Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്കൂൾ പ്രവേശനം:...

സ്കൂൾ പ്രവേശനം: അപേക്ഷിച്ച എല്ലാവർക്കും സീറ്റ്

text_fields
bookmark_border
സ്കൂൾ പ്രവേശനം: അപേക്ഷിച്ച എല്ലാവർക്കും സീറ്റ്
cancel

മസ്കത്ത്: തലസ്ഥാനനഗരിയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തെ പ്രവേശന ത്തിനുള്ള നറുക്കെടുപ്പ് നടന്നു. അപേക്ഷ നൽകിയ എല്ലാവർക്കും ഒന്നാംഘട്ട നറുെക്കടുപ്പ ിൽതന്നെ സീറ്റ് നൽകാനായതായി ഡയറക്ടർ ബോർഡ് അറിയിച്ചു. ഏഴ് ഇന്ത്യൻ സ്കൂളുകളിേലക്ക ് ഇൗ അധ്യയന വർഷം 4746 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ ഏഴ് ശതമാനം കൂടുതലാ ണിത്. കഴിഞ്ഞ വർഷം 4422 അപേക്ഷകളാണ് ലഭിച്ചത്. ഇൗ വർഷം പൊതുവെ അപേക്ഷകർ കുറയുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞവർഷം അപേക്ഷകരുടെ എണ്ണം കുറവായിരുന്നെങ്കിലും രണ്ടു തവണയായാണ് നറുക്കെടുപ്പ് നടത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ അപേക്ഷകർ കൂടുതലായിരുന്നിട്ടും ഒറ്റത്തവണ നറുെക്കടുപ്പ് കൊണ്ട് എല്ലാവർക്കും സീറ്റ് നൽകാനായത് പുതിയ ഡയറക്ടർ ബോർഡിെൻറ വിജയമായി കണക്കാക്കുന്നു.


കഴിഞ്ഞവർഷെത്തക്കാൾ അപേക്ഷകർ കൂടുതലായിട്ടും എല്ലാവർക്കും ഒന്നാം നറുക്കെടുപ്പിൽ തന്നെ സീറ്റ് നൽകാനായതിൽ സന്തോഷമുണ്ടെന്ന് സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ബേബി സാമുവൽ ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. ഇതിൽ ഭൂരിഭാഗത്തിനും അപേക്ഷയിൽ മുൻഗണന നൽകിയ സ്കൂളിൽതന്നെ പ്രവേശനം നൽകാൻ കഴിഞ്ഞു. പുതുതായി ആരംഭിച്ച േബാഷർ സ്കൂളിന് രക്ഷിതാക്കളിൽ വൻ സ്വീകാര്യത നേടാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബോഷർ സ്കൂളിലെ സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരവും കണക്കിലെടുത്ത് പ്രതീക്ഷിച്ചതിലും അധികം അപേക്ഷകൾ ബോഷർ സ്കൂളിലേക്ക് ലഭിച്ചിരുന്നു. ഇതുകാരണം പ്രവേശനപ്രക്രിയ എളുപ്പമായി. പുതിയ സ്കൂൾ ആരംഭിച്ചതുകൊണ്ടാണ് എല്ലാവർക്കും സീറ്റ് നൽകാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കെ.ജി ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലേക്കാണ് പുതിയ അധ്യയനവർഷത്തിൽ പ്രവേശനം നൽകുന്നത്.

ബോഷർ സ്കൂളിൽ നേരേത്ത ഏഴുവരെ ക്ലാസുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരുന്നത്. പുതിയ അപേക്ഷ സ്വീകരിക്കാൻ ഒാൺലൈൻ പോർട്ടൽ മാർച്ച് 24 മുതൽ വീണ്ടും തുറക്കും. ഇൗ സമയം ബോഷർ സ്കൂളിലെ എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. പുതുതായി അപേക്ഷ നൽകാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ഒാൺലൈൻ ഫോറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന സ്കൂളിനെ സമീപിക്കണം. പ്രസ്തുത സ്കൂളിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ മാത്രമാണ് പ്രവേശനം ലഭിക്കുക.അതേസമയം, റൂവി ഭാഗത്തുള്ള ചില കുട്ടികൾക്ക് ബോഷർ സ്കൂളിൽ പ്രവേശനം ലഭിച്ചത് പ്രയാസം സൃഷ്ടിക്കുന്നതായി രക്ഷിതാക്കൾ പറയുന്നു. ചെറിയകുട്ടികൾ ഇത്രയുംദൂരം യാത്ര ചെയ്യേണ്ടിവരുന്നത് പ്രയാസകരമാണ്. ബോഷറിലെ ഫീസ് താങ്ങാൻ പറ്റാത്തതാണെന്ന ബുദ്ധിമുട്ടും പ്രവേശനം ലഭിച്ച ചില കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കുവെച്ചു. മത്രയിൽ കടയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയുടെ മകൾക്ക് ബോഷറിലാണ് ഒന്നാംക്ലാസ് പ്രവേശനം ലഭിച്ചത്. ഒന്നാം ഒാപ്ഷൻ ദാർസൈത്ത് സ്കൂളിലും രണ്ടാം ഒാപ്ഷൻ മസ്കത്ത് സ്കൂളിലും മൂന്നാം ഒാപ്ഷൻ വാദികബീർ സ്കൂളിലുമാണ് ഇവർ നൽകിയിരുന്നത്. എന്നാൽ, അവസാന ഒാപ്ഷനായി നൽകിയ ബോഷർ സ്കൂളിലാണ് കുട്ടിക്ക് നറുക്ക് വീണത്. പൊതുവെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തനിക്ക് ഇത് താങ്ങാനാവുന്നതല്ലെന്ന് രക്ഷിതാവ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsschool preveshanam
News Summary - school preveshanam-oman-oman news
Next Story