സീബിൽ വിദ്യാർഥിനികളുടെ താമസസ്ഥലത്ത് തീപിടിത്തം
text_fieldsമസ്കത്ത്: സീബിൽ വിദ്യാർഥിനികൾ താമസിക്കുന്ന ഡോർമെറ്ററിയിൽ തീപിടിത്തം. ചൊവ്വാഴ്ച വൈകീേട്ടാടെയാണ് സംഭവം. ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. നിമിഷനേരത്തെ അശ്രദ്ധയോ മനഃപൂർവമല്ലാത്ത പ്രവൃത്തികളോ ആണ് വീടുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയുമൊക്കെ തീപിടിത്തത്തിന് കാരണമെന്ന് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. മതിയായ അറ്റകുറ്റപ്പണികൾ ഇല്ലാത്തതും വ്യാജ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതുമൊക്കെ വലിയ അപകടത്തിന് വഴിവെക്കും. അടുത്തിടെ സൂറിൽ നടന്ന തീപിടിത്തത്തിൽ വലിയതോതിലുള്ള നഷ്ടമാണ് ഉണ്ടായത്. പഴയ വീടുകളുടെ ഉടമസ്ഥർ ഇലക്ട്രിക്കൽ ഫിറ്റിങ്ങുകളും ഉപകരണങ്ങളുമെല്ലാം മാറ്റാൻ ശ്രമിക്കണം. എയർകണ്ടീഷനറുകളും മറ്റും കാലപ്പഴക്കം ചെന്നതായതിനാൽ ഷോർട്ട് സർക്യൂട്ടിന് സാധ്യതയേറെയാണ്. പുതിയ കെട്ടിടങ്ങളിൽ നിലവാരമുള്ള വൈദ്യുതോപകരണങ്ങളാണ് ഉള്ളതെന്ന് ഉറപ്പാക്കുകയും വേണം.
ഉയരുന്ന വേനൽച്ചൂട് തീപിടിത്ത സാധ്യത വർധിപ്പിക്കുമെന്നതിനാൽ സാധ്യമാകുന്ന എല്ലാ മുൻകരുതലുകളും എടുക്കണം. ഫയർ സെൻസറുകൾ സ്ഥാപിക്കുകയാണ് പ്രധാനപ്പെട്ടത്. പുക ശ്വസിച്ച് അബോധാവസ്ഥയിലാകുന്ന സാഹചര്യം ഒഴിവാക്കാനും തീ കൂടുതൽ പടരുന്നതിന് മുമ്പുതന്നെ കെട്ടിടത്തിൽനിന്ന് പുറത്തിറങ്ങാനും ഇതുവഴി സാധിക്കും. വാഹനങ്ങളിലെ തീപിടിത്തം ഒഴിവാക്കാൻ ബാറ്ററി, എൻജിൻഒായിൽ ലെവൽ, ടയർ എന്നിവക്ക് ഒപ്പം മൊത്തത്തിലുള്ള ഫിറ്റ്നസും പരിശോധിക്കണം. ഒായിൽ ലെവൽ താഴൽ, മോശം സർക്യൂട്ട്, ലൂസായ വയറുകൾ എന്നിവയാണ് വാഹനങ്ങൾ ഒാടുന്നതിനിടെ തീപിടിക്കാനുള്ള പ്രധാന കാരണം. പ്ലഗുകളിലെ ഒാവർലോഡും തീപിടിത്തത്തിന് കാരണമാകും. വൈദ്യുതോപകരണങ്ങളും എയർ കണ്ടീഷനർ യൂനിറ്റുകളുമെല്ലാം കൃത്യമായ ഇടവേളകളിൽ പരിശോധനക്ക് വിധേയമാക്കണെമന്നും അധികൃതർ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.