ആരവങ്ങളില്ലാതെ ശഅബാനിയ കടന്നുപോയി
text_fieldsസൂർ: കോവിഡ് ജാഗ്രതയുടെയും ആശങ്കക്കുമിടയിൽ ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ശഅ ബാനിയ കടന്നുപോയി. ഒമാെൻറ ചില ഭാഗങ്ങളിൽ ശഅബാൻ പതിനാലിന്, വിശുദ്ധ റമദാനെ വരവേൽ ക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ചെറിയ കുട്ടികൾ കുളിച്ചൊരുങ്ങി പുത്തനുടുപ്പുകളണിഞ്ഞ് ബന്ധുവീടുകളും അയൽവീടുകളും അതിരാവിലെതന്നെ സന്ദർശിക്കുന്ന ചടങ്ങാണിത്. നേരേത്ത തന്നെ കുട്ടികളെ പ്രതീക്ഷിച്ചിരിക്കുന്ന വീട്ടുകാർ കുട്ടികൾക്കായി ഒരുക്കിയ സമ്മാനപ്പൊതികളും കാശും കൈനീട്ടമായി നൽകും. ഇൗ വർഷം പതിവായി ശഅബാനിയ നടക്കുന്ന സ്ഥലങ്ങളിലൊന്നും യാതൊരു പരിപാടികളും നടന്നിട്ടില്ല.ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഈ വർഷത്തെ റമദാനെ എങ്ങനെ വരവേൽക്കാനാകുമെന്ന ആശങ്കയിലാണ് വിശ്വാസിസമൂഹം.
അടഞ്ഞുകിടക്കുന്ന പള്ളികളെ നോക്കി നെടുവീർപ്പുകളുമായി കഴിയുന്ന വിശ്വാസിസമൂഹം എന്തുവില കൊടുത്തും റമദാനെ സ്വാഗതംചെയ്യാൻ മാനസികമായി തയാറായിക്കഴിഞ്ഞു. രോഗപ്രതിരോധത്തിെൻറ ഭാഗമായുള്ള സാമൂഹിക സുരക്ഷാമാനദണ്ഡങ്ങൾക്കുള്ളിൽനിന്നുതന്നെ സാധ്യമാകുന്ന തരത്തിൽ റമദാനെ സ്നേഹപൂർവം സ്വാഗതം ചെയ്യുമെന്ന ഉറച്ച തീരുമാനത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ. പ്രവാസികളുടെ റമദാൻ പ്രതീക്ഷകളായ പള്ളികളിലെ നോമ്പുതുറ സംവിധാനംപോലും പുതിയ സാഹചര്യത്തിൽ എത്രത്തോളം പ്രായോഗികമാകുമെന്നതും കണ്ടറിയേണ്ടിയിരിക്കുന്നു. ഉദാരമതികൾ സാധാരണയായി നോമ്പുതുറക്കായി കരുതിവെച്ച ഫണ്ടുകൾ ഉപയോഗിച്ച് നോമ്പുതുറക്കാവശ്യമായ അവശ്യസാധങ്ങൾ വാങ്ങി അത്യാവശ്യക്കാർക്കായി വിതരണം ചെയ്യുന്നതിനെപ്പറ്റിയുള്ള ചർച്ചകളും പലയിടത്തും സജീവമാണ്. ഈ കാലവും കടന്നു പോകുമെന്നും പ്രശ്നങ്ങളും പ്രയാസങ്ങളും വിശ്വാസികളെ കൂടുതൽ കരുത്തരാക്കുമെന്നും നമ്മൾ ഒന്നിച്ച് കോവിഡിനെ മാതൃകാപരമായി അതിജീവിക്കുമെന്നും സൂറിൽ ഏറെക്കാലമായി പ്രവാസിയായ കണ്ണൂർ സ്വദേശി മുഹമ്മദ്
സാലിഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.