രണ്ട് വൈദ്യുതിവിതരണ കമ്പനികൾ സ്വകാര്യവത്കരിക്കുന്നു
text_fieldsമസ്കത്ത്: രാജ്യത്തെ രണ്ട് വിതരണ കമ്പനികൾ ഭാഗികമായി സ്വകാര്യവത്കരിക്കാനുള് ള നടപടികൾ പുരോഗമിക്കുന്നു. മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയ ിലെയും ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയിലെയും ഒാഹരികളാകും വിറ്റഴിക്ക ുക. ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ മികച്ചതും വേഗതയേറിയതുമായ സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് സ്വകാര്യവത്കരണമെന്ന് ‘നമാ’ ഹോൾഡിങ് ഗ്രൂപ്പ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈദ്യുതിവിതരണ മേഖലയിലെ സേവനങ്ങളെ ഏകോപിപ്പിക്കാൻ സർക്കാർ ഉടമസ്ഥതയിൽ ഇൗരംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച ഹോൾഡിങ് കമ്പനിയാണ് ‘നമാ’ ഗ്രൂപ്പ്.
സ്വകാര്യവത്കരണത്തിന് മുന്നോടിയായുള്ള പ്രീ മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിക്കായി 14 അപേക്ഷകളും ഒമാൻ ഇലക്ട്രിസിറ്റി കമ്പനിക്കായി 11 അപേക്ഷകളുമാണ് ലഭിച്ചതെന്ന് നമാ ഗ്രൂപ്പ് സി.ഇ.ഒ ഒമർ ബിൻ ഖൽഫാൻ അൽ വഹൈബിയും ഡിസ്ട്രിബ്യൂഷൻ ആൻഡ് സപ്ലൈ വിഭാഗം ഡെപ്യൂട്ടി സി.ഇ.ഒ ശൈഖ് ഡോ.മൻസൂർ ബിൻ താലിബ് അൽ ഹിനായിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയിലെ 49 ശതമാനം ഒാഹരികളും മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ 70 ശതമാനം ഒാഹരികളുമാകും വിറ്റഴിക്കുക. ഇൗവർഷം അവസാനത്തോടെ ഇത് രണ്ടിലും അന്തിമധാരണയാകുമെന്നാണ് കരുതുന്നതെന്ന് ഇരുവരും പറഞ്ഞു. തുടർന്ന് മറ്റു കമ്പനികളായ മജാൻ ഇലക്ട്രിസിറ്റി കമ്പനി, മൂസൺ ഇലക്ട്രിസിറ്റി കമ്പനി, ദോഫാർ പവർ കമ്പനി എന്നിവയുടെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കമാകും. ഉപഭോക്താക്കൾക്ക് നൽകുന്ന സേവനത്തിെൻറ കാര്യക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാന പങ്കാളികളെയാകും ഇൗ സ്ഥാപനങ്ങൾക്കായി തെരഞ്ഞെടുക്കുക. അടുത്തവർഷം പകുതിയോടെയാകും ഇവ പൂർത്തീകരിക്കുക.
സ്വകാര്യവത്കരണത്തിലൂടെ വൈദ്യുതി വിതരണമേഖലയുടെ കാര്യക്ഷമത വർധിക്കുമെന്ന് സി.ഇ.ഒ പറഞ്ഞു. കമ്പനികൾ തമ്മിലെ മത്സരത്തിെൻറ ഫലമായി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്ന സാേങ്കതിക സംവിധാനങ്ങൾ അവതരിപ്പിക്കും. കാലക്രമേണ വൈദ്യുതിനിരക്കുകൾ കുറയാനും സ്വകാര്യവത്കരണം സഹായകരമാകും. പ്രാദേശിക, അന്തർദേശീയ നിക്ഷേപകരുമായി മസ്കത്തിലും ലണ്ടനിലും വിശദമായ ചർച്ചകൾ നടത്തിയതായി ഡെപ്യൂട്ടി സി.ഇ.ഒ ശൈഖ് ഡോ.മൻസൂർ ബിൻ താലിബ് അൽ ഹിനായി പറഞ്ഞു. കമ്പനികളുടെ ആസ്തികളെകുറിച്ച വിവരങ്ങൾ അന്വേഷിക്കാനും നിക്ഷേപാവസരത്തെ കുറിച്ച വിശദീകരണത്തിനുമായി 90 അന്താരാഷ്ട്ര കമ്പനികൾ ബന്ധപ്പെട്ടിരുന്നതായും ഡെപ്യൂട്ടി സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.