Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസോക്കർ കാർണിവൽ:...

സോക്കർ കാർണിവൽ: കാത്തിരിക്കാം ആഘോഷരാവുകൾക്കായി

text_fields
bookmark_border
സോക്കർ കാർണിവൽ: കാത്തിരിക്കാം ആഘോഷരാവുകൾക്കായി
cancel
camera_alt

അൽഖുവൈർ ഫുഡ്ലാൻറ് റസ്റ്റാറന്‍റിൽ നടന്ന വാർത്തസമ്മേളനത്തിൽ ഗൾഫ് മാധ്യമം സോക്കർ കാർണിവലിന്‍റെ ലോഗോ പ്രകാശനം ചെയ്യുന്നു

ഫുട്ബാൾ മത്സരങ്ങളും വിനോദ പരിപാടികളും സംയോജിപ്പിച്ചുള്ള കാർണിവൽ 25, 26 തീയതികളിൽ ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ, കുട്ടികൾക്കും കുടുംബത്തിനും ആസ്വദിക്കാവുന്ന വിവിധങ്ങളായ വിനോദ പരിപാടികളും നടക്കും

മസ്കത്ത്: പ്രവാസി മലയാളികളുടെ കണ്ണാടിയായ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന സോക്കർ കാർണിവലിന്‍റെ ഒരുക്കം പുരോഗമിക്കുന്നു. ഔദ്യോഗിക ലോഗോ പ്രകാശനവും ടീം നറുക്കെടുപ്പും നടന്നു. അൽഖുവൈർ ഫുഡ്ലാന്‍റ് റസ്റ്റാറന്‍റിൽ നടന്ന വാർത്തസമ്മേളനത്തിൽ സോക്കർ കാർണിവൽ സംഘാടക സമിതി, സ്പോൺസർമാർ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

ടീം നറുക്കെടുപ്പിന് സോക്കർ കാർണിവൽ കമ്മിറ്റി കൺവീനർ അർഷാദ് പെരിങ്ങാല, കമ്മിറ്റി അംഗം മുഹമ്മദ് റഫീഖ് എന്നിവർ നേതൃത്വം നൽകി. ഗ്രൂപ് എയിൽ ബർക്ക ബ്രദേഴ്സ് എഫ്.സി, ലയൺസ് മസ്കത്ത് എഫ്.സി, സെന്ന മലബാർ നെസ്റ്റോ എഫ്.സി, സൈനോ എഫ്.സി സീബ്, ഗ്രപ് ബിയിൽ യുനൈറ്റ് കാർഗോ എഫ്.സി, മഞ്ഞപ്പട എഫ്.സി, ഫിഫ മൊബേല എഫ്.സി, ജീപാസ് എഫ്.സി, ഗ്രൂപ് സിയിൽ റിയലക്സ് എഫ്.സി, നേതാജി എഫ്.സി, സ്മാഷേഴ്സ് എഫ്.സി, മസ്കത്ത് ഹാമേഴ്സ് എഫ്.സി, ഗ്രൂപ് ഡിയിൽ ബ്ലൂസ്റ്റാർ എഫ്.സി, സോക്കർ ഫാൻസ് ബ്രൗൺ സേഫ്റ്റി എഫ്.സി, ജി.എഫ്.സി അൽഅൻസാരി എഫ്.സി, ടോപ് ടെൻ ബർക്ക എഫ്.സി എന്നീ ടീമുകളാണ് വരുന്നത്. ഫുട്ബാൾ മത്സരങ്ങളും വിനോദ പരിപാടികളും സംയോജിപ്പിച്ചുള്ള ‘സോക്കർ കാർണിവൽ’ ഏപ്രിൽ 25, 26 തീയതികളിൽ ബൗഷർ ക്ലബ് സ്റ്റേഡിയത്തിലാണ് അരങ്ങേറുക. തലസ്ഥാനനഗരി ഇന്നേവരെ കണ്ടിട്ടില്ലാത്ത സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിന്‍റെ ആഘോഷ രാവുകൾക്കാണ് വിസിൽ മുഴങ്ങുന്നതെന്ന് സംഘാടകർ അറിയിച്ചു. 

