Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ഭരണാധികാരി...

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് വിടവാങ്ങി

text_fields
bookmark_border
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് വിടവാങ്ങി
cancel

മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് നിര്യാതനായി. അറബ് ലോകത്ത് ഏറ്റവും അധിക കാലം രാഷ്ട്ര നായകത്വം വഹിച്ച പ്രിയ ഭരണാധികാരിക്ക് 79 വയസായിരുന്നു. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന സുൽത്താൻ വെള് ളിയാഴ്ചയാണ് മരണപ്പെട്ടതെന്ന് ദിവാൻ ഒാഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാ ണ് മരണവാർത്ത ഒൗദ്യോഗിക വാർത്താ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. അധികാരത്തിലേറി അമ്പതാം വർഷത്തിലാണ് മരണം. സാംസ്കാരിക പൈതൃക വകുപ്പ് മന്ത്രിയായിരുന്ന സയ്യിദ് ഹൈതം ബിൻ താരീഖ് അൽ സഇൗദിനെ പുതിയ ഭരണാധികാരിയായി തെരഞ്ഞ െടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ നടന്ന അടിയന്തിര യോഗത്തിന് ശേഷം നടന്ന ചടങ്ങിൽ സയ്യിദ് ഹൈതം സത്യപ്രതിജ് ഞ ചൊല്ലി അധികാരമേറ്റെടുത്തു.

സുൽത്താെൻറ മരണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാൽപത് ദിവസം രാജ്യത്ത് ദുഖാചരണവും ഉണ്ടാകുമെന്ന് ദിവാൻ ഒാഫ് റോയൽ കോർട്ട് അറിയിച്ചു. ദുഖാചരണത്തിെൻറ ഭാഗമായി സർക്കാർ ഒാഫീസുകളിലടക്കം ദേശീയപതാക പകുതി താഴ്ത്തി കെട്ടിയിട്ടുണ്ട്. മക്കളില്ലാത്ത സുൽത്താെൻറ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായിട്ടുണ്ട്. അറബ് ലോകത്തെ സമാധാനത്തിെൻറ സന്ദേശവാഹകനായ സുൽത്താെൻറ നിരയാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം വിവിധ ലോകനേതാക്കൾ അനുശോചിച്ചു.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിെൻറയും ശൈഖ മസൂൺ അല്‍ മഷാനിയുടെയും ഏക മകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയിലാണ് സുൽത്താൻ ഖാബൂസ് ജനിച്ചത്. സലാലയിലും പൂനെയിലുമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പൂനെയിൽ മുൻ ഇന്ത്യൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ ഇദ്ദേഹത്തിെൻറ അധ്യാപകൻ ആയിരുന്നു അതിനാൽ ഇന്ത്യയോടും ഇന്ത്യൻ പ്രവാസികളോടും പ്രത്യേകമായ ഇഷ്ടം സുൽത്താന് എന്നുമുണ്ടായിരുന്നു. പിന്നീട് ലണ്ടനിലെ സ്റ്റാൻഡേർഡ് മിലിറ്ററി അക്കാദമിയില്‍ നിന്ന് ആധുനിക യുദ്ധ തന്ത്രങ്ങളില്‍ നൈപുണ്യം നേടി. മിലിട്ടറി അക്കാദമിയിലെ പഠനം പൂർത്തിയാക്കിയ ശേഷം ബ്രിട്ടീഷ് ആർമിയിലും ജോലി ചെയ്തു.
ഒമാനിൽ തിരിച്ചെത്തിയ ശേഷം 1970 ജനുവരി 23ന് രക്തരഹിത വിപ്ലവത്തിലൂടെ പിതാവ് സഈദ് ബിന്‍ തൈമൂറിനെ അധികാരത്തിൽ നിന്ന് നീക്കിയ ശേഷമാണ് ഒമാെൻറ ഭരണ സാരഥ്യമേറ്റെടുത്തത്.

