മുഹ്സിൻ തളിക്കുളം കണ്ണൂർ ഷെരീഫിനെ പരിചയപ്പെടുത്തിയതാണ് ആദ്യ പ്രഫഷനൽ ആൽബത്തിെൻറ പിറവിക്ക് വഴിയൊരുക്കിയത്.  മാപ്പിളപ്പാട്ടിെൻറ തനിമയും നിലവാരവും തിരിച്ചുപിടിക്കുന്നതിനുള്ള എളിയ ശ്രമമാണ് തെൻറ രചനകളെന്ന് സ്വാലിഹ് പറയുന്നു. 
സാമൂഹിക ഇതിവൃത്തങ്ങളെ ആസ്പദമാക്കിയുള്ള കവിതകളും രചിച്ചിട്ടുള്ള സ്വാലിഹ് കഥ, ലേഖന രചനയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങൾക്ക് പുറമെ, പത്ര മാധ്യമങ്ങളിലും ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒഡിഷയിലെ, ഭാര്യയുടെ മൃതദേഹം ചുമന്നുനടന്ന ദനമാഞ്ചിയെക്കുറിച്ചുള്ള കവിത വൈറലായിരുന്നു. ആയിരങ്ങൾ ഷെയർ ചെയ്യുകയും  പതിനായിരക്കണക്കിനു പേർ കാണുകയും ചെയ്തിരുന്നു. 
നസ്റുല്ലയാണ് ഇത് ആലപിച്ചത്‌. കലികാലം, ഗുരുനാഥൻ, പെണ്ണ്‌, സഖാവിനോട്‌, സൗമ്യ എന്നിങ്ങനെ പത്തോളം കവിതകൾ പല ഗായകരാൽ സമൂഹ മാധ്യമങ്ങളിൽ ആലപിക്കപ്പെട്ടിട്ടുണ്ട്. റിൻസിയയാണ് ഭാര്യ. മർവാൻ ഫാറൂഖ്, മസൂൻ ഫാത്തിമ എന്നിവർ മക്കളാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsswalih
News Summary - swalih-oman-gulf news
Next Story