ആദ്യദിനം രാത്രി പത്ത് മണിക്കാണ് മത്സരങ്ങൾ തുടങ്ങുക. ഗ്രൂപ് സ്റ്റേജ് മത്സരങ്ങളാണ്  ഈ ദിവസം നടക്കുക. ക്വാർട്ടർ മുതൽ ഫൈനൽവരെയുള്ള മത്സരം 26ന് വൈകീട്ട് നാലുമുതൽ തുടങ്ങും. വിജയികൾക്ക് 600റിയാലും വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 300റിയാലും റണ്ണേഴ്സ് ട്രോഫിയും നൽകും. കൂടാതെ മികച്ച കളിക്കാർക്കും മറ്റും പ്രോത്സാഹന സമ്മാനങ്ങളും സമ്മാനിക്കും. കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷനുമായി (കെ. എം.എഫ്.എ) സഹകരിച്ചാണ് ഫുട്ബാൾ കാർണിവൽ നടത്തുന്നത്. പ്രവേശനം സൗജന്യമാണ്. ഈ രണ്ട് ദിനങ്ങളിലും കുട്ടികൾക്കും കുടുംബത്തിനും ആസ്വദിക്കാവുന്ന വിവിധങ്ങളായ വിനോദ പരിപാടികളും മത്സരങ്ങളും ഉണ്ടാകും.ഇതിൽ വിജയികളാകുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളും നേടാനാകും.

രൂചിയുടെ മേളപ്പെരുക്കം തീർത്ത് ഫുഡ് കോർണറുകൾ, കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഫേസ് പെയിന്‍റിങ്, കസേരകളി, മറ്റു മത്സരങ്ങളും നടക്കും.‘സോക്കർ കാർണിവൽ’ലിൽ ആവേശം തീർക്കാൻ മുൻ ഇന്ത്യൻ താരം അനസ് എടത്തൊടികയും കുടുംബ പ്രേക്ഷകരുടെ പ്രിയതാരവുമായ രാജ് കലേഷും എത്തും. മുഖ്യാതിഥിയായാണ് അനസ് സംബന്ധിക്കുക.

കുട്ടികൾക്കും കുടുംബത്തിനും വിസ്മയിപ്പിക്കുന്ന മാജിക്കും നുറുങ്ങ് മത്സരങ്ങളുമായി കാർണിവൽ നഗരിയെ ഇളക്കിമറിക്കുന്നതായിരിക്കും കലേഷിന്‍റെ പ്രകടനം. സ്പോട്ട് മത്സരങ്ങളും പ്രേക്ഷകരെ പങ്കാളികളാക്കിയുള്ള വിവിധങ്ങളായ കലാപ്രകടനങ്ങളും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടക്കും. മത്സരത്തിന് കമന്‍ററി പറയാൻ മലപ്പുറത്തുനിന്നുള്ള റാഷിദ് കോട്ടക്കലും എത്തും. അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്‍റ് കമന്‍ററിയിലൂടെ ശ്രദ്ധേയമായ ആളാണ് ഈ മലപ്പുറത്തുകാരൻ. ലുലു എക്സ്ചേഞ്ച് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ അൽഹാജിസ് പെർഫ്യൂംസ്, നദ ഹാപ്പിനസ് തുടങ്ങി നിരവധി കമ്പനികൾ ‘സോക്കർ കാർണിവലുമായി കൈകോർക്കുന്നുണ്ട്.

വാർത്തസമ്മേളനത്തിൽ ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് ബിസിനസ് ഓപറേഷൻ കെ. മുഹമ്മദ് റഫീഖ്, ഒമാൻ റസിഡന്‍റ് മാനേജർ ഷക്കീൽ ഹസ്സൻ, ലുലു എക്സ്ചേഞ്ച് മാർക്കറ്റിങ് ഹെഡ് ബിനോദ് കുമാർ, അൽഹാജിസ് പെർഫ്യൂംസ് മാനേജിങ് ഡയറക്ടർ സാഹിൽ മൊയ്തു, യുനൈറ്റഡ് കാർഗോ മാനേജിങ് ഡയറക്ടർ നിയാസ് അബ്ദുൽഖാദർ, ആർ.എഫ്.സി ചെയർമാൻ റഫീഖ് മലയിൽ, റുബ്അ അൽഹറം (ടോപ് ടെൻ) മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ്, ജീപാസ് കൺട്രി സെയിൽസ് മാനേജർ കെ.ടി.കെ. സജീർ, ഗോൾഡൻ തുലിപ്പ് ഡയറ്ക്ടർ ഓഫ് ഓപറേഷൻ കെ.വി. ഉമ്മർ, ഇന്‍റലിജന്‍റ് ഇവന്‍റ്സ് മാനേജിങ് ഡയറക്ടർ ജോയ്സൺ, കെ.എം.എഫ്.എ കോർകമ്മിറ്റി അംഗം ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamSoccer CarnivalOman
News Summary - Soccer Carnival: Let's wait for the festivities
Next Story