Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഷാജഹാനും...

ഷാജഹാനും സന്തോഷ്കുമാറും നാട്ടിലേക്ക് മടങ്ങി

text_fields
bookmark_border
ഷാജഹാനും സന്തോഷ്കുമാറും നാട്ടിലേക്ക് മടങ്ങി
cancel
camera_alt???????????????????? ??????????? ????????????????????? ???????? ??????????????????

മസ്കത്ത്: സുൽത്താെൻറ കാരുണ്യത്തിന് നിറകണ്ണുകളോടെ നന്ദിചൊല്ലി  കൊല്ലം നിലമേൽ സ്വദേശി ഷാജഹാനും ആലപ്പുഴ അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശി സന്തോഷ്കുമാറും ഒമാനോട് വിടപറഞ്ഞു. കഴിഞ്ഞ 21 വർഷമായി തടവ് അനുഭവിക്കുകയായിരുന്ന ഇരുവരും ഇക്കഴിഞ്ഞ 16നാണ് സുൽത്താെൻറ പ്രത്യേക ഉത്തരവിനെ തുടർന്ന്  ജയിൽ മോചിതരായത്. തുടർന്ന് ഇവരുടെ ഒൗട്ട്പാസ് അടക്കം രേഖകൾ എംബസിയുടെ സഹായത്തോടെ സാമൂഹികപ്രവർത്തകൻ ഹബീബ് തയ്യിൽ മുൻകൈയെടുത്താണ് ശരിയാക്കിയത്. 

വ്യാഴാഴ്ച രാത്രി മസ്കത്തിൽനിന്ന് പുറപ്പെട്ട ഇവർ മുംബൈ വഴി വെള്ളിയാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും. ഹബീബും ഇവർക്ക് ഒപ്പമുണ്ട്. മോചനത്തിൽ ഏറെ സന്തോഷമുെണ്ടന്ന് ഇരുവരും ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വീണ്ടും ഉറ്റവരെ കാണാൻ വഴിയൊരുക്കിയതിൽ ദൈവത്തോട് നന്ദിയുണ്ട്. സുൽത്താൻ ഖാബൂസ് ബിൻ സഇൗദിനോടുള്ള നന്ദിയും കടപ്പാടും വിലമതിക്കാൻ കഴിയാത്തതാണ്. നാട്ടിലേക്കുള്ള യാത്ര വേഗത്തിലാക്കാൻ അംബാസഡറും എംബസി ഉദ്യോഗസ്ഥരും ഏറെ സഹായിച്ചു. 

കഴിഞ്ഞ രണ്ടു വർഷത്തോളമായി തങ്ങളുടെ മോചനത്തിന് ശ്രമം നടത്തിവരുന്ന ഹബീബിനോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാണെന്നും ഷാജഹാനും സന്തോഷ്കുമാറും പറഞ്ഞു. 20 കിലോ സാധനങ്ങൾ ഇരുവർക്കുമായി കൊടുത്തുവിടുന്നുണ്ടെന്ന് ഹബീബ് പറഞ്ഞു. 25,000 രൂപയും നൽകുന്നുണ്ട്. ഏറെകാലത്തെ ജയിൽ വാസത്തിന് ശേഷം മോചിതരായ മറ്റ് അഞ്ചു മലയാളികൾക്കും ഇത്രയും സാധനങ്ങളും പണവും നൽകുന്നുണ്ട്. നിരവധി സുമനസ്സുകൾ സാധനങ്ങൾ സ്പോൺസർ ചെയ്യുകയും പണം നൽകുകയും ചെയ്തിട്ടുണ്ട്. രണ്ടു പേർക്കുമുള്ള വിമാനടിക്കറ്റും സ്പോൺസർമാരിൽനിന്ന് ലഭിച്ചു. ജയിൽ മോചിതരായ മനാഫ്, ഭരതൻപിള്ള എന്നിവരും വരും ദിവസങ്ങളിൽ നാട്ടിലേക്ക് പോകുമെന്ന് ഹബീബ് പറഞ്ഞു. 

1997ൽ നടന്ന കൊലക്കേസിലാണ് ഇരുവരും ശിക്ഷയനുഭവിച്ചിരുന്നത്. സിനാവ് സൂഖിൽ രണ്ട് ഒമാനി കാവൽക്കാരെ പാകിസ്താൻ സ്വദേശികൾ കൊലപ്പെടുത്തിയ സംഭവത്തിൽ ഷാജഹാനും സന്തോഷ്കുമാറിനുമൊപ്പം തിരുവനന്തപുരം സ്വദേശി മാധവൻപിള്ളയും ശിക്ഷിക്കപ്പെട്ടിരുന്നു. സിനാവ് സൂഖിൽ മൂവരും ജോലിചെയ്തിരുന്ന കടകളിൽനിന്ന്  കൊലപാതകത്തിന് ഉപേയാഗിച്ച ആയുധങ്ങൾ കെണ്ടത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഒമാനിലെത്തി ഒരു വർഷത്തിന് ശേഷമാണ് സന്തോഷ്കുമാർ ജയിലിലാകുന്നത്. ജയിലിലായ ശേഷം ഇരുവരുടെയും കുടുംബങ്ങൾ ഏറെ ബുദ്ധിമുട്ടും ദുരിതവും അനുഭവിച്ചിരുന്നു. ഭാര്യയും നാലുമക്കളുമാണ് ഷാജഹാന്.  ഇളയ മകൾക്ക് ഒന്നര വയസ്സുള്ളപ്പോൾ ആണ് ഷാജഹാൻ ജയിലിലാകുന്നത്. മകൻ തടവിലായതിെൻറ ദുഃഖത്തിൽ സന്തോഷിെൻറ   അമ്മയുടെ ശരീരം തളർന്നുപോവുകയും ഏതാനും വർഷം മുമ്പ് അവർ മരിക്കുകയും ചെയ്തു. ഇബ്രയിൽ ജോലി ചെയ്തിരുന്ന മറ്റൊരു  സഹോദരൻ ആത്മഹത്യ ചെയ്തു.  കേസിൽ പ്രതികളായ നാലു പാകിസ്താൻ സ്വദേശികളെ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് മാധവൻപിള്ളയെ ഏതാനും വർഷം മുമ്പ് തടവിൽനിന്ന് വിട്ടയച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsshajahan santhosh
News Summary - shajahan santhosh-oman-gulf news
Next Story