Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൊഹാർ തുറമുഖ...

സൊഹാർ തുറമുഖ വികസനം: നടപടികൾക്ക് തുടക്കം

text_fields
bookmark_border
സൊഹാർ തുറമുഖ വികസനം: നടപടികൾക്ക് തുടക്കം
cancel
camera_alt???????? ??????????

മസ്കത്ത്: സൊഹാർ തുറമുഖത്തിെൻറയും ഫ്രീസോണിെൻറയും ദീർഘകാല വളർച്ച മുൻനിർത്തിയുള്ള വികസന പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിന് തുടക്കമായി. ആദ്യഘട്ടത്തിൽ തെക്കുഭാഗത്തേക്കാകും വികസിപ്പിക്കുക. മുമ്പ് മജീസ് എന്നറിയപ്പെട്ടിരുന്ന മേഖല നികത്തിയെടുക്കുന്നതിനാണ് പദ്ധതി. പദ്ധതി നടത്തിപ്പിെൻറ ആദ്യഘട്ടമായി കൺസൽട്ടൻസി സേവനങ്ങൾക്കും വികസന പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനുമായി അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്ന് സൊഹാർ പോർട്ട് ആൻഡ് ഫ്രീസോൺ പ്രീ ക്വാളിഫിക്കേഷൻ ടെൻഡറുകൾ ക്ഷണിച്ചു. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ നിലവിലെ സൗകര്യങ്ങളിൽ 50 ശതമാനത്തിെൻറ വർധനയാണ് ഉണ്ടാവുക. 

ഒമാൻ ഗതാഗത മന്ത്രാലയത്തിെൻറയും റോട്ടർഡാം തുറമുഖത്തിെൻറയും സംയുക്ത ഒാഹരി ഉടമസ്ഥതയിലുള്ള സൊഹാർ ഇൻറർനാഷനൽ ഡെവലപ്മെൻറ് കമ്പനിയുടെ മേൽനോട്ടത്തിലാകും വികസന പ്രവർത്തനങ്ങൾ നടക്കുക. നിലവിൽ രണ്ടായിരം ഹെക്ടർ ആണ് തുറമുഖത്തിെൻറ വിസ്തൃതി. ആദ്യഘട്ടം പൂർത്തിയാകുന്നതോടെ 200 ഹെക്ടർ സ്ഥലമാകും അധികമായി ലഭിക്കുക. ഇതിൽ ഭൂരിപക്ഷവും വിവിധ സേവനദാതാക്കൾക്കും മറ്റുമായി കൈമാറാൻ ഇതിനകം ധാരണയായിട്ടുണ്ട്. സൊഹാർ തുറമുഖം 2040 മാസ്റ്റർപ്ലാനിെൻറ ഏറ്റവും സുപ്രധാന ഭാഗമാണ് വികസന പദ്ധതി. പെട്രോകെമിക്കൽ, ലോഹ, ചരക്കുഗതാഗത മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്ത അഞ്ചുവർഷ കാലയളവിനുള്ളിൽ എട്ടു ശതകോടി ഡോളറിെൻറ പുതിയ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും സൊഹാർ പോർട്ട് ആൻഡ് ഫ്രീസോൺ സി.ഇ.ഒ മാർക്ക് ഗെയിലെൻകിർചെൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newssohar port
News Summary - sohar port-oman-gulf news
Next Story