‘ശുക്റൻ ജസീല’ സംഗമം: ഇതാ ഇവിടൊരു വേറിട്ട മാതൃക
text_fieldsമസ്കത്ത്: തൊഴിലാളി-തൊഴിലുടമ ബന്ധത്തിൽ വേറിട്ട മാതൃകയായി ‘ശുക്റൻ ജസീല’ സംഗമം. ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍ ഗ്രൂപ് ജീവനക്കാരാണ് ഗ്രൂപ് ഡയറക്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതിനായി ഗോൾഡൻ തുലിപ് ഹോട്ടലിൽ ഒത്തുചേർന്നത്. സ്ഥാപക ഡയറക്ടര്‍മാരായ അബ്ദുൽ ലത്തീഫ്, ഡോ. വി.ടി. വിനോദ്, ഡോ. പി.എ മുഹമ്മദ് എന്നിവര്‍ക്ക് ചടങ്ങിൽ മെമേൻറാകൾ സമ്മാനിച്ചു. സീനിയര്‍ മാനേജ്മെൻറ് പ്രതിനിധികള്‍, ആരോഗ്യ വിദഗ്ധര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയിൽ ഗ്രൂപ്പിെൻറ ഒമ്പത് ശാഖകളിൽനിന്നുള്ള 1200ലധികം ജീവനക്കാരും സംബന്ധിച്ചു.
2002ല്‍ റൂവിയില്‍ പോളിക്ലിനിക്കായാണ് ബദർ അൽ സമ പ്രവർത്തനമാരംഭിച്ചത്. 16 വർഷം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ഗ്രൂപ്പായി ബദർ അൽ സമ വളർന്നു. സ്ഥാപക ഡയറക്ടർമാരും ജീവനക്കാരും തമ്മിലുള്ള വിശിഷ്ടമായ ബന്ധമാണ് ഗ്രൂപ്പിെൻറ വളർച്ചക്ക് കാരണം. ഇന്ന് ഗ്രൂപ്പിന് കീഴിൽ വിവിധ ജി.സി.സി രാഷ്ട്രങ്ങളിലായി 400ലധികം ഡോക്ടർമാരും രണ്ടായിരത്തിലധികം മെഡിക്കൽ ഇതര ജീവനക്കാരും തൊഴിലെടുക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജോലിചെയ്യുന്നതിന് നല്കുന്ന സ്വാതന്ത്ര്യമാണ് ഗ്രൂപ്പിെൻറ വിജയരഹസ്യമെന്ന് മുതിര്‍ന്ന ഹൃദ്രോഗ വിദഗ്ധനും ഗ്രൂപ് മെഡിക്കൽ ഡയറക്ടറുമായ ഡോ. ബെന്നി പനക്കല്‍ പറഞ്ഞു.
ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ഷഫീഖ് മുഹമ്മദ്, ജനറല്‍ മാനേജര്‍ ജസ്റ്റിൻ അഗസ്റ്റിൻ, ഗ്രൂപ് ഫിനാന്‍ഷ്യല്‍ മാനേജര്‍ ആല്വിന് ജോര്‍ജ്, ഡോ. ബഷീര്‍, ഡോ. ദീപക് എസ്, ഡോ. പൂര്‍ണിമ കബാദ്, ഡോ. ജെറി ഡികോസ്റ്റ, ഡോ. വിജയ് സിംഹ തുടങ്ങിയവര്‍ സംസാരിച്ചു. ജീവനക്കാരുമായി ഡയറക്ടര്‍മാര്‍ എത്രത്തോളം അടുപ്പം പുലർത്തുന്നുവെന്നതിെൻറ കൃത്യമായ ഉദാഹരണമാണ് ‘ശുക്റൻ ജസീല’ എന്ന പരിപാടിയെന്ന് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ കെ.ഒ. ദേവസി പറഞ്ഞു. മറുപടി പ്രഭാഷണത്തില്‍ ജീവനക്കാര്‍ക്ക് ഡയറക്ടര്‍മാര്‍ നന്ദി രേഖപ്പെടുത്തി. ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിെൻറ നവോത്ഥാന കാഴ്ചപ്പാടുകള്‍ തങ്ങളുടെ വിജയങ്ങള്‍ക്ക് വേഗത വര്‍ധിപ്പിച്ചുവെന്നും ഡയറക്ടര്‍മാര്‍ പറഞ്ഞു. ജീവനക്കാരുടെ വിവിധ സാംസ്കാരിക പരിപാടികള്‍, നറുക്കെടുപ്പ് തുടങ്ങിയവയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.