ഖാബൂസ് അധികാരമേൽക്കുേമ്പാൾ ലോക ഭൂപടത്തിൽ ഒട്ടും തന്നെ അറിയപ്പെടാതിരുന്ന രാജ്യമായിരുന്നു ഒമാൻ. മലമടക്കുകൾ നിറഞ്ഞ തീർത്തും അവികസിതമായ ഒരു രാജ്യം. മത്സ്യബന്ധനവും കൃഷിയും തൊഴിലാക്കിയ നിരക്ഷരരായ ജനത. ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. ടാറിട്ട റോഡ് ഏതാനും കിലോമീറ്റർ മാത്രമാണ് ഉണ്ടായിരുന്നത്. വിരലിൽ എണ്ണാവുന്ന ആശുപത്രികൾ മാത്രമാണ് ഉണ്ടായിരുന്നതും. ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണവും ഉൾക്കാഴ്ചയും കാഴ്ചപ്പാടുകളും ഒരു രാജ്യത്തെ മാറ്റിമറിക്കുന്ന അത്യപൂർവമായ കാഴ്ചകൾക്കാണ് തുടർന്നുള്ള അമ്പത് വർഷകാലം ഒമാൻ സാക്ഷ്യം വഹിച്ചത്. മറ്റുള്ള അറബ് രാജ്യങ്ങളെ പോലെ എണ്ണയാൽ സമൃദ്ധമല്ലെങ്കിലും വികസനത്തിെൻറയും വളർച്ചയുടെയും സ്ഥിരതയുടെയും കാര്യത്തിൽ ഒമാനെ മറ്റ് വികസിത രാജ്യങ്ങൾക്ക് ഒപ്പമെത്തിക്കാൻ സുൽത്താന് സാധിച്ചു. ജീവിതനിലവാരവുമായി ബന്ധപ്പെട്ട ആഗോള സൂചികകളിൽ എല്ലാം തന്നെ ഒമാെൻറ സ്ഥാനം ഇന്ന് ലോകരാഷ്ട്രങ്ങൾക്കിടയിൽ മുൻനിരയിലാണ്. സമാധാനത്തിെൻറയും സുരക്ഷയുടെയും വിഷയത്തിൽ അറബ് രാഷ്ട്രങ്ങളുടെ മുൻനിരയിലാണ് ഒമാൻ.

സുൽത്താെൻറ ഭരണത്തിൽ ഒരേ സമയം പടിഞ്ഞാറൻ രാജ്യങ്ങളോടും അയൽ രാജ്യങ്ങളോടും ഏഷ്യൻ രാജ്യങ്ങളോടും അടുത്ത ബന്ധം പുലർത്തുന്ന രീതിയിലുള്ള വിദേശ നയമാണ് ഒമാൻ രൂപപ്പെടുത്തിയെടുത്തത്. അതുവഴി മേഖലയിലും അന്താരാഷ്ട്ര തലത്തിലും സമാധാനത്തിെൻറ സന്ദേശവാഹകനായി മാറാൻ സുൽത്താനും ഒമാനും സാധിച്ചു. 2015ൽ ഇറാനും അമേരിക്കയും വൻ ശക്തി രാഷ്ട്രങ്ങളുമായുള്ള ആണവകരാർ യാഥാർഥ്യമാകുന്നത് സുൽത്താെൻറ നേതൃത്വത്തിൽ ഒമാെൻറ മധ്യസ്ഥതാ ശ്രമങ്ങളെ തുടർന്നാണ്.

യമനിൽ പരസ്പരം പോരടിക്കുന്ന ഇരു കക്ഷികളുമായും നല്ല ബന്ധം പുലർത്തുന്ന ഒമാെൻറ ഇടപെടലിനെ തുടർന്ന് മലയാളിയായ ഫാദർ ടോം ഉഴുന്നാലിൽ അടക്കം നിരവധി ബന്ദികളെ മോചിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. യമൻ, സിറിയൻ ആഭ്യന്തര യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള െഎക്യരാഷ്ട്ര സഭയുടെ ശ്രമങ്ങളിൽ സുപ്രധാന പങ്കാളിയുമാണ് ഒമാൻ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കുന്നതിന് സജീവമായി പരിശ്രമിച്ച വ്യക്തിയാണ് സുൽത്താൻ ഖാബൂസ്. രോഗബാധയെ തുടർന്ന് സുൽത്താൻ 2014ൽ ജർമനിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് ഒരു വർഷത്തിന് ശേഷമാണ് തിരിച്ചെത്തിയത്. ഏറ്റവുമൊടുവിൽ ഡിസംബറിൽ ബെൽജിയത്തിലും അദ്ദേഹം ചികിത്സ തേടിയിരുന്നു. ലോകത്ത് സമാധാനം പുലർന്ന് കാണണമെന്ന് ആഗ്രഹമുള്ള അതിനുള്ള ശ്രമങ്ങൾ ഭരണാധികാരിയെയാണ് സുൽത്താൻ ഖാബൂസിെൻറ നിര്യാണത്തിലൂടെ നഷ്ടമായിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanSultan of OmanQaboos bin Said al Said
News Summary - Sultan Qaboos of Oman dies aged 79-gulf news
Next Story